കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്രയെ പാമ്പ് കൊത്തുന്നത് കണ്ടുനിന്നു,കുറച്ചുകൂടി നല്ല ഭാര്യയെ കിട്ടുമെന്ന് കരുതി, 3മാസത്തെ പ്ലാനിങ്

Google Oneindia Malayalam News

അഞ്ചല്‍: കിടപ്പുമുറിയില്‍ മുര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഉത്ര (25) എന്ന യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെയും സുഹൃത്ത് പാമ്പ് സുരേഷ് എന്നറിയിപ്പെടുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുമാണ് പ്രതികളാണെന്ന് കണ്ടെത്തിയത്. കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ്പി ഹരി ശങ്കര്‍ പറഞ്ഞു. ഉത്ര മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു.

വിചിത്ര ശൈലി

വിചിത്ര ശൈലി

കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വിചിത്രമായ ശൈലിയിലുള്ള കേസാണിതെന്നും അപൂര്‍വമായ സംഭവങ്ങളിലൊന്നാണണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഹരിശങ്കര്‍ പറഞ്ഞു. മൂന്ന് മാസത്തെ ആസൂത്രണമാണ് സൂരജ് കൊലപാതകത്തിന് വേണ്ടി നടത്തിയത്. ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് സൂരജ് സുരേഷില്‍ നിന്നും പാമ്പിനെ വാങ്ങിയത്. മേയ് എഴിനായിരുന്നു ഉത്രയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉത്രയെ കൊത്തുന്നത് കണ്ടുനിന്നു

ഉത്രയെ കൊത്തുന്നത് കണ്ടുനിന്നു

മേയ് ആറന് വൈകീട്ടാണ് സൂരജ് പാമ്പിനെ സുരേഷില്‍ നിന്നും വാങ്ങി ഒരു കുപ്പിയിലാക്കി വീട്ടിലെത്തിയത്. രാത്രി ഉത്ര ഉറങ്ങിയതോടെ ദേഹത്തിടുകയായിരുന്നു. പാമ്പ് രണ്ട് തവണ ഉത്രയെ കൊത്തുന്നത് സൂരജ് കണ്ടുനിന്നു. ഉത്ര മരിച്ചതിന് ശേഷം പാമ്പിനെ കുപ്പിയിലാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്മ്പ് മുറിയിലെ അലമാരയ്ക്ക് അടിയില്‍ ഒളിക്കുകയും ചെയ്തു.

ആശുപത്രിയിലേക്ക്

ആശുപത്രിയിലേക്ക്

രാവിലെ അമ്മയാണ് ഉത്രയെ വിളിച്ചുണര്‍ത്താന്‍ നോക്കിയത്. എന്നാല്‍ വിളിച്ചിട്ട് ഉത്ര എഴുന്നേല്‍ക്കാത്തിനെ തുടര്‍ന്ന് മാതാപിതാക്കളും സഹോദരനും ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് ഉത്ര മരണത്തിന് കീഴടങ്ങിയിരുന്നു. തുടര്‍മ്മ് മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അഞ്ചല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അസ്വഭാവിക മരണത്തിനായിരുന്നു കേസെടുത്തത്.

കേസ് ക്രൈംബ്രാഞ്ചിന്

കേസ് ക്രൈംബ്രാഞ്ചിന്

കേസ് പിന്നീട് അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പിന്നീട് ഫോറന്‍സിക് വിദഗ്ദരും സൈബര്‍ സെല്ലും ചേര്‍ന്ന് അന്വേഷിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഉത്രയുടെ ഭര്‍ത്താവിന് വിഷപ്പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ കഴിവുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ മറ്റും പരിശോധന നടത്തിയ വിവരങ്ങള്‍ ശേഖരിച്ചെന്നും മനസിലായത്. പാമ്പ് സുരേഷുമായി ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.

സ്ത്രീധനം

സ്ത്രീധനം

ഉത്രയുമായുള്ള വിവാഹത്തില്‍ 98 പവനും പണവുമാണ് സൂരജ് സ്ത്രീധനമായി വാങ്ങിയത്. ഉത്രയേക്കാള്‍ കുറച്ചുകൂടി നല്ല ഭാര്യയെ ലഭിക്കുമെന്ന് കരുതിയാണ് കൊലപാതകത്തിന് സൂരജ് പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്നും ബന്ധുക്കള്‍ ആര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് എസ്പി ഹരിശങ്കര്‍ പറഞ്ഞു. ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതിയും അന്വേഷിക്കുമെന്നും എസ്പി അറിയിച്ചു.

English summary
Kerala women snakebite death; Husband and Friend Are In police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X