കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം നൽകിയത് ഇരട്ടക്കുട്ടികളെ! കണ്ടു കൊതി തീരും മുൻപേ അമ്മ മരിച്ചു...

അഞ്ച് ദിവസം മുൻപാണ് ഷീബ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

  • By Desk
Google Oneindia Malayalam News

കോട്ടയം: 18 വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞുങ്ങളെ കൺനിറയെ കാണാനാകാതെ മാതാവ് മരണപ്പെട്ടു. കുമരകം പാണ്ടൻ ബസാറിന് സമീപം പറത്തറ വീട്ടിൽ ശിശുപാലന്റെ ഭാര്യ ഷീബ(42)യാണ് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് പിന്നാലെ മരണത്തിന് കീഴടങ്ങിയത്.

ബിനോയ് മാത്രമല്ല! ബിനീഷ് കോടിയേരിയെ ദുബായ് കോടതി തടവിന് ശിക്ഷിച്ചു! മൂന്നു കേസുകൾ, ബിനീഷ് മുങ്ങിബിനോയ് മാത്രമല്ല! ബിനീഷ് കോടിയേരിയെ ദുബായ് കോടതി തടവിന് ശിക്ഷിച്ചു! മൂന്നു കേസുകൾ, ബിനീഷ് മുങ്ങി

ജയലളിതയുടെ അനന്തരവളും അഴിക്കുള്ളിലാകുമോ? മോഹന വാഗ്ദാനം, ദീപ കൈക്കലാക്കിയത് ലക്ഷങ്ങൾ..ജയലളിതയുടെ അനന്തരവളും അഴിക്കുള്ളിലാകുമോ? മോഹന വാഗ്ദാനം, ദീപ കൈക്കലാക്കിയത് ലക്ഷങ്ങൾ..

അഞ്ച് ദിവസം മുൻപാണ് ഷീബ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. എന്നാൽ തൂക്കക്കുറവുണ്ടായിരുന്നതിനാൽ കുഞ്ഞുങ്ങളെ ഇൻക്യൂബേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ മുലപ്പാൽ നൽകുന്നതിനിടെ മാത്രമാണ് ഷീബയ്ക്ക് കുഞ്ഞുങ്ങളെ കാണാനായത്.

ഗർഭം ധരിച്ചത്...

ഗർഭം ധരിച്ചത്...

കുമരകം പാണ്ടൻബസാറിന് സമീപം പറത്തറ വീട്ടിൽ ശിശുപാലൻ ഷീബ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞ് 18 വർഷമായിട്ടും കുട്ടികളുണ്ടായിരുന്നില്ല. തുടർന്ന് ദീർഘനാളത്തെ ചികിത്സയ്ക്കും പ്രാർത്ഥനകൾക്കും ശേഷമാണ് ഷീബ ഗർഭം ധരിച്ചത്.

 ദമ്പതികൾ...

ദമ്പതികൾ...

18 വർഷത്തിന് ശേഷം കുഞ്ഞുണ്ടാകാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്ന ദമ്പതികൾ ആ ധന്യനിമിഷത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരുന്നു. ഒടുവിൽ ആ ദിവസം വന്നെത്തിയപ്പോൾ ദൈവം നൽകിയത് ഒന്നല്ല, രണ്ട് കുഞ്ഞുങ്ങളെ.

 വ്യാഴാഴ്ച...

വ്യാഴാഴ്ച...

ഫെബ്രുവരി ഒന്നാം തീയതി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഷീബ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. രണ്ട് പെൺകുഞ്ഞുങ്ങളെയും ശസ്ത്രക്രിയയിലൂടെയായിരുന്നു പുറത്തെടുത്തത്.

 ഇൻക്യൂബേറ്റർ...

ഇൻക്യൂബേറ്റർ...

എന്നാൽ തൂക്കക്കുറവുണ്ടായിരുന്നതിനാൽ രണ്ട് കുഞ്ഞുങ്ങളെയും പിന്നീട് ഇൻക്യൂബേറ്ററിലേക്ക് മാറ്റി. ഇതിനിടെ മുലപ്പാൽ നൽകുന്നതിനിടെ മാത്രമാണ് ഷീബയ്ക്ക് രണ്ടു കുഞ്ഞുങ്ങളെയും കാണാനായത്.

 തിങ്കളാഴ്ച...

തിങ്കളാഴ്ച...

ഇൻക്യൂബേറ്ററിൽ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യനില മെച്ചപ്പെട്ട് കൊണ്ടിരിക്കെയാണ് ഷീബയ്ക്ക് ശാരീരികാസ്വസ്ഥതകളുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ദേഹാസ്വസ്ഥത്യം അനുഭവപ്പെട്ട ഷീബയെ ഉടൻതന്നെ വെന്റിലേറ്ററിലേക്ക് മാറ്റി.

രക്തസമ്മർദ്ദം താഴ്ന്നു...

രക്തസമ്മർദ്ദം താഴ്ന്നു...

എന്നാൽ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഷീബയുടെ ജീവൻ രക്ഷിക്കാനായില്ല. രക്തസമ്മർദ്ദം വളരെ കുറഞ്ഞതായിരുന്നു മരണത്തിന് കാരണം. ചൊവ്വാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെയായിരുന്നു ഷീബയുടെ മരണം സംഭവിച്ചത്.

ആശുപത്രിയിൽ...

ആശുപത്രിയിൽ...

18 വർഷം കാത്തിരുന്ന ശേഷം പിറന്ന ഇരട്ടക്കുഞ്ഞുങ്ങളെ കൺനിറയെ കാണും മുൻപാണ് ഷീബ യാത്രയായത്. അമ്മയുടെ ചൂടേൽക്കാൻ വിധിയില്ലാത്ത രണ്ട് പെൺകുഞ്ഞുങ്ങൾ ഇപ്പോഴും ഇൻക്യൂബേറ്ററിലും. മരിച്ച ഷീബയുടെ സംസ്കാരം ചൊവ്വാഴ്ച മൂന്നു മണിക്ക് വീട്ടുവളപ്പിൽ നടക്കും.

കിടപ്പുമുറിയിൽ ഒരാൾ! ബർമുഡയും ചുരിദാർ ടോപ്പും മാത്രം! വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നത് ഇങ്ങനെ..കിടപ്പുമുറിയിൽ ഒരാൾ! ബർമുഡയും ചുരിദാർ ടോപ്പും മാത്രം! വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നത് ഇങ്ങനെ..

English summary
woman died after delivery in kumarakom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X