വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; ദില്ലിയില്‍ പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്ത്തകന് വെടിവെച്ച് കൊന്നു
ദില്ലി: ദില്ലിയില്‍ പോലീസ് ഉദ്യോഗസ്ഥ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചു. ദില്ലി പോലീസില്‍ സബ്-ഇന്‍സ്പെക്ടറായ പ്രീതി അഹല്വാദാണ് വെടിയേറ്റ് മരിച്ചത്. വടക്ക്-പടിഞ്ഞാറ് ദില്ലിയില്‍ വെള്ളിയാഴ്ച്ച രാത്രി 9.30 ഒടെയാണ് സംഭവം. രോഹിനി പ്രദേശത്തെ മെട്രോ സ്റ്റേഷനില്‍ വന്നിറിങ്ങിയ പ്രീതി വീട്ടിലേക്ക് നടന്നു പോവുന്നതിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
പോലീസ് അക്കാദമിയില്‍ നിന്നുള്ള ബാച്ച്മേറ്റായ് ദീപാന്‍ഷു രതി എന്ന വ്യക്തിയാണ് പ്രീതിക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തലയ്ക്ക് വെടിയേറ്റ് പ്രീതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പ്രീതിയെ കൊലപ്പെടുത്തിയ ശേഷം ദീപാന്‍ഷു ഹരിയാനയിലെ സോണിപത്തില്‍ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയെന്ന് പോലീസ് വ്യക്തമാക്കി. 2018 ലാണ് ഇരുവരും പോലീസ് അക്കാദമയില്‍ ഒരുമിച്ച് ഉണ്ടായിരുന്നത്.

സ്ഥലത്തെത്തിയ പോലീസ് പ്രീതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്നും വെടിയുണ്ടകളുടെ മൂന്ന് തിരകള്‍ കണ്ടെത്തിയതായി സീനിയര്‍ പോലീസ് ഉദ്യോഗ്യസ്ഥന്‍ എസ് ഡി മിശ്ര പറഞ്ഞു. പടിഞ്ഞാറന്‍ ദില്ലിയിലെ പാട്പര്ഗഞ്ച് വ്യവസായ മേഖലയിലെ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറാണ് പ്രീതി.
സഹപ്രവര്‍ത്തകയോട് ഇഷ്ടമായിരുന്ന ദിപാന്‍ഷു വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും പ്രീതിക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിഗ നിഗമനം.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications