കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദാചാര ഗുണ്ടായിസം; രാധാകൃഷ്ണനെ പിന്തുണച്ച് മന്ത്രി മുരളീധരന്‍, പ്രതിഷേധത്തിനൊടുവില്‍ പിന്‍മാറ്റം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ രാത്രി അതിക്രമിച്ച് കടന്ന് അക്രമം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെയുഡബ്ല്യുജെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചതോടെ മന്ത്രി പ്രസ്താവന പിന്‍വലിച്ചു.

V

മന്ത്രിയെ തടഞ്ഞുവച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് മന്ത്രിക്ക് നിലപാട് മാറ്റേണ്ടി വന്നത്. രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നുമാണ് മുരളീധരന്‍ പറഞ്ഞത്. ചിലര്‍ ചെയ്യുമ്പോള്‍ തെറ്റും ചിലര്‍ ചെയ്യുമ്പോള്‍ ശരിയും ആകരുതെന്നും നിഷ്പക്ഷത വേണമെന്നും മന്ത്രി പറഞ്ഞു.

എന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്; രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, നിലപാട് കടുപ്പിച്ച് പ്രസംഗംഎന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്; രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, നിലപാട് കടുപ്പിച്ച് പ്രസംഗം

ആക്രമണത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന തരത്തിലാണ് മന്ത്രിയുടെ വാക്കുകളെന്ന് അദ്ദേഹത്തെ തടഞ്ഞ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതിഷേധം കനത്തതോടെയാണ് മന്ത്രി പ്രസ്താവന പിന്‍വലിച്ചത്. തിരുവനന്തപുരത്തെ വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ രാത്രി സുഹൃത്ത് എത്തിയത് ചോദ്യം ചെയ്ത് അതിക്രമിച്ച് കയറിയ സംഭവമാണ് രാധാകൃഷ്ണന്റെ അറസ്റ്റിലേക്ക് നയിച്ചത്.

പേട്ട പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാധാകൃഷ്ണനെ ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയും അന്വേഷണം നടത്താന്‍ സംഘടന തീരുമാനിക്കുകയും ചെയ്തിരുന്നു. സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു.

English summary
Women Journalist Protest against Union Minister V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X