Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് ഇസഡ് കാറ്റഗറി സുരക്ഷ

ദില്ലി: ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് ഇസഡ് കാറ്റ​ഗറി സുരക്ഷ നൽകാൻ ഹരിയാന സർക്കാർ. ഖലിസ്ഥാൻവാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ​ഗുർമീതിന് ഈ മാസം ഏഴ് മുതൽ ഇരുപത്തിയൊന്ന് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി വന്നത്.

മുൻ പത്രപ്രവർത്തകൻ രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകം, രണ്ട് സഹപ്രവർത്തകർക്കെതിരെയുള്ള ബലാൽസംഘം എന്നീ കേസുകളിലാണ് ​ഗുർമീത് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. 2017ൽ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയാണ് 54-കാരനായ ​ഗുർമീതിന് ശിക്ഷ വിധിച്ചത്. ഗുർമീതിൻറെ ലൈംഗിക ചൂഷണം വെളിപ്പെടുത്തുന്ന അജ്ഞാത കത്ത് പ്രചരിപ്പിച്ച ദേരാ സച്ചാ സൗദയുടെ മുൻ മാനേജരെ കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള കേസുകളിലും ഗുർമീത് പ്രതിയാണ്. പ്രസ്തുത കത്ത് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഗുർമീതിന് പരോൾ ലഭിച്ചത്. സംസ്ഥാനത്തെ ദേര അനുയായികളുടെ വോട്ട് നേടിയെടുക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് പരോൾ നൽകിയതെന്ന വിമർശനം അന്ന് വ്യാപകമായി ഉയർന്നിരുന്നു. ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ വിഭാഗം ഗുർമീതിൻറെ ആജ്ഞ അനുസരിച്ചാണ് വോട്ട് ചെയ്യാറുള്ളത്.

നിലവിൽ രാജ്യത്ത് എക്സ്, വൈ, വൈ പ്ലസ്, ഇസഡ്, ഇസഡ് പ്ലസ് എന്നീ സുരക്ഷകളാണ് നൽകുന്നത്. ഇതിനു പുറമേ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുമുണ്ട്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമാണ് ഈ സുരക്ഷ നൽകുന്നത്. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എസ്പിജി സുരക്ഷ നൽകിയിരുന്നു. എന്നാലിത് പിന്നീട് ഇസഡ് പ്ലസ് സുരക്ഷയാക്കി മാറ്റി.

ഇസഡ്-പ്ലസ് വിഭാഗത്തിലുള്ള ആളുകൾക്ക് സുരക്ഷയ്ക്കയൊരുക്കി കൂടെ സഞ്ചരിക്കാൻ 10 സെക്യൂരിറ്റി ജീവനക്കാരെയും താമസ സുരക്ഷയ്ക്കായി രണ്ട് ഉദ്യോഗസ്ഥരെയും ആണ് ലഭിക്കുക. ആകെ പന്ത്രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ. നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോകളാണ് ഇസഡ് പ്ലസ് ലെവൽ സുരക്ഷ നൽകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+