ഉല്‍ക്കയോ എവിടെ? മാനം നോക്കിയ മലയാളികള്‍ക്ക് നിരാശ, ഉല്‍ക്കാവര്‍ഷം കാണാത്തതിന് കാരണം ഇങ്ങനെ
തിരുവനന്തപുരം: പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം കാണാനുള്ള ആവേശത്തിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിയില്‍ മലയാളികള്‍. എന്തൊക്കെയോ അത്ഭുതങ്ങള്‍ അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കിലുക്കത്തിലെ രേവതി പറഞ്ഞ പോലെയായിരുന്നു കാര്യങ്ങള്‍. ജ്യോതിയും വന്നില്ല, ഒരു മണ്ണാങ്കട്ടയും വന്നില്ല. ഉല്‍ക്കാവര്‍ഷം ആര്‍ക്കും കാണാന്‍ സാധിച്ചില്ല. എന്നാല്‍ നിരാശ അവിടെ നില്ക്കട്ടെ. ഇതിന് കാരണമുണ്ടെന്ന് ആദ്യമേ പറഞ്ഞ് തരാം.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഉല്‍ക്കാവര്‍ഷം ദൃശ്യമായിരുന്നു. എന്നാല്‍ കേരളത്തിലെ ആകാശം മേഘാവൃതമായതിനാലും, പൊടിപടലങ്ങള്‍ നിറഞ്ഞതിനാലുമാണ് കേരളത്തില്‍ ഉല്‍ക്കാവര്‍ഷം ദൃശ്യമാകാതിരുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വിഫ്റ്റ് ടട്ടില്‍ എന്നൊരു വാല്നക്ഷത്രമുണ്ട്. 133 വര്‍ഷമെടുത്താണ് ഇത് സൂര്യനെ ചുറ്റുന്നത്. ആ പ്രദക്ഷിണത്തില്‍ സൂര്യനില്‍ നിന്ന് തെറിച്ച് പോകുന്ന പൊടിപടലങ്ങളും, മഞ്ഞും, ചെറുകഷ്ണങ്ങളുമെല്ലാം അതിന്റെ സഞ്ചാര പാഥയില്‍ തങ്ങിനില്ക്കും.

ഭൂമി ആ വഴി കടന്നുപോകുമ്പോള്‍ ഈ അവശിഷ്ടങ്ങള്‍ നമ്മുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തി തീരും. എല്ലാ ഓഗസ്റ്റിലും കാണുന്ന പെഴ്സിയിഡിസ് ഉല്ക്കമഴയായി നമ്മള് കാണുന്നത്. ഉല്‍ക്കമഴയെന്ന് കേള്‍ക്കുമ്പോള്‍ പലരും വലിയ പ്രതീക്ഷയാണ് വെച്ചിരുന്നത്. വെടിക്കെട്ടും, തീമഴയുമൊക്കെ ആളുകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതെല്ലാം തീര്‍ത്തും തെറ്റായ കാര്യങ്ങളാണ്.
ക്ഷമയോടെ കാത്തിരുന്നാല്‍ മാത്രമേ ഇവയെ കാണാനാവൂ. അതും മണിക്കൂറില്‍ കുറച്ച് വാല്നക്ഷത്രങ്ങള് മാത്രമാണ് കടന്നുപോവുക. ആകാശം തെളിഞ്ഞിരിക്കുകയും വേണം. കേരളത്തില്‍ വില്ലനായി കാലാവസ്ഥ മോശമായതാണ്. അതുപോലെ വിവിധ മാധ്യമങ്ങളിലൂടെ ഉല്‍ക്കാവര്‍ഷത്തെ കുറിച്ച് അമിതമായ പ്രതീക്ഷ പലര്‍ക്കും ലഭിച്ചിരുന്നു. അതുകൊണ്ട് പ്രതീക്ഷിച്ച രീതിയില്‍ ആര്‍ക്കും ഉല്‍ക്കാവര്‍ഷത്തെ കാണാന്‍ സാധിക്കാതിരുന്നത്.
അത് വലിയ നിരാശ സമ്മാനിക്കുകയും ചെയ്തിരുന്നു. അതേസമയം പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം ഏറിയും കുറഞ്ഞുമെല്ലാം ഈ മാസം മുഴുവനും കാണാന്‍ സാധിക്കും. പക്ഷേ നഗ്നനേത്രങ്ങളാണ് കാണാന്‍ സാധിക്കുന്ന ദിവസമാണ് കടന്നുപോയത്. ഓഗസ്റ്റ് മാസത്തിലെ മേഘാവൃതമായ കാലാവസ്ഥയാണ് ഉല്ക്കമഴയക്ക് തടസ്സങ്ങളുണ്ടാക്കിയത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സമാന സാഹചര്യമായിരുന്നു. പക്ഷേ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഇവ വ്യക്തമായി കാണാന്‍ സാധിച്ചു.
മരുഭൂമി വരുന്ന മേഖലകളിലും, ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇവ ദൃശ്യമായി. വാനനിരീക്ഷണത്തിനായി കാത്തിരുന്നവര്‍ക്ക് ഇത് ശരിക്കും ദൃശ്യവിരുന്നായി മാറുകയും ചെയ്തു. അതേസമയം പല ഏജന്‍സികളും ഉല്‍ക്കാവര്‍ഷം കണ്ടതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. വടക്കന്‍-മധ്യ ജില്ലകളില്‍ മേഘാവൃതമായിരുന്നു. ഇത് കേരളത്തില്‍ വലിയ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇന്നും രാത്രിയും ഇവ കാണാന്‍ നമുക്ക് അവസരമുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications