എംഎല്‍എ എട്ടുകാലി മമ്മൂഞ്ഞ് ആവരുത്: കോട്ടയത്ത് കേരള കോണ്‍ഗ്രസുകള്‍ക്കിടയില്‍ പുതിയ ഏറ്റുമുട്ടല്‍
കോട്ടയം: കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാവുന്നു. മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കം. സ്ഥലം എംഎൽഎയും ജോസ് വിഭാഗം നേതാവുമായ മോന്‍സ് ജോസഫ് ചെയ്യാത്ത കാര്യത്തിൻ്റെ പിതൃത്വം ഏറ്റെടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ആവാന്‍ ശ്രമിക്കുകയാണെന്നാണ് കേരള കോണ്‍ഗ്രസ് എം നേതൃത്വം അവകാശപ്പെടുന്നത്. എംഎൽഎമാർക്ക് പങ്കാളിത്തം ഇല്ലാത്ത എം.പി മാരുടെ ചുമതലയിലുള്ള ഒരു പദ്ധതി അപഹരിച്ച് തന്റേതാക്കി മാറ്റി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം നടപടികളിൽ നിന്നും എംഎൽഎ പിന്തിരിയണമെന്നും തോമസ് ചാഴിക്കാടന്‍ എംപി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഫെബ്രുവരി 26ന് നാടിന് സമർപ്പിക്കും. സ്ഥലം എംഎൽഎ ചെയ്യാത്ത കാര്യത്തിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നു.....!!പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി രണ്ടു പ്രധാനപ്പെട്ട മേൽപ്പാലങ്ങളാണ് പുനർനിർമ്മിച്ചത്. ഏറ്റുമാനൂർ, നീണ്ടൂർ, കല്ലറ റോഡിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തെ മേൽപ്പാലവും, മാഞ്ഞൂർ - കുറുപ്പന്തറ റോഡിലെ മേൽപ്പാലവും പുനർ നിർമ്മിക്കുന്നതിന് വേണ്ടി 11 കോടി രൂപയാണ് റെയിൽവേ നീക്കി വെച്ചത്. ജോസ്.കെ.മാണി എം.പി കോട്ടയം ലോക്സഭാഗം ആയിരുന്ന കാലഘട്ടത്തിലാണ് പാത ഇരട്ടിപ്പിക്കലിനും കോട്ടയം റെയിൽവേ സ്റ്റേഷൻ പുനർ നിർമ്മാണത്തിനുമായി ഫണ്ട് അനുവദിച്ചത്.

ഞാൻ എം.പി ആയതു മുതൽ പുനർ നിർമ്മാണ ജോലികളുടെ അവലോകനം തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ സാന്നിധ്യത്തിലും, കൺസ്ട്രക്ഷൻ വിഭാഗത്തിലെ എൻജിനീയർമാരുടെ സാന്നിദ്ധ്യത്തിലും അവലോകനം നടത്തിയിരുന്നു. 2022 ജനുവരി 12ന് സതേൺ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽ വരുന്ന എം.പി മാരുടെ കോൺഫറൻസ് വിളിച്ചു. ജനുവരി 3നു മുൻപായി എം.പി മാരുടെ കോൺഫെറെൻസിലേക്കുള്ള "അജണ്ടാ നോട്ട്" തയ്യാറാക്കി നൽകാൻ എല്ലാ എം.പി മാരോടും ആവശ്യപ്പെട്ടു. കോട്ടയം പാർലമെന്റ് മണ്ഡലത്തിനു കീഴിൽ വരുന്ന മുഴുവൻ റെയിൽവേ ജോലികളുടെയും സ്ഥിതി വിവരങ്ങൾ ആവശ്യപ്പെട്ട് ഞാൻ റെയിൽവേ ജനറൽ മാനേജർക്ക് കത്തെഴുതി.

കുറുപ്പന്തറ സ്റ്റേഷനു സമീപത്തെ മാഞ്ഞൂർ മേൽപ്പാലം നിർമ്മാണം പൂർത്തിയായതായും സമീപന പാതകളുടെ നിർമ്മാണം പുരോഗമിക്കുന്നുതായും ജനറൽ മാനേജരുടെ രേഖാ മൂലമുള്ള മറുപടി ലഭിച്ചു. ഈ മേൽപ്പാലം 2022 ഫെബ്രുവരിയിൽ തുറന്നു കൊടുക്കും എന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ചെയ്യാത്ത പ്രവർത്തികളുടെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുകയാണ്. ഉൽഘാടനം അടക്കം തീരുമാനിച്ച പദ്ധതി തൻ്റെ ഇടപെടൽ മൂലമാണ് പൂർത്തി ആയതെന്ന് എംഎൽഎ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. പാർലമെന്റ് സമ്മേളനം നടക്കുന്ന അവസരത്തിൽ എം.പിമാർ നാട്ടിലില്ല എന്നു മനസിലാക്കി, എംഎൽഎ രണ്ടു റെയിൽവേ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മേൽപ്പാലം സന്ദർശിച്ച് പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്തിരിക്കുന്നത്.

സ്വന്തം പാർട്ടിക്കാരായ രണ്ടു വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സന്ദർശനം നടത്തതുകയും മാഞ്ഞൂർ പാലം നിർമ്മാണത്തിന് ചെയ്യാത്ത നിരവധികാര്യങ്ങൾ താൻ ചെയ്തുവെന്നും അവകാശപ്പെടുകയും ചെയ്തത്. എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെടുന്ന പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും സ്ഥലം സന്ദർശിച്ചിട്ടേയില്ല. എംഎൽഎ പ്രസ്ഥാവിച്ചപോലെ ഒരാഴ്ച്ചക്കകം മേൽപ്പാലം തുറന്നു നൽകാമെന്ന് റെയിവേ പറഞ്ഞിട്ടില്ലെന്ന് കൺസ്ട്രക്ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഉദാത്ത സുധാകറും ചൂണ്ടിക്കാട്ടി.

എംഎൽഎമാർക്ക് പങ്കാളിത്തം ഇല്ലാത്ത എം.പി മാരുടെ ചുമതലയിലുള്ള ഒരു പദ്ധതി അപഹരിച്ച് തന്റേതാക്കി മാറ്റി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം നടപടികളിൽ നിന്നും എം.എൽ.എ പിന്തിരിയണം. പഞ്ചായത്ത് മെമ്പർ മുതൽ പാർലമെന്റ് അംഗം വരെയുള്ള ജനപ്രതിനിധികൾ രാഷ്ട്രീയ ലക്ഷ്യത്തിനപ്പുറം ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുവാൻ തയ്യാറാകണം.
മാഞ്ഞൂർ റെയിൽവേ പാല സന്ദർശനത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിക്കും എന്നോടും ഒപ്പം റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഉദാത്ത സുധാകർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു സക്കറിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് പുത്തൻകാല, മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുകാല, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലിൽ, കെ,സി.മാത്യു, ബിജു മറ്റപ്പള്ളി, പി.റ്റി കുര്യൻ, തോമസ് അരയത്ത് , നവകുമാർ , ബേബി എടാട്ടേൽ ടോമി പ്ലാക്കുഴി തുടങ്ങിയവരും ഉണ്ടായിരുന്നു.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications