ശ്രീലങ്കൻ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു.. കാമുകൻ മുങ്ങി.. അമ്മയ്ക്കും പെങ്ങൾക്കുമെതിരെ കേസ്
തലശ്ശേരി: കാമുകനെ തേടി ശ്രീലങ്കന്‍ യുവതി മലപ്പുറത്ത് എത്തിയപ്പോഴാണ് പ്രണയത്തിന്റെയും വഞ്ചനയുടേയും കഥ പുറത്തായത്. ഒടുക്കം പണി കിട്ടിയതാവട്ടെ യുവാവിന്റെ അമ്മയും പെങ്ങളും അടക്കമുള്ളവര്‍ക്ക്. ശ്രീലങ്കന്‍ യുവതിയെ മലപ്പുറത്തുകാരനായ യുവാവ് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പീഡിപ്പിച്ച് കടന്ന് കളയുകയായിരുന്നു. റെനീഷ് എന്ന യുവാവിനെ പോലീസ് തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇയാളെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നതെന്ന് തലശ്ശേരി ടൗണ്‍ സിഐ കെഇ പ്രേമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. കോയമ്പത്തൂരില്‍ താമസിക്കുന്ന 38 വയസ്സുള്ള ശ്രീലങ്കന്‍ യുവതി അവിടെ വെച്ചാണ് റെനീഷുമായി അടുപ്പത്തിലായത്.
സുന്ദരനായ ആണിനെ പെണ്ണ് മോഹിക്കില്ലേ.. മോഹിപ്പിക്കുന്നവൻ നരകത്തിൽ പോവില്ലേ? ആങ്ങളമാരെ തേച്ചൊട്ടിച്ചു
മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ച് പോയതിനാല്‍ യുവതി കോയമ്പത്തൂരില്‍ തനിച്ചായിരുന്നു താമസം. ഈ അവസരം മുതലെടുത്താണ് റെനീഷ് അടുപ്പം സ്ഥാപിച്ച് പീഡിപ്പിച്ചത്. റെനീഷിനൊപ്പം തലശേരിയിലെത്തിയ ഇവര്‍ റെസ്റ്റ് ഹൗസിന് സമീപം താമസിച്ച് വരികയായിരുന്നു. അതിനിടെ റെനീഷ് കടന്നു കളഞ്ഞു. ഇതോടെയാണ് റെനീഷിനെ തേടി യുവതി മലപ്പുറത്തെത്തിയത്. യുവതിയുടെ പരാതിയില്‍ റെനീഷ്, മാതാവ് നളിനി, സഹോദരി രേഷ്മ, സഹോദരീ ഭര്‍ത്താവ് ബിനീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പീഡിപ്പിക്കുകയും പണം വാങ്ങി വഞ്ചിക്കുകയും ചെയ്തുവെന്നാണ് പരാതി. മൂന്ന് പ്രതികള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.