ഷീ തന്നെ സർവ്വാധിപതി: തലങ്ങും വിലങ്ങും വെട്ടിനിരത്തല്‍, 25 വർഷത്തിന് ശേഷം സ്ത്രീകളില്ലാത്ത പിബി
ബെയ്ജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയില്‍ ഇത്തവണ ഒറ്റ സ്ത്രീയും ഉണ്ടാവില്ല. 25 വർഷത്തിനിടെ ആദ്യമായിയിട്ടാണ് സ്ത്രീ പ്രാധിനിത്യമില്ലാത്ത പിബി. മുൻ പൊളിറ്റ് ബ്യൂറോയിലെ ഏക വനിതയായ സൺ ചുൻലൻ ഇത്തവണത്തെ പാർട്ടി കോണ്‍ഗ്രസോടെ വിരമിച്ചിരുന്നു. ഇവർക്ക് പകരമായി മറ്റാരേയും നിയിമിക്കാന്‍ പാർട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ലെന്നുമാണ് പിബി തന്നെ പുറത്തിറിക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

പാർട്ടി കോണ്‍ഗ്രസോടെ ചൈനയില്‍ ഷീ ജീന്‍പിങ് കൂടുതല്‍ കരുത്തനായി മാറുകയാണ്. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്നതായിരുന്നു ചൈന പിന്തുടർന്ന് വന്നിരുന്നു രീതി. എന്നാല്‍ പുതിയ പാർട്ടി കോണ്‍ഗ്രസോടെ ഷീക്ക് മൂന്നാമതൊരു അവസരം കൂടി ലഭിക്കുകയാണ്. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങിനും ജിയാങ്ങ് സെമിനും മാത്രമാണ് രണ്ടിൽ കൂടുതൽ തവണ പാർട്ടി തലപ്പത്തും ഭരണത്തിലുമെത്താന്‍ സാധിച്ചിരുന്നത്.

ഏറ്റവും വലിയ അധികാര സമിതിയായ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഷീ പക്ഷത്തിനാണ് സമഗ്രാധിപത്യം. വാൻ ഹ്യൂങ്ങിങ്ങ്, അച്ചടക്ക സമിതി ചെയർമാൻ ഷാവോ ലെജി എന്നിവരാണ് ഷീക്ക് പുറമെ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലുള്ളത്. 2296 പാർട്ടി കോണ്‍ഗ്രസ് പ്രതിനിധികളായിരുന്നു ഷീ യെ വീണ്ടും പാർട്ടി നേതാവായി തിരഞ്ഞെടുത്തത്.

പാർട്ടി ജനറൽ സെക്രട്ടറി, ചൈനീസ് പ്രസിഡന്‍റ്, സെന്‍ട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാൻ എന്നീ പദവികളാണ് ഷീ ഇപ്പോള്‍ വഹിക്കുന്നത്. മാവോ മാത്രം ചാർത്തിക്കൊടുത്തിരുന്ന ചെയർമാന്‍ പദവി കൂടി ഷീ പിടിച്ചെടുക്കുമോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെയങ്കിലും ഷീ ആഗ്രിക്കുന്ന കാലത്തോളം അദ്ദേഹത്തിന് പാർട്ടിയുടേയും രാജ്യത്തിന്റെയും തലപ്പത്ത് തുടരാന്‍ സാധിക്കും.

"എല്ലാവരും ഷീയുടെ ആളുകളാണ്, അദ്ദേഹം മൂന്നാം ടേമിനുശേഷവും ഭരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂചന നൽകുന്നു," എന്നാല്‍ സിങ്കപ്പൂരില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകനായ ആൽഫെഡ് വു മുളുവാൻ അഭിപ്രായപ്പെടുന്നത്. ഈ വർഷം ആദ്യം മെട്രോപോളിസിൽ രണ്ട് മാസത്തെ കോവിഡ് -19 ലോക്ക്ഡൗണിന് മേൽനോട്ടം വഹിച്ച നിലവിലെ ഷാങ്ഹായ് പാർട്ടി ബോസ് ലി ക്വിയാങ് അടുത്ത വർഷം വിരമിക്കുന്ന ലീ കെകിയാങ്ങിൽ നിന്ന് പ്രധാനപ്പെട്ട സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുണ്ട്.

ബെയ്ജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ നിന്നുള്ള സംസ്ഥാന മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളനുസരിച്ച് ഷീയുടെ അടുത്ത സഹായി ഡിംഗ് സൂക്സിയാങ്, ഗ്വാങ്‌ഡോംഗ് പാർട്ടി മേധാവി ലി സി, ബീജിംഗ് പാർട്ടി മേധാവി കായ് ക്വി എന്നിവരും പുതിയ ലൈനപ്പിലുണ്ട്. 205 പൂർണ സമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉൾപ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് പാർട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരുന്നു

അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമീഷനെയും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായ ഷി ജിൻപിങും പുതിയ കേന്ദ്ര കമ്മിറ്റിയിലുണ്ട്. പിന്നാലെ ഇന്ന് ചേർന്ന കേന്ദ്ര കമ്മിറ്റിയുടെ ആദ്യ സമ്പൂർണ യോഗത്തിൽ പൊളിറ്റ് ബ്യൂറോയെയും ജനറൽ സെക്രട്ടറിയെയും തിരഞ്ഞെടുക്കുകയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications