Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുപുഴയില്‍ മകനോ? മനസ് തുറക്കാതെ പിജെ ജോസഫ്, മാറിനില്‍ക്കരുതെന്ന് പാര്‍ട്ടിക്കാര്‍

ഇടംവലം വിടാതെ തൊടുപുഴക്കാര്‍ പിടിച്ചുവെച്ചിരിക്കുന്ന നേതാവാണ് പി.ജെ. ജോസഫ് എന്ന് നിസ്സംശയം പറയാം. എല്‍.ഡി.എഫില്‍ നിന്നാലും യു.ഡി.എഫിന്റെ കൂടെയാണെങ്കിലും ജോസഫിനെ തൊടുപുഴ കൈവിട്ടിട്ടില്ല. തൊടുപുഴയുടെ ഒഴുക്കിനൊപ്പമാണ് പി.ജെയുടെ രാഷ്ട്രീയ ജീവിതം. 10 തവണ 'പാട്ടുംപാടി' ജയിച്ചുകയറി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനീധികരിച്ച ചരിത്രം തൊടുപുഴയുടെ സ്വന്തം ജോസഫിനുണ്ട്.

നയന്‍താരയ്ക്ക് പോയസ് ഗാര്‍ഡനില്‍ ആഡംബര വീട്; ധനുഷിന് പിന്നാലെ, മുടക്കിയത് കോടികള്‍
നയന്‍താരയ്ക്ക് പോയസ് ഗാര്‍ഡനില്‍ ആഡംബര വീട്; ധനുഷിന് പിന്നാലെ, മുടക്കിയത് കോടികള്‍

ഇപ്പോള്‍ വീണ്ടും മത്സരിക്കാന്‍ കളമൊരുങ്ങുമ്പോള്‍ ജോസഫ് മാറിനില്‍ക്കാനുള്ള നീക്കത്തിലാണോ? അനാരോഗ്യം മൂലം ഇത്തവണ മകന്‍ അപ്പുവിന് സീറ്റ് വിട്ടുകൊടുത്ത് പി.ജെ മാറിനില്‍ക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണ്. യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമൊരുങ്ങുമ്പോള്‍ പി.ജെ മാറിനില്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. പി.ജെ ഇക്കാര്യത്തില്‍ മനസ്സ് തുറന്നിട്ടുമില്ല.

pj joseph thodupuzha election

ജോസഫ് മത്സരിക്കില്ലെങ്കില്‍ എങ്ങിനെയും മണ്ഡലം പിടിച്ചെടുക്കാനുള്ള തന്ത്രം എല്‍.ഡി.എഫും സജീവമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനാണ് ഇവിടെ എല്‍.ഡി.എഫ് സീറ്റ്. നിയോജക മണ്ഡലം പ്രസിഡന്റും മുന്‍ കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റുമായ ജിമ്മി മറ്റത്തിപ്പാറയുടെ പേരാണ് ഇടതുപാളയത്തില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്‍.ഡി.എയില്‍ ബി.ജെ.പിക്കാണ് സീറ്റെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം ആയിട്ടില്ല.

രണ്ടുതവണ അടിതെറ്റിയത് പി.ടി തോമസിന് മുന്നില്‍

തൊടുപുഴയില്‍ ജോസഫ് ഗ്രൂപ്പ് ആകെ വീണത് രണ്ട് തവണയാണ്. അതും കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന് മുന്നില്‍. 1970ല്‍ കന്നിയങ്കത്തില്‍ തന്നെ പി.ജെ.ജോസഫ് ഇവിടെ ജയിച്ചതാണ്. പിന്നീട് 1977, 80, 82, 87 തെരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിലെത്തിയ 1991ല്‍ പി.ടി.തോമസ് മണ്ഡലം പിടിച്ചെടുത്തു.

ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ്
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ്

ജോസഫ് ഗ്രൂപ്പിലെ പി.സി.ജോസഫിനെ 1092 വോട്ടുകള്‍ക്ക് മറികടന്നാണ് പി.ടി. വിജയക്കൊടി പാറിച്ചത്. 1996ലെ തീപാറിയ പോരാട്ടത്തില്‍ പി.ജെ. ജോസഫ് ഒരിക്കല്‍കൂടി ആധിപത്യംനേടി. 2001ല്‍ പക്ഷേ, വിജയം പി.ടി. തോമസിനൊപ്പം നിന്നു. 2006ല്‍ പി.ജെ വീണ്ടും തൊടുപുഴ തിരിച്ചുപിടിച്ചു. പിന്നീട് യു.ഡി.എഫിലേക്ക് മാറിയ 2011ലും 2016ലും 2021ലും വിജയം ആവര്‍ത്തിച്ചു.

