ബുധനാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന്...
തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ചവരെ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64 5 എംഎം മുതൽ 115 5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഉച്ചക്ക്
2
മണി
മുതൽ
രാത്രി
10
മണിവരെയുള്ള
സമയത്ത്
ഇടിമിന്നലിനുള്ള
സാധ്യത
കൂടുതലാണ്.
മലയോര
മേഖലയിൽ
ഇടിമിന്നൽ
സജീവമാകാനാണ്
സാധ്യതയുള്ളതിനാൽ
ജാഗ്രത
പുലർത്താനും
നിർദേശമുണ്ട്.
ഇത്തരം
ഇടിമിന്നൽ
അപകടകാരികൾ
ആണ്.
അവ
മനുഷ്യ
ജീവനും
വൈദ്യുത
ചാലകങ്ങളുമായി
ബന്ധിപ്പിച്ചിട്ടുള്ള
വീട്ടുപകരണങ്ങൾക്കും
വലിയ
നാശനഷ്ടം
സൃഷ്ടിക്കുന്നുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
എല്‍ഡിഎഫില്‍ ഘടക കക്ഷിയാക്കണമെന്ന ആവശ്യവുമായി ജെഎസ്എസ്; അരൂര്‍ സീറ്റ് ആവശ്യപ്പെടും
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം: ചെന്നൈയിൽ ആരാധക പ്രതിഷേധം,വീടിന് മുമ്പിൽ തടിച്ചുകൂടിയത് ലക്ഷങ്ങൾ
അതിര്‍ത്തി ലംഘിച്ചതിന് ഇന്ത്യന്‍ സൈന്യം പിടികൂടി; സൈനികനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചൈന
കാർഷിക നിയമ ഭേദഗതി മുതലെടുത്ത് റിലയൻസ് റീട്ടെയിൽ: കർഷകരുമായി കരാർ, എംഎസ്പിയേക്കാൾ ഉയർന്ന നിരക്ക്
ഗുരുതര രോഗത്തില്‍ നിന്ന് മോചിതയായി; കായിക താരം അതുല്യ പി സജി വീണ്ടും ട്രാക്കിലേക്ക്