റോഡിന് നടുവിൽ വൈദ്യുതി പോസ്റ്റ് നിലനിർത്തി ടാറിങ് പൂർത്തികരിച്ചു; വിചിത്ര നടപടി മൺറോതുരുത്തിൽ
ഇരട്ടിചെലവിനപ്പുറം ഇത് വലിയ അപകടങ്ങൾക്ക് വരെ കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ
കുണ്ടറ: മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ കനറാ ബാങ്ക് - പേഴുംതുരുത്ത് റോഡിന് വീതി കൂട്ടി ടാർ ചെയ്തപ്പോൾ വൈദ്യുതി പോസ്റ്റ് അവിടെ തന്നെ നിലനിർത്തി ഉദ്യാഗസ്ഥരും നിർമാണ കമ്പനിയും. വീതി കൂടിയതോടെ റോഡിന്റെ മധ്യ ഭാഗത്തായ വൈദ്യുതി പോസ്റ്റ് അതേ രീതിയിൽ നിലനിർത്തിയാണ് നിർമാണം പൂർത്തികരിച്ചിരിക്കുന്നത്. ഇരട്ടിചെലവിനപ്പുറം ഇത് വലിയ അപകടങ്ങൾക്ക് വരെ കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ആറ് മാസങ്ങൾക്ക് മുമ്പേ കരാറുറപ്പിച്ച റോഡിന് വീതി കൂടുമ്പോൾ പാതയോരത്തായിരുന്ന പോസ്റ്റ് പാതക്കുള്ളിലേക്ക് വരുമെന്ന് സാധാരണക്കാരന് പോലും മനസ്സിലാകും. വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിന് വൈദ്യുതി ബോർഡ് 90,000 രൂപയുടെ എസ്റ്റിമേറ്റും കിഫ്ബിക്ക് നൽകിയിരുന്നു. കാലമിത്രയുമായിട്ടും പണി തുടങ്ങുന്നതിന് മുമ്പ് വൈദ്യുതിക്കാൽ മാറ്റുക എന്ന പ്രാഥമിക നടപടി എങ്ങുമെത്തിയില്ല.
കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍
ഇതോടെയാണ് പണി വൈകേണ്ട എന്ന വിചിത്ര ന്യായം പറഞ്ഞ് വൈദ്യുതി പോസ്റ്റ് അവിടെ തന്നെ നിലനിർത്തി നിർമാണ കമ്പനി ടാറിങ് പൂർത്തികരിച്ചത്. ഉദ്യോഗസ്ഥരുടെ അനുമതിയോടെയായിരുന്നു ഇത്. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതും ഉദ്യോഗസ്ഥർ സാമാന്യബുദ്ധി ഉപയോഗിക്കാത്തതുമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചത്.
രാത്രികാലങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്നവർ വലിയ അപകട ഭീഷണിയാണ് നേരിടുന്നത്. പകൽ സമയങ്ങളിലും സാമാന്യം വേഗതയിൽ വരുന്ന വാഹനങ്ങൾ പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അപകടം ഒഴിവാക്കാൻ റിഫ്ലക്ടർ സ്ഥാപിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.
വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications