"എന്തിനാടാ ആ കൊച്ചിനോട് നീ ഇങ്ങനെ ചെയ്തത്" പെണ്‍കുട്ടിയെ തീവെച്ച പ്രതിയുടെ വീഡിയോ
തിരുവല്ല നഗരമധ്യത്തിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിലെ പ്രതിയെ നാട്ടുകാര്‍ പിടികൂടിയ വീഡിയോ പുറത്ത്. തിരുവല്ലയിലെ ചിലങ്ക ജംഗ്ഷന് സമീപത്താണ് കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് നേരെ ഇന്ന് രാവിലെ ആക്രമം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുമ്മനം കേരളത്തില്‍ എത്തി! അഭിപ്രായ വോട്ടെടുപ്പില്‍ തരൂരിനെക്കാള്‍ മുന്നില്‍
അയിരൂര്‍ സ്വദേശിനി കവിത വിജയകുമാറിനാണ് പൊള്ളലേറ്റത്. സംഭവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാളെ നാട്ടുകാര്‍ പിടികൂടിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കോളേജിലേക്ക് പോകും വഴി
തിരുവല്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. രാവിലെ കോളേജിലേക്ക് പോകുന്ന വഴിയാണ് തിരുവല്ല ജഗ്ഷനില്‍ വെച്ച് അജിന്‍ റെജി ആക്രമണം നടത്തിയത്.
പ്രണയം നിരസിച്ചു
പ്ലസ് ടു പഠനകാലം മുതൽ അജിൻ റെജി മാത്യുവിന് പെൺകുട്ടിയോട് പ്രണയം ഉണ്ടായിരുന്നു. എന്നാൽ പലവട്ടം പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി ഇത് നിരസിച്ചു.പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു.
അജിന്‍ തടഞ്ഞ് നിര്‍ത്തി
എന്നാല്‍ വീട്ടുകാരും യുവാവിനെതിരെ രംഗത്തെത്തി. ഇതിൽ പ്രകോപിതനായായാണ് റെജി ക്രൂരമായി പ്രതികാരം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.രാവിലെ തിരുവല്ലയില്‍ ബൈക്കില്‍ എത്തിയ അജിന്‍ പെൺകുട്ടിയെ തടഞ്ഞു.
നിലത്തി വീഴ്ത്തി
കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ആദ്യം പെൺകുട്ടിയെ കുത്തി നിലത്ത് വീഴ്ത്തുകയായിരുന്നു. ഇതിന് പിന്നാലെ പെട്രോളൊഴിച്ച് തീകൊളുത്തി. രണ്ട് കുപ്പി പെട്രോൾ ഇയാൾ കൈയ്യിൽ കരുതിയിരുന്നു.
പൊള്ളലേറ്റിട്ടുണ്ട്
പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ തീയണച്ച് പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പെണ്‍കുട്ടിക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ നടുങ്ങിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ചു.
എന്തിനാടാ കൊച്ചിനോട്
ഇയാളുടെ
പോക്കറ്റില്‍
നന്ന്
കത്തി
കണ്ടെത്തിയിട്ടുണ്ട്.അജിനെ
തടഞ്ഞ്
വെയ്ക്കുന്ന
വീഡിയോ
ദൃശ്യങ്ങള്‍
പുറത്തുവന്നിട്ടുണ്ട്.
എന്തിനാടാ
കൊച്ചിനോട്
ഇങ്ങനെ
ചെയ്തത്,
നീ
എന്തിനാടാ
ജീവിക്കുന്നേ
തുടങ്ങി
നാട്ടുകാര്‍
രോഷത്തോടെയാണ്
ഇയാളോട്
വീഡിയോയില്‍
പെരുമാറുന്നത്.
പോലീസ് അന്വേഷണം
അതേസമയം യുവാവ് ശല്യം ചെയ്യുന്ന വിവരം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഇവർ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന പോലീസ് അറിയിച്ചിട്ടുണ്ട്.
വീഡിയോ
വീഡിയോ പൂര്‍ണരൂപം
മോദിയുടെ ജന്‍മനാട്ടില്‍ അങ്കം കുറിക്കാന്‍ കോണ്‍ഗ്രസ്! രാഹുലും പ്രിയങ്കയും! പൊടിപാറും! 58 വര്‍ഷങ്ങള്‍
ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്! സാധ്യത ഉള്ളത് ഇവര്‍ക്ക്