തൊടുപുഴയില്‍ ഇന്നുകാണുന്ന വികസനത്തിനെല്ലാം സുപ്രധാന പങ്ക് വഹിച്ചത് പി.ജെ. ജോസഫ് എം.എല്‍.എയുടെ ഇടപെടല്‍കൊണ്ട് മാത്രമാണെന്ന അവകാശവാദവുമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പാതിവഴിയില്‍ കിടന്ന തൊടുപുഴ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധേയ ഇടപെടല്‍ നടത്തിയതടക്കം അഞ്ച് വര്‍ഷത്തിനിടെ ഒട്ടേറെ സുപ്രധാന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.

മാരിയില്‍ കടവ് പാലം അപ്രോച്ച് അന്തിമ നിര്‍മാണവും റിവര്‍വ്യൂ റോഡ് നിര്‍മ്മാണവുമെല്ലാം നേട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍ അനക്‌സ് നിര്‍മാണത്തിന് തുടക്കമിട്ടത്, വന്യമൃഗ ശല്യം രൂക്ഷമായ മുള്ളരിങ്ങാട് വനമേഖലയില്‍ ഫെന്‍സിങ് നടത്തിയത്, തൊടുപുഴ ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസി, മണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക് ബസ് വാങ്ങാന്‍ 60 ലക്ഷം അനുവദിച്ചത്, തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ 34 ലക്ഷം അനുവദിച്ചത് എല്ലാം നേട്ടങ്ങളുടെ പട്ടികയിലുണ്ട്.

പ്രതിപക്ഷം ചോദിക്കുന്നു, എവിടെ വികസനം?

എം.എല്‍.എയും യു.ഡി.എഫും കൊട്ടിഘോഷിക്കുന്ന വികസനം തൊടുപുഴയില്‍ ഇല്ലെന്ന ആരോപണവുമായിട്ടാണ് എല്‍.ഡി.എഫ് ഇതിനെയെല്ലാം പ്രതിരോധിക്കുന്നത്. താലൂക്ക് വികസന സമിതികളില്‍ എം.എല്‍.എ പങ്കെടുക്കാത്തത് പ്രധാന പോരായ്മായായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നു. തൊടുപുഴയില്‍ ഒരു സ്റ്റേഡിയം വേണമെന്ന വര്‍ഷങ്ങളായിട്ടുള്ള ആവശ്യം യാഥാര്‍ഥ്യമാക്കാത്തത് കോട്ടങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുണ്ട്.

 യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്‍; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്‍; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്

സ്റ്റേഡിയത്തിനായി ഇതുവരെ സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ പോലും എം.എല്‍.എക്ക് കഴിഞ്ഞിട്ടില്ല. മിച്ചഭൂമി ഒരുപാടുള്ള സ്ഥലമായിട്ടും തൊടുപുഴയില്‍ ഐ.ടി പാര്‍ക്കില്ലാത്തതും എല്‍.ഡി.എഫ് പ്രചരണായുധമാക്കുന്നുണ്ട്. കൊച്ചിയുടെ ഉപനഗരമായി വളരുന്ന തൊടുപുഴയില്‍ ഒരു ഐ.ടി പാര്‍ക്ക് യാഥാര്‍ഥ്യമായാല്‍ വികസന കാഴ്ചപ്പാട് മാറിമറിയുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

മികച്ചൊരു വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും വേണ്ടത്ര ഇടപെടലുകള്‍ നടന്നിട്ടില്ലെന്നതും കോട്ടമായി കണക്കാക്കുന്നു. തൊടുപുഴ നഗരത്തില്‍ തന്നെ മോര്‍ ജങ്ഷനിലേതടക്കമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇനിയും നടപടിയായിട്ടില്ല. മുള്ളരിങ്ങാട്ടെ കാട്ടാന ശല്യം പരിഹരിക്കാന്‍ ശാശ്വത നടപടി ഉണ്ടായില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+