ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരിച്ചെത്തുന്നു; ജോസ് കെ മാണിയുമായി ധാരണ
കോട്ടയം: നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി മുന്‍ നേതാവും മുന്‍ എം എല്‍ എയുമായിരുന്ന ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരിച്ചുവരുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പോടെ ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമാകും. ഇത് സംബന്ധിച്ച് ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണിയുമായി ധാരണയിലെത്തിയതായണ് വിവരം.
നേരത്തെ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന കര്‍ഷക മുന്നണിയുടെ ഭാഗമായി ജോണി നെല്ലൂര്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരിച്ചെത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകും. കേരള കോണ്‍ഗ്രസ് എമ്മിലൂടെയാണ് ജോണി നെല്ലൂര്‍ നിയമസഭാ സാമാജികനാകുന്നത്. കേരള കോണ്‍ഗ്രസിന്റെ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിന്നീട് ടി എം ജേക്കബ് കേരള കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ 1996, 2001 കാലങ്ങളില്‍ എം എല്‍ എയും ചെയര്‍മാനുമായി ജോണി നെല്ലൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഔഷധിയുടെ ചെയര്‍മാനായും ജോണി നെല്ലൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നെങ്കിലും അവിടെ നിന്നും വിട്ട് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന പാര്‍ട്ടി രൂപീകരിച്ചു.
30 വര്‍ഷം നീണ്ട യു ഡി എഫ് ബന്ധം ഉപേക്ഷിച്ചായിരുന്നു ജോണി നെല്ലൂര്‍ എന്‍ പി പി രൂപീകരിച്ചത്. ക്രൈസ്തവരുടെ വക്താക്കള്‍ എന്ന നിലയിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ഈ സമയത്ത് തന്നെയായിരുന്നു ബി ജെ പി ക്രൈസ്തവ സഭകളുമായി അടുക്കാനുള്ള നീക്കം നടത്തിയത്. ഇതോടെ ബി ജെ പിയുടെ ഭാഗമാകാനാണ് എന്‍ പി പി രൂപീകരിച്ചത് എന്ന വിമര്‍ശനവും ഉയര്‍ന്നു.
അതിന് പിന്നാലെ അദ്ദേഹം പാര്‍ട്ടി വിടുകയും ചെയ്തു. പിന്നാലെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കി. എന്നാല്‍ ഒരു മാസം മുന്‍പ് രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. 54 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തി എന്ന നിലയില്‍ പൂര്‍ണമായും രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് തിരികെ വരുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ചെറുപ്പം മുതല്‍ കേരള കോണ്‍ഗ്രസിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും കേരള കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയുമായി പ്രവര്‍ത്തിക്കാന്‍ താല്പര്യമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ












Click it and Unblock the Notifications