ഷീ തന്നെ സർവ്വാധിപതി: തലങ്ങും വിലങ്ങും വെട്ടിനിരത്തല്‍, 25 വർഷത്തിന് ശേഷം സ്ത്രീകളില്ലാത്ത പിബി
ബെയ്ജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയില്‍ ഇത്തവണ ഒറ്റ സ്ത്രീയും ഉണ്ടാവില്ല. 25 വർഷത്തിനിടെ ആദ്യമായിയിട്ടാണ് സ്ത്രീ പ്രാധിനിത്യമില്ലാത്ത പിബി. മുൻ പൊളിറ്റ് ബ്യൂറോയിലെ ഏക വനിതയായ സൺ ചുൻലൻ ഇത്തവണത്തെ പാർട്ടി കോണ്‍ഗ്രസോടെ വിരമിച്ചിരുന്നു. ഇവർക്ക് പകരമായി മറ്റാരേയും നിയിമിക്കാന്‍ പാർട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ലെന്നുമാണ് പിബി തന്നെ പുറത്തിറിക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

പാർട്ടി കോണ്‍ഗ്രസോടെ ചൈനയില്‍ ഷീ ജീന്‍പിങ് കൂടുതല്‍ കരുത്തനായി മാറുകയാണ്. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്നതായിരുന്നു ചൈന പിന്തുടർന്ന് വന്നിരുന്നു രീതി. എന്നാല്‍ പുതിയ പാർട്ടി കോണ്‍ഗ്രസോടെ ഷീക്ക് മൂന്നാമതൊരു അവസരം കൂടി ലഭിക്കുകയാണ്. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങിനും ജിയാങ്ങ് സെമിനും മാത്രമാണ് രണ്ടിൽ കൂടുതൽ തവണ പാർട്ടി തലപ്പത്തും ഭരണത്തിലുമെത്താന്‍ സാധിച്ചിരുന്നത്.

ഏറ്റവും വലിയ അധികാര സമിതിയായ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഷീ പക്ഷത്തിനാണ് സമഗ്രാധിപത്യം. വാൻ ഹ്യൂങ്ങിങ്ങ്, അച്ചടക്ക സമിതി ചെയർമാൻ ഷാവോ ലെജി എന്നിവരാണ് ഷീക്ക് പുറമെ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലുള്ളത്. 2296 പാർട്ടി കോണ്‍ഗ്രസ് പ്രതിനിധികളായിരുന്നു ഷീ യെ വീണ്ടും പാർട്ടി നേതാവായി തിരഞ്ഞെടുത്തത്.

പാർട്ടി ജനറൽ സെക്രട്ടറി, ചൈനീസ് പ്രസിഡന്‍റ്, സെന്‍ട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാൻ എന്നീ പദവികളാണ് ഷീ ഇപ്പോള്‍ വഹിക്കുന്നത്. മാവോ മാത്രം ചാർത്തിക്കൊടുത്തിരുന്ന ചെയർമാന്‍ പദവി കൂടി ഷീ പിടിച്ചെടുക്കുമോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെയങ്കിലും ഷീ ആഗ്രിക്കുന്ന കാലത്തോളം അദ്ദേഹത്തിന് പാർട്ടിയുടേയും രാജ്യത്തിന്റെയും തലപ്പത്ത് തുടരാന്‍ സാധിക്കും.

"എല്ലാവരും ഷീയുടെ ആളുകളാണ്, അദ്ദേഹം മൂന്നാം ടേമിനുശേഷവും ഭരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂചന നൽകുന്നു," എന്നാല്‍ സിങ്കപ്പൂരില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകനായ ആൽഫെഡ് വു മുളുവാൻ അഭിപ്രായപ്പെടുന്നത്. ഈ വർഷം ആദ്യം മെട്രോപോളിസിൽ രണ്ട് മാസത്തെ കോവിഡ് -19 ലോക്ക്ഡൗണിന് മേൽനോട്ടം വഹിച്ച നിലവിലെ ഷാങ്ഹായ് പാർട്ടി ബോസ് ലി ക്വിയാങ് അടുത്ത വർഷം വിരമിക്കുന്ന ലീ കെകിയാങ്ങിൽ നിന്ന് പ്രധാനപ്പെട്ട സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുണ്ട്.

ബെയ്ജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ നിന്നുള്ള സംസ്ഥാന മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളനുസരിച്ച് ഷീയുടെ അടുത്ത സഹായി ഡിംഗ് സൂക്സിയാങ്, ഗ്വാങ്‌ഡോംഗ് പാർട്ടി മേധാവി ലി സി, ബീജിംഗ് പാർട്ടി മേധാവി കായ് ക്വി എന്നിവരും പുതിയ ലൈനപ്പിലുണ്ട്. 205 പൂർണ സമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉൾപ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് പാർട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരുന്നു

അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമീഷനെയും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായ ഷി ജിൻപിങും പുതിയ കേന്ദ്ര കമ്മിറ്റിയിലുണ്ട്. പിന്നാലെ ഇന്ന് ചേർന്ന കേന്ദ്ര കമ്മിറ്റിയുടെ ആദ്യ സമ്പൂർണ യോഗത്തിൽ പൊളിറ്റ് ബ്യൂറോയെയും ജനറൽ സെക്രട്ടറിയെയും തിരഞ്ഞെടുക്കുകയായിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications