കിണറ്റിൽ കണ്ടെത്തിയ മൃതദേഹം ആയുർവേദ ഡോക്ടറുടേത്: വീട്ടിൽ നിന്ന് ഇറങ്ങിയത് അമ്പലത്തില്‍ പോകാന്‍!!
കൊല്ലം: രാമന്‍കുളങ്ങരയിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം കരുനാഗപ്പള്ളിയിലെ ആയുര്‍വേദ ഡോക്ടറുടേതെന്ന് റിപ്പോർട്ട്. നാൽപ്പതു വയസ്സുകാരനായ ആയുർവേദ ഡോക്ടറായ പത്മകുമാറിന്റെതാണ് മൃതദേഹം.
കഴിഞ്ഞ മൂന്നാം തീയതി മുതല്‍ പത്മകുമാറിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചു വലുന്നതിനിടെയാണ് തിങ്കളാഴ്ച രാമന്‍കുളങ്ങരയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി വാര്‍ത്ത വന്നത്. പൂണൂല്‍ ധാരിയാണെന്നറിഞ്ഞതോടെയാണ് ബന്ധുക്കള്‍ ജഡം സൂക്ഷിച്ചിരുന്ന ജില്ല ആശുപത്രിയില്‍ എത്തിയതും മൃതദേഹം പത്മകുമാറിന്റെയെന്ന് സ്ഥിരീകരിച്ചതും.
കഴിഞ്ഞ മൂന്നാം തീയതി മുതല്‍ പത്മകുമാറിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചു വലുന്നതിനിടെയാണ് തിങ്കളാഴ്ച രാമന്‍കുളങ്ങരയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി വാര്‍ത്ത വന്നത്. പൂണൂല്‍ ധാരിയാണെന്നറിഞ്ഞതോടെയാണ് ബന്ധുക്കള്‍ ജഡം സൂക്ഷിച്ചിരുന്ന ജില്ല ആശുപത്രിയില്‍ എത്തിയതും മൃതദേഹം പത്മകുമാറിന്റെയെന്ന് സ്ഥിരീകരിച്ചതും.
ചവറയിലും കരുനാഗപ്പള്ളിയിലും വഞ്ചിയൂര്‍ ആയൂര്‍വേദ ഹോസ്പ്പിറ്റല്‍ എന്ന സ്ഥാപനം പത്മനാഭൻ മുമ്പ് നടത്തിയിരുന്നു. ക്ഷേത്രത്തില്‍ പൂജക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. രാമന്‍കുളങ്ങരയില്‍ ആള്‍ താമസം ഇല്ലാത്ത വീട്ടില്‍ പത്മകുമാര്‍ എങ്ങനെ എത്തിയെന്നതിലും മരണത്തിലും ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.