യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവിലായിരുന്ന പ്രതി 24 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
കൊല്ലം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവിലായിരുന്ന പ്രതി 24 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കൊട്ടിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തിവന്ന കേസിലെ പ്രതിയെ 24 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 24 വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചാത്തന്നൂര്‍ എ സി പിയുടെ മേല്‍ നോട്ടത്തില്‍ , കൊട്ടിയം എസ് ഐ സുജീത് ജി നായരും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 1996 ല്‍ മയ്യനാട് മുക്കം സ്വദേശി സുബേര്‍ കുഞ്ഞ് മകന്‍ നൌഷാദിനെ വീട്ട്വളപ്പില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മയ്യനാട് മുക്കം സ്വദേശി അലി അക്ബര്‍ മകന്‍ കോഴി ഷാജി എന്ന് വിളിക്കുന്ന ഷാജിയാണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്ന പ്രതിക്കെതിരെ കോടതിയില്‍ നിന്നും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം കൊട്ടിയം എസ് ഐ യുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ചാത്തന്നൂര്‍ എ സി പി ശ്രീ ഷൈനു തോമസിന്റെ മേല്‍നോട്ടത്തില്‍ കൊട്ടിയം സ്റ്റേഷന്‍ ചാര്‍ജ് വഹിക്കുന്ന കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ, യു പി വിപിന്‍ കുമാറിന്റെ നേതൃത്വത്തില്‍ കൊട്ടിയം എസ് ഐ മാരായ സുജീത് ജി നായര്‍, പ്രവീണ്‍, പ്രൊബോഷണറി എസ് ഐ ശിവപ്രസാദ്, സി പി ഒമാരായ സുഭാഷ്, സൂരജ്, അനീഷ് എന്നവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൊല്ലം സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നടിയെ ആക്രമിച്ച കേസ്: എംഎൽഎ കെബി ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറിയ്ക്ക് നോട്ടീസ്, തെളിവുകൾ ശക്തം!!
വിദേശ കറന്‍സി കാണിച്ച് തട്ടിപ്പ്: ഇറാനിയന്‍ സംഘം ആലപ്പുഴയില്‍ അറസ്റ്റില്‍, വന്‍ സംഘമെന്ന് സൂചന
കേരളം ഇന്ത്യയിലാണെന്ന് തോമസ് ഐസക്ക് ഓര്‍ക്കണം; ഇത് കമ്മ്യൂണിസ്റ്റ് രാജ്യമല്ലെന്ന് കെ സുരേന്ദ്രന്‍