രാംനാരായണനെ അടിച്ചുകൊന്നവരില്‍ സ്ത്രീകളും; പോലീസ് വീഡിയോ പരിശോധിക്കുന്നു, പലരും ഒളിവില്‍
പാലക്കാട്: ഛത്തീസ്ഗഡ് സ്വദേശി രാം നാരായണനെ അടിച്ചുകൊന്നവര്ക്കൊപ്പം സ്ത്രീകളും ഉണ്ടെന്ന് പോലീസിന് സംശയം. ക്രൂരകൃത്യം നടന്ന സംഭവത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായ പിന്നാലെ വിശദമായ അന്വേഷണം നടത്തുകയാണ് ജില്ലാ ക്രൈംബ്രാഞ്ച്. പ്രചരിച്ച വീഡിയോകള്‍ പരിശോധിച്ചാണ് പോലീസ് കൂടുതല്‍ നടപടിക്ക് ഒരുങ്ങുന്നത്.
കേസില്‍ 15 പ്രതികള്‍ ഉണ്ടാകുമെന്ന് പോലീസ് സൂചിപ്പിക്കുന്നു. അഞ്ച് പേര് മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. ചിലരെ പോലീസ് ചോദ്യം ചെയ്തുവിട്ടു. മറ്റു ചില പ്രതികള്‍ കേരളം വിട്ടിട്ടുണ്ട്. കേസില്‍ പ്രതികളാകുമെന്ന് മനസിലാക്കിയാണ് പലരും മുങ്ങിയിരിക്കുന്നത്. അതിനിടെയാണ് പ്രദേശത്തെ സ്ത്രീകള്‍ക്കും സംഭവത്തില്‍ പങ്കുണ്ട് എന്ന വിവരം പോലീസിന് ലഭിച്ചിരിക്കുന്നത്. ഇവര്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് കൂടുതല്‍ പേരെത്തി മര്‍ദ്ദിച്ചതത്രെ.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാം നാരായണനെ വാളയാറിലെ അട്ടപ്പള്ളത്ത് അടിച്ചുകൊന്നത്. അതിഥി തൊഴിലാളിയായ ഇദ്ദേഹത്തെ ചിലര്‍ ചോദ്യം ചെയ്ത് മര്‍ദ്ദിക്കുകയായിരുന്നു. പ്രദേശത്തെ സ്ത്രീകളാണ് ആദ്യം ഇയാളെ കണ്ടതും ചില സംശയങ്ങള്‍ പ്രചരിപ്പിച്ചതും. ഇവര്‍ വിളിച്ചത് പ്രകാരം കൂടുതല്‍ പേരെത്തി ചോദ്യം ചെയ്ത് മര്‍ദ്ദിക്കുകയായിരുന്നു. അക്രമിക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ട് എന്നാണ് പോലീസിന് ഒടുവില്‍ ലഭിച്ച വിവരം.
രാം നാരായണനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പ്രചരിച്ചത്. ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നതും പ്രചരിച്ച വീഡിയോയില്‍ കാണാം. അക്രമികള്‍ തന്നെയാണ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. രാം നാരാണയന് മരിച്ചു എന്നറിഞ്ഞതോടെ പ്രതികള്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ പോലീസ് പരിശോധിച്ചുവരികയാണ്.
ജില്ലാ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലപ്പോഴും ആള്‍ക്കൂട്ട ആക്രമണവും കൊലപാതകവും വാര്‍ത്തയായിട്ടുണ്ടെങ്കിലും കേരളത്തിലും സംഭവിച്ചതിലുള്ള ഞെട്ടലിലാണ് മലയാളികള്‍. തലയ്ക്കും മുഖത്തും നെഞ്ചിലും ഇടുപ്പിലുമെല്ലാം മര്‍ദ്ദിച്ചു എന്നതാണ് വിവരം. കേസിന്റെ ഗൗരവം വര്‍ധിച്ചു എന്ന് മനസിലാക്കിയാണ് പ്രതികളില്‍ പലരും മുങ്ങിയത്.
15ലധികം പേര് രാം നാരായണനെ മര്‍ദ്ദിച്ചത് എന്നാണ് പോലീസ് പറയുന്നത്. അഞ്ച് പേരാണ് ഇതുവരെ അറസ്റ്റിലായത്. അട്ടപ്പള്ളം സ്വദേശികളായ അനൂപ്, പ്രസാദ്, മുരളി, അനന്ദന്, ബിബിന്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ നാലു പേര് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇന്ന് കൂടതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടി ഒരാഴ്ച മുമ്പാണ് രാം നാരായണന് പാലക്കാട് എത്തിയത്. മലയാളം അത്ര വശമില്ല. അതുകൊണ്ടുതന്നെ അക്രമികള്‍ ചോദിക്കുന്നതിന് കൃത്യമായ മറുപടി നല്കാന് രാംനാരായണന് സാധിച്ചിരുന്നില്ല. പരിചയമില്ലാത്ത സ്ഥലത്ത് വഴിതെറ്റിയാണ് രാംനാരാണന് എത്തിയത് എന്നാണ് പോലീസ് സംശിക്കുന്നത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications