സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യോഗക്ഷേമ സഭ; ശാന്തിവൃത്തി കേവലം തൊഴിലല്ല, ഉപാസന
കൊച്ചി: ക്ഷേത്രങ്ങളിൽ ശാന്തിക്കാരായി അബ്രാഹ്മണരെ നിയമിച്ചതിൽ പ്രതിഷേധവുമായി യോഗക്ഷേമ സഭ. ശാന്തിവൃത്തി കേവലം ഒരു തൊഴിലല്ല, ഉപാസനയാണെന്നും യോഗക്ഷേമ സഭ പറയുന്നു. അബ്രാഹ്മണരെ ശാന്തക്കാരായി നിയമിക്കുന്നത് ക്ഷേത്രങ്ങളുടെ വിശുദ്ധിയെ കളങ്കപ്പെടുത്തുമെന്നാണ് യോഗക്ഷേമ സഭ ഉന്നയിക്കുന്ന വാദം. അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നത് ആദി ശൈവാചാര്യയും തമിഴ്നാട് സര്‍ക്കാരും തമ്മിലുള്ള കേസിലെ സുപ്രീംകോടതി വിധിയെ ലംഘിക്കലാണ്. ഇതില്‍ യോഗക്ഷേമ സഭ നിയമനടപടി തേടും.
പരീക്ഷയും അഭിമുഖവും നടത്തി ശാന്തിക്കാരെ നിയമിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ നടപടിക്ക് പിന്നില്‍ വലിയ ക്രമക്കേടുണ്ട്. ക്ഷേത്രാചാരങ്ങളെ കുറിച്ച് പറയുന്ന അഗമ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരെ നിയമിക്കേണ്ടതെന്നും യോഗക്ഷേമ സഭ പറയുന്നു. ജോലി ലഭിക്കുന്നതിന് വേണ്ടിയല്ല ബ്രാഹ്മണര്‍ പൂജകളും വേദങ്ങളും പഠിക്കുന്നത്, അത് അവരുടെ ജീവിതചര്യയുടെ തന്നെ ഭാഗമാണെന്നും യോഗക്ഷേമ സഭ അവകാശപ്പെടുന്നു.

അഗമ ശാസ്ത്രം
ക്ഷേത്രാചാരങ്ങളെ കുറിച്ച് പറയുന്ന അഗമ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരെ നിയമിക്കേണ്ടത്. ശാന്തിവൃത്തി കേവലം ഒരു തൊഴിലല്ല, ഉപാസനയാണെന്നും യോഗക്ഷേമ സഭ പറയുന്നു.

ശാസ്ത്ര വിരുദ്ധ നടപടി
ആചാരവിധി പ്രകാരമുള്ള പൂജകളും പ്രതിഷ്ഠകളും നടത്തുന്ന ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നത് ശാസ്ത്ര വിരുദ്ധ നടപടിയാണെന്നും യോഗക്ഷേമസഭ പറയുന്നു.

പ്രക്ഷോഭം
അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് പിന്നോട്ടു പോയില്ലെങ്കില്‍ ക്ഷേത്രങ്ങളിലെ പൂജകളില്‍ നിന്നും വിട്ടു നിന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേരത്തെ യോഗക്ഷേമ സഭ പറഞ്ഞിരുന്നു.

നീതി നിഷേധവും നിയമവിരുദ്ധവും
അഗമ ശാസ്ത്ര പ്രകാരം വിശ്വാസങ്ങള്‍ പിന്തുടരുന്നവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാണ് ദേവസ്വം ബോര്‍ഡിന്റെ നിയമനം ഉണ്ടായിരിക്കുന്നത്. ഇത് നീതി നിഷേധവും നിയമവിരുദ്ധവുമാണെന്ന് യോഗക്ഷേമ സഭ ആരോപിക്കുന്നു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം












Click it and Unblock the Notifications