കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് ലീഗിന്റെ വാദത്തിന് ബലം ലഭിക്കുന്നു; മുബീന്‍ ഫാറൂഖ് കേസില്‍ സഹായം നല്‍കിയെന്ന് പ്രോസിക്യൂട്ടര്‍

Google Oneindia Malayalam News

കോഴിക്കോട്: കത്വ കേസിന്റെ വാദം നടന്ന പത്താന്‍കോട്ട് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതികരണം പുറത്ത്. അഭിഭാഷകനായ മുബീന്‍ ഫാറൂഖ് കേസ് നടത്തിപ്പില്‍ സഹായിച്ചു എന്നാണ് പ്രോസിക്യൂട്ടര്‍ എസ് ബസ്‌റ പറയുന്നത്. വിചാരണയില്‍ പങ്കെടുത്തിട്ടില്ലെങ്കിലും കേസില്‍ സഹായിച്ചിരുന്നുവെന്നും കുടുംബത്തിന്റെ വക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ബസ്‌റ മീഡിയ വണ്ണിനോട് പറഞ്ഞു. കത്വ, ഉന്നാവോ കേസിലെ ഇരകളെ സഹായിക്കാന്‍ യൂത്ത് ലീഗ് നടത്തിയ ഫണ്ട് പിരിവിനെ ചൊല്ലിയുള്ള വിവാദത്തിന്റെ ഭാഗമയിട്ടാണ് ഈ പ്രതികരണം.

p

പിരിച്ച പണം കേസ് നടത്തിപ്പിന് വിനിയോഗിച്ചുവെന്നും മുബീന്‍ ഫാറൂഖിക്കാണ് പണം കൈമാറിയതെന്നും യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ മുബീന്‍ ഫാറൂഖിന് കേസില്‍ ബന്ധമില്ലെന്നും പണം വാങ്ങാതെയാണ് കേസിലെ എല്ലാ അഭിഭാഷകരും കോടതിയില്‍ ഹാജരായതെന്നും അഡ്വ. ദീപിക സിങ് പറഞ്ഞതോടെയാണ് വിവാദം ശക്തിപ്പെട്ടത്. വിശദീകരണവുമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രംഗത്തുവന്നിരുന്നു.

പിജെ ജോസഫ് പക്ഷത്തിന് 13 സീറ്റ് നല്‍കില്ല; കോട്ടയത്ത് രണ്ടെണ്ണം, കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെപിജെ ജോസഫ് പക്ഷത്തിന് 13 സീറ്റ് നല്‍കില്ല; കോട്ടയത്ത് രണ്ടെണ്ണം, കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

മുബീന്‍ ഫാറൂഖ് വഴിയാണ് കത്വ കുടുംബത്തിന്റെ വക്കാലത്ത് ദീപിക സിങ് ഏറ്റെടുത്തതെന്ന് സികെ സുബൈര്‍ പറഞ്ഞു. വക്കാലത്ത് അവര്‍ ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു ശബ്ദരേഖയും സുബൈര്‍ പുറത്തുവിട്ടു. കോടതിക്ക് പുറത്ത് മുബീന്‍ ഫാറൂഖ് മാധ്യമങ്ങലെ കാണുച്ച ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. കേസ് നടപടികള്‍ ഏകോപിപ്പിച്ചത് മുബീന്‍ ഫാറൂഖിയാണ്. ഇരയുടെ പിതാവിന്റെ ആവശ്യപ്രകാരമാണ് മുബീന്‍ ഫാറൂഖി കേസില്‍ ഹാജരായത്. രണ്ട് തവണ ദീപിക സിങ് ഹാജരായിരുന്നു. പിന്നീട് ഹാജരായത് മുബീന്‍ ഫാറൂഖിയാണ്. ദീപിക സിങിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സികെ സുബൈര്‍ പറഞ്ഞു.

English summary
Youth League Fund Collection; Prosecutor says Advocate Mubeen Farooq helped in Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X