കൊല്ലത്തെ കൂടുതൽ ദുരിതത്തിലാക്കി മഴ, കഴിഞ്ഞ ദിവസത്തെ മഴക്കെടുതിയിൽ 5.58 ലക്ഷത്തിന്റെ നഷ്ടം
കൊല്ലം: കൊവിഡ് വ്യാപനത്തിനിടെ കൊല്ലത്തെ കൂടുതൽ ദുരിതത്തിലാക്കി കനത്ത മഴയും. ബുധനാഴ്ച ജില്ലയിലുണ്ടായ കനത്ത മഴയില്‍ 24 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൂന്നു കിണറുകള്‍ക്കും നാശമുണ്ടായി. മഴക്കെടുതിയിൽ ആകെ 5.58 ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കരുനാഗപ്പള്ളി, കുന്നത്തൂര്‍, താലൂക്കുകളില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊട്ടാരക്കരയില്‍ 16 വീടുകള്‍ക്ക് ഭാഗികകമായി നാശം സംഭവിച്ചു. 4.1 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെ മാത്രം ഉണ്ടായത്.
പുനലൂരില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 72,000 രൂപയുടെ നഷ്ടമുണ്ടായി. കൊല്ലത്ത് മൂന്ന് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഇവിടെ മൂന്ന് കിണറുകള്‍ക്കും നാശമുണ്ട്. 70,000 രൂപയുടെ നാശം കണക്കാക്കി. പത്തനാപുരത്ത് ഒരു വീട് ഭാഗികമായി തകർന്നു. 6,000 രൂപയുടെ നഷ്ടം ഉണ്ടായി.
മഴ കനത്തതിനെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനിയുള്ളത് 86 പേരാണ്. 39 കുടുംബങ്ങളിലെ 36 പുരുഷന്മാരും 42 സ്ത്രീകളും എട്ടു കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കൊല്ലം താലൂക്കിലാണ് മൂന്നു ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്.
ആദിച്ചനല്ലൂര്‍ വില്ലേജിലെ മൈലക്കാട് പഞ്ചായത്ത് യു പി എസില്‍ 25 കുടുംബങ്ങളിലെ 20 പുരുഷന്മാരും 24 സ്ത്രീകളും ഏഴു കുട്ടികളും ഉള്‍പ്പടെ 51 പേരാണുള്ളത്. വടക്കേവിള പട്ടത്താനം വിമലഹൃദയ എച്ച് എച്ച് എസില്‍ 13 കുടുംബങ്ങളിലെ 14 പുരുഷന്മാരും 17 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ 32 പേരുണ്ട്. നെടുമ്പനയിലെ ബഡ്‌സ് സ്‌കൂളില്‍ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് പാര്‍പ്പിച്ചിട്ടുള്ളത്.
ഗെഹ്ലോട്ടിനും സോണിയയ്ക്കും നന്ദി പറഞ്ഞ് പൈലറ്റ്, ചിരിയോടെ ഗെഹ്ലോട്ട്, ഒരു മാസത്തിന് ശേഷം കണ്ടപ്പോൾ!
കഴിഞ്ഞ ആഴ്ചയും കനത്ത മഴയിൽ കൊല്ലം ജില്ലയിൽ വൻ നാശനഷ്ടം സംഭവിച്ചിരുന്നു. 20 വീടുകള്‍ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ജില്ലയിൽ ആകെ 7.9 ലക്ഷത്തിന്റെ നഷ്ടം ആണ് കണക്കാക്കിയത്. കൊട്ടാരക്കര താലൂക്കില്‍ ആണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. 5.3 ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കി.
രാമജന്മഭൂമി ട്രസ്റ്റ് തലവന് കൊവിഡ്! അയോധ്യയിലെ ഭൂമി പൂജയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു!