പകര്‍ച്ചവ്യാധിയെ വര്‍ഗ്ഗീയ പ്രചരണത്തിനായി ഉപയോഗിക്കുന്ന ഏക രാജ്യം ആര്‍ഷ ഭാരതമാണ്,വിമര്‍ശനം; കുറിപ്പ്
കൊച്ചി: കൊറോണ വൈറസ് രോഗ വ്യാപനത്തിനിടെ മുസ്ലിം കച്ചവടക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശനവുമായി ബിജെപി എംഎല്‍എ നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപി എംഎല്‍എയായ സുരേഷ് തിവാരിയാണ് കച്ചവടക്കാക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. മുസ്ലിം കച്ചവടക്കാര്‍ പച്ചക്കറിയില്‍ ഉമിനീര് പുരട്ടിയാണ് വില്‍പ്പന നടത്തുന്നതെന്നായിരുന്നു എംഎല്‍എയുടെ ആരോപണം.

'ഒരു കാര്യം മനസില്‍ ഓര്‍ത്തുവെച്ചോളു. ഞാന്‍ എല്ലാവരോടും പൊതുവായി ഒരു കാര്യം പറയുകയാണ്. ഒരാളും മുസ്ലീങ്ങളുടെ കൈയ്യില്‍ നിന്നും പച്ചക്കറി വാങ്ങരുത്.' എന്നായിരുന്നു എംഎല്‍എ പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന് എസ് ഹരീഷ്. ലോകത്തിലെ മിക്കവാറും രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നു കഴിഞ്ഞു. പക്ഷേ ഇതിനിടയിലും മതം പറയുകയും പകര്‍ച്ചവ്യാധിയെ വര്‍ഗ്ഗീയ പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന ഏക രാജ്യം പരംവൈഭവത്തിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആര്‍ഷ ഭാരതമാണെന്ന് ഹരീഷ് പറയുന്നു. എംഎല്‍എയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ഹരീഷിന്റെ വിമര്‍ശനം.
ഈ ചിത്രത്തില്‍ കാണുന്നത് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേഷ് തിവാരിയാണ്. മുസ്ലിം കച്ചവടക്കാരില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്നാണ് അദ്ദേഹം തന്റെ മണ്ഡലത്തിലെ ജനങ്ങളോട് പറഞ്ഞത്.സംഭവം വിവാദമായിട്ടും വീഡിയോ പുറത്ത് വന്നിട്ടും അദ്ദേഹം നിഷ്കളങ്കമായി ചോദിച്ചത് താന്‍ ചെയ്ത തെറ്റ് എന്താണെന്നാണ്. കാരണം അദ്ദേഹം പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ്യം ഹോമോ സാപിയന്‍സിനിടയിലെ തുല്യതയെ ഒരു ആശയമെന്ന നിലയില്‍ പോലും അംഗീകരിച്ചിട്ടില്ലെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
ലോകത്തിലെ മിക്കവാറും രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നു കഴിഞ്ഞു. പക്ഷേ ഇതിനിടയിലും മതം പറയുകയും പകര്‍ച്ചവ്യാധിയെ വര്‍ഗ്ഗീയ പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന ഏക രാജ്യം പരംവൈഭവത്തിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആര്‍ഷ ഭാരതമാണ്. ഈ ചിത്രത്തില്‍ കാണുന്നത് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേഷ് തിവാരിയാണ്. മുസ്ലിം കച്ചവടക്കാരില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്നാണ് അദ്ദേഹം തന്റെ മണ്ഡലത്തിലെ ജനങ്ങളോട് പറഞ്ഞത്.സംഭവം വിവാദമായിട്ടും വീഡിയോ പുറത്ത് വന്നിട്ടും അദ്ദേഹം നിഷ്കളങ്കമായി ചോദിച്ചത് താന്‍ ചെയ്ത തെറ്റ് എന്താണെന്നാണ്. കാരണം അദ്ദേഹം പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ്യം ഹോമോ സാപിയന്‍സിനിടയിലെ തുല്യതയെ ഒരു ആശയമെന്ന നിലയില്‍ പോലും അംഗീകരിച്ചിട്ടില്ല.അദ്ദേഹത്തിനെതിരെ രാജ്യദ്രോഹത്തിനോ വര്‍ഗ്ഗീയത വളര്‍ത്തിയതിനോ കേസുണ്ടാകാനോ അഥവാ ഉണ്ടായാലും ശിക്ഷിക്കപ്പെടാനോ ഒരു സാദ്ധ്യതയുമില്ല. കാരണം സുരേഷ് തിവാരി പറഞ്ഞതിലെ തെറ്റ് ഭാരതം എന്ന രാജ്യത്തിന് മനസിലാകുക പോലുമില്ല. കാരണം ബ്രാഹ്മണ്യത്തില്‍ ഉപ്പിലിട്ട രാജ്യമാണിത്.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു












Click it and Unblock the Notifications