കാറിൽ കറങ്ങി നടന്നു മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ, മോഷണവും ആഢംബര ജീവിതവും
കൊല്ലം: ആഡംബര കാറിൽ കറങ്ങി നടന്നു മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ആഡംബര കാറിൽ കറങ്ങി നടന്നു മോഷണം നടത്തുന്ന നാലു യുവാക്കൾ പോലീസിന്റെ പിടിയിലായത്. എസ്എച്ച്ഒ യുപി വിപിന്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. പരിശോധനയ്ക്കിടെ യുവാക്കളുടെ വാഹനത്തില്‍ വ്യത്യസ്ത ടൂളുകള്‍ കണ്ടെത്തി. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോള്‍ ഡിക്കിയില്‍ മൂന്ന് മോഷ്ടിച്ച ബാറ്ററികള്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
30 സീറ്റുകൾക്ക് വേണ്ടി മുസ്ലീം ലീഗ്, മധ്യ-തെക്കന്‍ കേരളത്തില്‍ കൂടി വേരുറപ്പിക്കാൻ നീക്കം
ആഢംബര കാര്‍ വാടകയ്ക്ക് എടുത്ത് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചതിന് ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിച്ച് വില്‍പ്പന നടത്തുകയാണ് പ്രതികളുടെ പതിവ്. പ്രതികളുടെ കാറിലുണ്ടായിരുന്ന ബാറ്ററികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന് പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷകളില്‍ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി.
വിവിധ ജില്ലകളില്‍ പ്രതികള്‍ ഇത്തരത്തില്‍ മോഷണം നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രാത്രി കാലങ്ങളില്‍ റോഡരികിലും മറ്റും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. ഈ ബാറ്ററി വില്‍പ്പന നടത്തി കിട്ടുന്ന പണം കാറിന്റെ വാടക കൊടുക്കാനും ആഢംബര ജീവിതത്തിനുമാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ചടയമംഗലം സ്വദേശിയായ ഷിനാസ്, ഇട്ടിവ സ്വദേശി തന്‍സീര്‍, മുനീര്‍, മഞ്ഞപ്പാറ സ്വദേശി ഷംനാദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. നാല് പേരെയും കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.