കിരണ്‍ കുമാര്‍ പൂജപ്പുര ജയിലില്‍: എട്ടാം ബ്ലോക്കിലെ അഞ്ചാം നമ്പര്‍ സെല്ലില്‍, നമ്പര്‍ 5018
തിരുവനന്തപുരം: വിസ്മയ കേസില്‍ പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട കിരണ്‍ കുമാര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. കിരണ്‍ കുമാറിന് ജയില്‍ അധികൃതര്‍ നല്‍കിയത്് എട്ടാം നമ്പര്‍ ബ്ലോക്കിലെ അഞ്ചാം നമ്പര്‍ സെല്‍. സെല്ലില്‍ കിരണ്‍ കുമാര്‍ മാത്രമാണ് ഉള്ളത്. ചുരുക്കി പറഞ്ഞാല്‍ ഏകാന്ത തടവ് എന്ന് തന്നെ പറയാം. ആരെങ്കിലും ഇവിടെ എത്തുന്നത് വരെ അങ്ങനെ തുടരേണ്ടി വരും. ജയിലില്‍ 5018 ആണ് കിരണ്‍ കുമാറിന്റെ നമ്പര്‍. കിരണ്‍ കുമാറിന്റെ മാനസിക-ശാരീരിക അവസ്ഥകള്‍ കൂടി പരിശോധിച്ച ശേഷമാണ് മറ്റ് തടുവകാര്ക്കൊപ്പം വേറെ സെല്ലിലേക്ക് മാറ്റുക. ഇക്കാര്യം ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

അതേസമയം ജയിലില്‍ കിരണിന് അത്ര സുഖകരമായിരിക്കില്ല കാര്യങ്ങള്‍ എന്ന് ഉറപ്പാണ്. ശിക്ഷിപ്പെട്ടതിനാല്‍ ജയിലില്‍ ഇയാള്‍ ജോലി ചെയ്യേണ്ടി വരും. ഇതില്‍ നിന്നൊഴിവാകാനും സാധിക്കില്ല. ഇതോടൊപ്പം ജയിലിലെ വസ്ത്രവും ധരിക്കേണ്ടി വരും. ജോലി ചെയ്യാന്‍ കഴിയുമെന്ന് ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയാല് ജയിലിനുള്ളില്‍ ജോലികളില്‍ ഏര്‍പ്പെട്ട് തുടങ്ങണം. നിലവില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും കിരണിന് ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് ജോലി ചെയ്യാതിരിക്കാന്‍ ഒഴിവ് കഴിവുകളൊന്നും പറയാനാവില്ല. എന്ത് തരം ജോലി ചെയ്യണമെന്ന് ജയില്‍ അധികാരികളാണ് തീരുമാനിക്കുന്നത്.
വിദ്യാഭ്യാസമുള്ളവരെ ജയില്‍ ഓഫീസില്‍ സഹായികളായി നിയമിക്കാറുണ്ട്. മോട്ടോര്‍ വാഹന വകുപ്പില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിനെ കേസിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. കൊല്ലം ജയിലിലായിരുന്ന കിരണ്‍ കുമാറിനെ ബുധനാഴ്ച്ച രാവിലെയാണ് പൂജപ്പുരയിലെ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. നേരത്തെ വിചാരണ ഘട്ടത്തില്‍ കുറച്ച് നാള് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അതേസമയം കിരണിനെതിരെ ശിക്ഷാ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കിരണിന്റെ കുടുബം. സ്ത്രീധന മരണത്തിന്റെ പേരിലാണ് കൂടി ശിക്ഷയായ പത്ത് വര്‍ഷം കഠിന തടവ് കിരണിന് ലഭിച്ചത്.
ഇന്നലെയാണ് കേസില്‍ വിസ്മയ കേസില്‍ കിരണ്‍ കുമാറിനെ കുറ്റക്കാരനെന്ന് കണ്ട് കോടതി ശിക്ഷിച്ചത്. പത്ത് വര്‍ഷം കഠിന തടവാണ് വിധിച്ചത്. 12,55000 രൂപ പിഴയായി നല്‍കാനും വിധിച്ചു. ഇതില്‍ രണ്ട് ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. കേസ് ഒരു നവ്യക്തിക്കെതിരായ മാത്രമുള്ളതല്ല, വിധി സമൂഹത്തിനുള്ള സന്ദേശമാകണം. രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന വിധിയാണെന്നും, പ്രതിയോട് അനുകമ്പ പാടില്ലെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നു. പ്രതി വിസ്മയയെ ക്രൂരമായി മര്‍ദിച്ചിരുന്നു. മുഖത്ത് ചവിട്ടുക അടക്കം ചെയ്തിരുന്നുവെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications