ലീഗ് വിട്ടുനിന്നു; വെളിനല്ലൂരില്‍ എല്‍ഡിഎഫിന് എതിരായ അവിശ്വാസം പരാജയപ്പെട്ടു
ഓയൂർ: മുസ്ലിം ലീഗിൻറെ രണ്ടംഗങ്ങളിൽ ഒരാൾ വിട്ടുനിന്നതോടെ വെളിനല്ലൂർ പഞ്ചായത്തിൽ എൽഡിഎഫിന് എതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തുകൊണ്ട് പരാജയപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറിനും വൈസ് പ്രസിഡൻറിനും എതിരെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ജൂൺ ആറിനാണ് മുസ്ലിം ലീഗ് ഉൾപ്പെടെ യുഡിഎഫ് പ്രതിനിധികൾ ബ്ലോക്ക് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് കത്ത് സമർപ്പിച്ചത്. പഞ്ചായത്തിൽ 17 വാർഡാണുള്ളത്. എൽ.ഡിഎഫിന് എട്ട്, വെൽഫെയർ പാർട്ടി ഉൾപ്പെടുന്ന യുഡിഎഫിന് ഏഴ്, ബി.ജെ.പി രണ്ട് എന്നിങ്ങനെയായിരുന്നു നേരത്തെയുള്ള സീറ്റ് നില.
മുളയറച്ചാൽ വാർഡിലെ എൽ.ഡി.എഫ് അംഗം അമൃത് മരിച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധി നിസാർ വട്ടപ്പാറ വിജയിച്ചു. ഇതോടെ എൽഡി.എഫ് -ഏഴ്, യുഡിഎഫ് -എട്ട് എന്ന നിലയിലേക്ക് മാറി. ഇതിന് പിന്നാലെയായിരുന്നു അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തിൽനിന്ന് ബിജെപി അംഗങ്ങൾ വിട്ടുനിന്നു.
'നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവശ്യമില്ലല്ലോ' ;പുകസക്കെതിരെ ഹരീഷ് പേരടി
യുഡിഎഫ് ഘടകക്ഷിയായ മുസ്ലിം ലീഗിൻറെ വട്ടപ്പാറ വാർഡംഗമാണ് വിട്ടുനിന്നത്. ഇതു മൂലം ക്വാറം തികയാഞ്ഞതിനാൽ പ്രമേയം ചർച്ചക്കെടുത്തില്ല. അസുഖം മൂലമാണ് അംഗം എത്താതിരുന്നതെന്ന് ലീഗ് വൃത്തങ്ങൾ പറയുന്നു.
പഞ്ചായത്ത് പ്രസിഡൻറിനും വൈസ് പ്രസിഡൻറിനുെ എതിരെയാണ് യുഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ആരോഗ്യപ്രശ്നം മൂലമാണ് മുസ്ലിം ലീഗ് മെമ്പർ വിട്ടുനിന്നത് എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കോൺഗ്രസുമായുള്ള അസ്വാരസ്യങ്ങളും മുസ്ലിം ലീഗിന് വേണ്ട രീതിയിൽ യു.ഡി.എഫിൽനിന്ന് പരിഗണന ലഭിക്കുന്നില്ല എന്നതും ആണ് മുസ്ലിം ലീഗ് അംഗത്തിൻറെ പിന്മാറ്റത്തിനുപിന്നിലെന്നാണ് സൂചന.
പഞ്ചായത്തിലെ പ്രധാന വിഷയങ്ങളിലൊന്നായ മുളയറച്ചാലിലെ ഇറച്ചിമാലിന്യ പ്ലാൻറിനെതിരെ യു.ഡി.എഫ് റിലേ സമരം സംഘടിപ്പിക്കുകയും ഇത് ജനശ്രദ്ധയാകർഷിക്കുകയും സമരം വിജയിക്കുകയും ചെയ്തിരുന്നു.
സത്യം പറയണം ഇത് കണ്ണാണോ കാന്തമോ...നിമിഷയുടെ പുതിയ ഫോട്ടോ എറ്റെടുത്ത് ബിഗ്ബോസ് ആരാധകർ
ഇതിൻറെ അടിസ്ഥാനത്തിൽ മുളയറച്ചാൽ വാർഡിൽ നടന്ന ഉപതരഞ്ഞെടുപ്പിൽ ഇടത് കോട്ട തകർത്ത് കോൺഗ്രസ് അട്ടിമറി ജയം കരസ്ഥമാക്കിയിരുന്നു. ഈ വിജയം കോൺഗ്രസിന് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.
Recommended Video
എൽഡിഎഫ്-എട്ട്, യുഡിഎഫ് -എട്ട്, ബിജെപി -ഒന്ന് എന്നതായിരുന്നു കക്ഷിനില. അവിശ്വാസത്തിൽ ബിജെ.പി പങ്കെടുത്തിരുന്നില്ല. അവിശ്വാസം നടക്കുന്നതിന് തൊട്ടുമുമ്പ് വരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ് അംഗങ്ങൾ. എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും മുസ്ലിം ലീഗ് അംഗം എത്താതായതോടെ ഭരണം നിലനിർത്തിയ എൽഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി.