Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നര വയസുകാരനെ 20 ഓളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചു; ഗുരുതര പരിക്ക്

കൊല്ലം: ഒന്നര വയസുകാരനെ 20 ഓളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചു. കൊല്ലത്താണ് സംഭവം. മയ്യനാട്ടെ രാജേഷ് - ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സംഭവം വീടിന്റെ മുറ്റത്തിരുന്ന് കളിക്കുന്ന നേരത്താണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ഈ സമയത്ത് കുട്ടിയുടെ മുത്തശി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നുള്ളു. കുട്ടിയുടെ കരച്ചില്‍ കേട്ട് നോക്കുമ്പോഴായിരുന്നു കുട്ടിയെ 20 ഓളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

dog

തുടര്‍ന്ന് മരക്കഷ്ണം ഉപയോഗിച്ച് തെരുവുനായ്ക്കളെ അടിച്ചോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേ വിഷബാധയ്ക്ക് അടക്കമുള്ള വാക്‌സിന്‍ കുട്ടിക്ക് നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ കുട്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റും.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ തെരുവ് നായ ആക്രമണം. ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും കടിയേറ്റു. മൂന്നുപേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ആര്‍ക്കും പരിക്ക് ഗുരുതരമല്ല. കടിയേറ്റവര്‍ക്ക് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് നല്‍കി.

മലപ്പുറം മഞ്ചേരിയില്‍ തെരുവുനായ് ശല്യം വര്‍ധിച്ചതോടെ നഗരസഭ അടിയന്തര യോഗം വിളിച്ചു. കഴിഞ്ഞദിവസം 13 പേരെ കടിച്ച നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ പരിസരം, ചന്തക്കുന്ന്, കവളങ്ങാട്, ബൈപാസ് തുടങ്ങിയ ഇടങ്ങളിലാണ് നായ്ക്കള്‍ ഭീതി പരത്തുന്നത്. കോളജ്, ചന്തക്കുന്ന് പരിസരത്തുനിന്നാണ് രണ്ട് ദിവസങ്ങളിലായി 13 പേര്‍ക്ക് കടിയേറ്റത്. കോളജ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രി എക്‌സ്‌പോഷല്‍ വാക്‌സിന്‍ നല്‍കുന്നത് പരിഗണിച്ചെങ്കിലും വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനാല്‍ നിര്‍ബന്ധമാക്കില്ല. നായ്ക്കളെ പിടികൂടി വാക്‌സിന്‍ നല്‍കുന്നതാണ് മറ്റൊരു മാര്‍ഗം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+