കൊല്ലത്ത് വാഹനാപകടം; സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
കൊല്ലം: രാമൻകുളങ്ങരയ്‌ക്ക് സമീപം മേടയിൽ മുക്കിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടർ ടാങ്കർ ലോറിയിൽ ഇടിച്ചാണ് മൂന്ന് പേരും മരിച്ചത്. സ്‌കൂട്ടർ നിയന്ത്രണം തെറ്റി എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ചവർ നീണ്ടകര ഹാർബറിലെ തൊഴിലാളികളും നീണ്ടകര സ്വദേശികളുമാണ്.
അംബാനിയുടെ
മകളുടെ
കല്യാണത്തിന്
100
ചാര്‍ട്ടേര്‍ഡ്
വിമാനങ്ങള്‍,
നാല്
ദിവസം
'അന്ന
സേവ'...
നീണ്ടകര
പുത്തൻതോപ്പ്
പടിഞ്ഞാറ്റതിൽ
ആന്റണിയുടെ
മക്കളായ
ഫ്രാൻസിസ്
(21),
ജോസ്
(
19),
അയൽവാസി
പുത്തൻ
തോപ്പ്
പടിഞ്ഞാറ്റതിൽ
സിൽവർസ്‌റ്ററിന്റെ
മകൻ
സിജിൻ(21)
എന്നിവരാണ്
മരിച്ചത്.ഇന്ന്
പുലർച്ചെ
1.50
നായിരുന്നു
അപകടം.
കൊല്ലം തങ്കശേരിയിൽ ഇന്ന് സമാപിക്കുന്ന പള്ളി തിരുനാൾ സ്ഥലത്തുള്ള സുഹൃത്തുക്കളെ കാണാൻ വരും വഴിയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പൊലീസെത്തിയാണ് മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത് .
സിജിനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. സ്‌കൂട്ടർ നിശേഷം തകർന്നു. തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് ആസിഡ് കയറ്റി വരികയായിരുന്ന ലോറിയുമായാണ് സ്‌കൂട്ടർ ഇടിച്ചത്. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി നാഗേന്ദ്രനെ കൊല്ലം വെസ്‌റ്ര് പൊലീസ് കസ്‌റ്റഡിയിലെടുത്തു.