'ലീഗിന്റെ പോക്ക് എങ്ങോട്ടെന്ന് വ്യക്തം.. ആർഎസ്എസ് ഭീകരവാദികൾക്ക് ഇതുണ്ടാക്കുന്ന സൗകര്യം ചെറുതല്ല'
തിരുവനന്തപുരം; ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് എന്ന രാഷ്ട്രീയപാർടി അതിൻ്റെ പതനത്തിലേക്ക് പടിയിറങ്ങുന്നതിൻ്റെ സൂചനയാണ് കാഞ്ഞങ്ങാട്ട് ഇന്നലെ നടന്ന രാഷ്ട്രീയ കൊലപാതകം വെളിപ്പെടുത്തുന്നതെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ.ഭീകരസ്വഭാവമുള്ള മതതീവ്ര സംഘങ്ങളുമായി കൂട്ടുചേർന്നതോടെ വലിയൊരു രൂപാന്തരത്തിന് ആ പാർടി വിധേയമായിരിക്കുന്നു.
തങ്ങളുടെ ആധികാരാർത്ഥിയും ഭീകരവാദി ബന്ധവും മൂലം ഒരു സമൂഹത്തിൻ്റെ സ്വൈര്യ ജീവിതമാണ് മുസ്ലിംലീഗ് ഇല്ലാതാക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

മുസ്ലീംലീഗിൻ്റെ പടിയിറക്കം
കേരള രാഷ്ട്രീയത്തിൽ
മുസ്ലീംലീഗിൻ്റെ പടിയിറക്കം.
ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് എന്ന രാഷ്ട്രീയപാർടി അതിൻ്റെ പതനത്തിലേക്ക് പടിയിറങ്ങുന്നതിൻ്റെ സൂചനയാണ് കാഞ്ഞങ്ങാട്ട് ഇന്നലെ നടന്ന രാഷ്ട്രീയ കൊലപാതകം വെളിപ്പെടുത്തുന്നത്. ഭീകരസ്വഭാവമുള്ള മതതീവ്ര സംഘങ്ങളുമായി കൂട്ടുചേർന്നതോടെ വലിയൊരു രൂപാന്തരത്തിന് ആ പാർടി വിധേയമായിരിക്കുന്നു.

പാർട്ടിയുടെ പോക്ക്
തങ്ങൾക്ക് മേധാവിത്തമുണ്ടായിരുന്ന മുനിസിപ്പൽ വാർഡുകളിലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അവർ എൽ.ഡി.എഫ്. പ്രവർത്തകരുടെ വീടുകൾ കയറി ആക്രമിച്ചു. ആ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. അതിൻ്റെ തുടർച്ചയായി അവർ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ സഖാവ് ഔഫ് അബ്ദുൾ റഹ്മാൻ്റെ നെഞ്ചിൽ കഠാരയിറക്കി കൊന്നു. എങ്ങോട്ടാണ് ആ പാർടിയുടെ യാത്ര എന്നു വ്യക്തം.

ജനാധിപത്യത്തിന്റെ പക്ഷത്ത്
ന്യൂനപക്ഷം എന്നതുകൊണ്ട് വേട്ടയാടപ്പെടുന്ന ഒരു സമൂഹത്തിൻ്റെ രക്ഷക്കുവേണ്ടി മതേതര ശക്തികളുമായി ചേർന്നു കൊണ്ട് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന പ്രസക്തി മുൻകാലങ്ങളിൽ ലീഗിനുണ്ടായിരുന്നു. ആ സന്ദർഭങ്ങളിലെല്ലാം മതതീവ്രസ്വഭാവമുള്ള ചില സംഘങ്ങൾ ആ പാർടി വെല്ലുവിളിച്ചിരുന്നു. പക്ഷേ സമചിത്തതയും അറിവും അനുഭവവുമുള്ള നേതാക്കൾ ആ വെല്ലുവിളിയെ അതിജീവിച്ച് പാർടിയെ ജനാധിപത്യത്തിൻ്റെ പക്ഷത്തു തന്നെ നിർത്തി.

ആർ.എസ്.എസ്. ഭീകരവാദികൾക്ക്
ഇന്ന് എങ്ങനെയെങ്കിലും അധികാരത്തിലെത്താനുള്ള ആർത്തി മൂലം കുറെ നേതാക്കൾ തീവ്രവാദികളുടെ വെല്ലുവിളിക്കു മുന്നിൽ ആ പാർടിയെ അടിയറ വെച്ചിരിക്കുകയാണ്. ഇനി തലയറുക്കലും കൈവെട്ടലും ആ മുസ്ലീംലീഗായിരിക്കും നടത്തുക. ഇന്ത്യയിലെ ആർ.എസ്.എസ്. ഭീകരവാദികൾക്ക് ഇതുണ്ടാക്കുന്ന സൗകര്യം ചെറുതായിരിക്കില്ല. കാരണം ഇന്ത്യയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളെ വർഗ്ഗീയവൽക്കരിക്കുക എന്നത് അവരുടെ അജണ്ടയാണ്.

സ്വൈര്യ ജീവിതമാണ്
തങ്ങളുടെ ആധികാരാർത്ഥിയും ഭീകരവാദി ബന്ധവും മൂലം ഒരു സമൂഹത്തിൻ്റെ സ്വൈര്യ ജീവിതമാണ് മുസ്ലിംലീഗ് ഇല്ലാതാക്കുന്നത്. ദയവുചെയ്ത് സമാധാന പ്രിയരായ ജനകോടികൾ വിശ്വസിക്കുന്ന മഹത്തായ മുസ്ലീം മതത്തിൻ്റെ പേര് ആ പാർടിയുടെ പേരിൽ നിന്ന് ഒഴിവാക്കാൻ നേതാക്കൾ കരുണ കാട്ടണം.
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications