പിണറായി വിജയന്റെ ഇരട്ടച്ചങ്കിന് അന്‍വറിനെ ഇത്രയ്ക്ക് പേടിയോ? അന്‍വറിന് വേണ്ടി പിണറായി മറച്ചത്....
തിരുവനന്തപുരം/നിലമ്പൂര്‍: നിലമ്പൂരില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രനായി പിവി അന്‍വര്‍ മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. എങ്കിലും പതിറ്റാണ്ടുകള്‍ക്ക് ശേഷം നിലമ്പൂര്‍ തിരിച്ച് പിടിക്കാന്‍ സിപിഎമ്മിന് സാധിച്ചു.
ആ നന്ദിയാണോ ഇപ്പോള്‍ സിപിഎമ്മും മുഖ്യമന്ത്രിയും പിവി അന്‍വറിനോട് കാണിക്കുന്നത് എന്ന് ആര്‍ക്കും സംശയം തോന്നും. അന്‍വര്‍ നടത്തിയ നിയമലംഘനങ്ങളെ അത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
അന്‍വറിന് വേണ്ടി മുഖ്യമന്ത്രി മറച്ചുവച്ചത് 10 നിയമ ലംഘനങ്ങള്‍ ആണ് എന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിണറായി വിജയന് പിവി അന്‍വറിനെ അത്രയ്ക്കങ്ങ് ഭയമാണോ?

കക്കാടംപൊയിലിലെ പാര്‍ക്ക്
കക്കാടംപൊയിലില്‍ അന്‍വറിന്റെ പിവിആര്‍ എന്റര്ടെയ്ന്മെന്റിന്റെ നേതൃത്വത്തിലാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചത്. ഇതാണിപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

അനുമതി കിട്ടും മുമ്പേ...
പഞ്ചായത്തിന്റെ അനുമതി കിട്ടും മുമ്പ് തന്നെ പാര്‍ക്കിന്റെ നിര്‍മാണ ജോലികള്‍ തുടങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യത്തെ നിയമ ലംഘനം ഇങ്ങനെ...

ടിക്കറ്റ് വില്പന
അനുമതിയില്ലാതെ നിര്‍മാണം തുടങ്ങി എന്ന് മാത്രമല്ല, പാര്‍ക്ക് പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോഴും നിയമ ലംഘനം തുടര്‍ന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ആയിരുന്നു ടിക്കറ്റ് വില്പന നടത്തിയത്. പിന്നീട് ഇതില്‍ പിഴയടച്ച് രക്ഷപ്പെടുകയായിരുന്നു.

താത്കാലിക എന്‍ഒസി
താത്കാലിക കെട്ടിട നിര്‍മാണത്തിനായിരുന്നു അഗ്നിശമന സേനയുടെ സമ്മതിപത്രം ലഭിച്ചത്. എന്നാല്‍ ഇതുവച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മാണം പ്രവര്‍ത്തനങ്ങളും നടത്തിയത്.

എന്നാലും കിട്ടി നമ്പര്‍
പഞ്ചായത്തില്‍ നിന്ന് ഒരു കെട്ടിട നമ്പര്‍ കിട്ടണം എങ്കില്‍ എത്ര കഷ്ടപ്പെടണം എന്ന് നാട്ടുകാര്‍ക്കറിയാം. അപ്പോഴാണ് അനുമതിയില്ലാതെ നിര്‍മിച്ച പാര്‍ക്കിലെ കെട്ടിടങ്ങള്‍ക്കെല്ലാം തന്നെ പഞ്ചായത്ത് കെട്ടിട നമ്പര്‍ അനുവദിച്ചത്.

മലകള്‍ ഇടിച്ചു നിരത്തി
രണ്ട് മലകള്‍ ഇടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചത് എന്നാണ് ആരോപണം. ഇതിന് ജിയോളജി വകുപ്പിന്റെ അനുമതിയും ലഭിച്ചിരുന്നില്ലത്രെ.

ക്രിമിനല്‍ കുറ്റം
പുഴയില്‍ ചെക്ക് ഡാം നിര്‍മിച്ചാണ് പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത്. ഇത് ക്രിമിനല്‍ കുറ്റമാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടിവെള്ളത്തെ പോലും ബാധിക്കുന്ന കാര്യം. ഇക്കാര്യത്തില്‍ വനംവകുപ്പിന്റെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില
പാര്‍ക്കിലെ റസ്റ്റോറന്റ് നിര്‍മാണത്തിന് ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും അവഗണിച്ച് റസ്റ്റോറന്റ് നിര്‍മാണവും നടത്തി.

റോപ്പ് വേ
പാര്‍ക്കിനോടനുബന്ധിച്ച് റോപ്പ് വേയും നിര്‍മിച്ചിട്ടുണ്ട്. ഇതിനും മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ടായിരുന്നില്ല.

ടൗണ്‍ പ്ലാനറുടെ അനുമതി
പാര്‍ക്ക് നിര്‍മാണത്തിന് ടൗണ്‍ പ്ലാനറുടെ അനുമതി അത്യാവശ്യമാണ്. എന്നാല്‍ ഇതൊന്നും ചെയ്യാതെ ആണ് കോടികള്‍ മുടക്കി പാര്‍ക്ക് കെട്ടിപ്പൊക്കിയത്.

മലിനീകരണം
വാട്ടര്‍ തീം പാര്‍ക്ക് ആണ്. അതും പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലത്ത്. എന്നാല്‍ മലിനീകരണ നിയന്ത്രണത്തിന് അവശ്യമായ സംവിധാനങ്ങളും ഇവിടെ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തിനാണ് ഭയക്കുന്നത്
അന്‍വറിനെതിരെ ഇത്രയേറെ തെളിവുകള്‍ കിട്ടിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാന്‍ എന്തിനാണ് ഭയക്കുന്നത് എന്നത് വളരെ നിര്‍ണായകമായ ചോദ്യമാണ്. ഒന്നും അറിഞ്ഞിരുന്നില്ലെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല.

എല്ലാത്തിനും പിന്നില്‍
എന്നാല്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്യാടന് മുഹമ്മദിന്റെ ബിനാമി ആണ് എന്നാണ് പിവി അന്‍വറിന്റെ ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്യാടന് മുഹമ്മദിന്റെ മകന് ആര്യാടന് ഷൗക്കത്തിനെ ആയിരുന്നു നിലമ്പൂരില്‍ അന്‍വര്‍ പരാജയപ്പെടുത്തിയത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications