Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്വല്ലറി ഉടമ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി... ജോലിക്കാരി ചെയ്തത്, നാട് മുഴുവന്‍ പാട്ടായി...

കോട്ടയം ജില്ലയിലെ ഓയൂരിലാണ് സംഭവം

കോട്ടയം: താന്‍ മുമ്പ് ജോലി ചെയ്തിരുന്ന ജ്വല്ലറിയുടെ ഉടമ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് ആരോപിച്ച് യുവതിയുടെ സമരം. കോട്ടയത്തെ ഓയൂരിലാണ് സംഭവം.

നീതിക്കായി യുവതി ഇതേ ജ്വല്ലറിക്കു മുന്നില്‍ സത്യഗ്രഹമിരിക്കുകയും ചെയ്തു. യുവതിയുടെ പരാതിയെ തുടര്‍ന്നു ജ്വല്ലറി ഉടമയ്‌ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവം വൈകീട്ട്

സംഭവം വൈകീട്ട്

വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. ഓയൂര്‍ ജംക്ഷനിലുള്ള ജ്വല്ലറിക്കു മുന്നിലാണ് യുവതി സത്യഗ്രഹമിരുന്നത്.

ഏഴു മാസം ഗര്‍ഭിണി

ഏഴു മാസം ഗര്‍ഭിണി

താന്‍ ഏഴു മാസം ഗര്‍ഭിണിയാണെന്നാണ് യുവതി പറയുന്നത്. ഗര്‍ഭത്തിനു ഉത്തരവാദി ജ്വല്ലറി ഉടമയാണെന്നും യുവതി ആരോപിക്കുന്നു.

 യുവതിയുടെ ആവശ്യം

യുവതിയുടെ ആവശ്യം

ജ്വല്ലറി ഉടമ തനിക്കു ചെലവനു നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു യുവതിയുടെ സമരം. കടയടുമ വിവരം അറിയിച്ചതോടെ പോലീസ് സംഭവ സ്ഥലത്തെത്തി. പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടര്‍ന്ന് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പീഡിപ്പിച്ചത് ജനുവരിയില്‍

പീഡിപ്പിച്ചത് ജനുവരിയില്‍

ജനുവരിയിലാണ് യുവതിക്ക് ജ്വല്ലറിയില്‍ ജോലി ലഭിക്കുന്നത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണ് സ്ത്രീ തൊഴിലാളികള്‍ക്കു താമസസൗകര്യം ഒരുക്കിയിരുന്നത്. ഇവിടെ വച്ചാണ് കടയുടമ തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി പറയുന്നത്.

പോലീസില്‍ പരാതി നല്‍കി

പോലീസില്‍ പരാതി നല്‍കി

തന്നെ കടയുടമ പീഡിപ്പിച്ചെന്ന് അന്നു തന്നെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു യുവതിയെ കടയുടമ ഏഴുകോണ്‍ നെടുമ്പായിക്കുളത്തുള്ള കുടുംബ വീട്ടിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു. തന്നെ വീട്ടില്‍ പൂട്ടിയിട്ടതായി യുവതിയെ പോലീസിനെ അറിയിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

യുവതിയെ മോചിപ്പിച്ച പോലീസ് അന്ന് കടയുടമയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കടയുടമ ദില്‍ഷാദ്, പിതാവ് അബ്ദുല്‍ ഖാദര്‍, ദില്‍ഷാദിന്റെ സുഹൃത്തും അഭിഭാഷകയുമായ ഷൈജല ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

യുവതി ചികില്‍സ തേടി

യുവതി ചികില്‍സ തേടി

മഹിളാ മന്ദിരത്തില്‍ കഴിഞ്ഞിരുന്ന യുവതി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇവിടെ നിന്നു ഡിസ്ചാര്‍ജ് ആയ ശേഷമാണ് യുവതി ജ്വല്ലറിക്കു മുന്നിലെത്തി സമരം തുടങ്ങിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+