പാലായിലെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് പോര് രൂക്ഷം; പരസ്പരം ആരോപണങ്ങളുമായി ഇരുകൂട്ടരും
കോട്ടയം: പാലായിലെ കോണ്‍ഗ്രസ്, കോരളാ കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സമൂഹമാധ്യമങ്ങലില്‍ ആരംഭിച്ച തര്‍ക്കമാണ് ഇപ്പോള്‍ പരസ്യമായി തന്നെ പുറത്തെത്തിയത്. നിലവില്‍ പരസ്യപ്രസ്ഥാവനകളിലേക്കും, ആരോപണങ്ങളിലേക്കും വരെയെത്തിയിരിക്കുകയാണ് തര്‍ക്കം. പാലായില്‍ കേരള കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ചിന് പിന്നാലെയാണ് പരസ്യ ഏറ്റുമുട്ടലിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിതുടങ്ങിയത്. കോണ്‍ഗ്രസ് പ്രദേശിക നേതാവ് സഞ്ജയ് സഖറിയയുടെ ഭാര്യ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി കേരള കോണ്‍ഗ്രസും ജോസ് കെ മാണി വിഭാഗവും രംഗത്തെത്തിയിരിക്കുന്നത്.
തനിക്കും തന്റെ കുട്ടികള്‍ക്കും എതിരെ അശ്ലീല അധിക്ഷേപങ്ങള്‍ അടക്കം ഉന്നയിച്ചാണ് കേരള കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടാക്കിയതെന്നും ജോസ് കെ മാണിക്കെതിരെ പ്രചാരണം നടത്തിയതായി ആരോപിച്ച് തന്റെ ഭര്‍ത്താവിനെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ച പോലീസ് തന്റെ പരാതിയില്‍ ഉതുവരെ നടപടി സ്വീകരിച്ചില്ലെന്നും സഞ്ജയ് സഖറിയയുടെ ഭാര്യ സൂര്യ ആര് നായര്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കും, വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് രംഗത്തിറങ്ങിയ ശേഷമാണ് പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായതെന്നും സൂര്യ പറയുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷും , ഭര്‍ത്താവ് സഞ്ജയ് സക്കറിയയും സൂര്യക്കൊപ്പം ഉണ്ടായിരുന്നു.

ഇതിനെതിരെ മറുപടിയുമായി കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജും രംഗത്തെത്തി. പാലായില്‍ നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ചിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി പകയുടെ രാഷ്ട്രീയമാണ് പ്രകടിപ്പിക്കുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയുളള മ്ലേച്ചകരമായ അധിക്ഷേപത്തിന്റെ പേരില്‍ കോടതി ജാമ്യം നിഷേധിച്ച പ്രതിക്ക് വേണ്ടി രംഗത്തുവന്നത് കോണ്‍ഗ്രസ് പാര്‍ട്ടി എത്രമാത്രം അധപതിച്ചു എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനാപരമായി ദുര്‍ബലമായ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ ഇരിപ്പിടം സംരക്ഷിക്കുന്നതിന്റെ വ്യഗ്രതയാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പാല്ക്കാരന് പാലാ, പാലാക്കാരന് ചേട്ടന്, റീനാപോള്‍, തോമസ് മാത്യു തുടങ്ങിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടത്തിയ വിദ്വേഷപ്രചരണങ്ങളെ ന്യായീകരിക്കുന്ന നിലപാട് കോണ്‍ഗ്രസിന്റെ അപചയത്തെയാണ് കാണിക്കുന്നതെന്നും ഇത്രയും നീചമായ അധിക്ഷേപ പ്രചരണങ്ങള്‍ നടത്തിയ ഒരു പ്രതിയെ കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുന്നതെന്നും സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചു.
അതേസമയം എല്ലാ വ്യാജ അക്കൗണ്ടുകളുടെയും പ്രൊഫൈല്‍ പിക്ചര്‍ ഒരുപോലെയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സഞ്ജയ് സഖറിയായെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും പാലാ ബിഷപ്പിനെയും, മുഖ്യമന്ത്രി പിണറായി വിജയനെയും ഉള്‍പ്പെടെ ആദരിക്കപ്പെടുന്നവരെ വ്യക്തിഹത്യ ചെയ്യുന്നതിലൂടെ കോണ്‍ഗ്രസ് നല്കുന്ന സന്ദേശമെന്താണെന്നും അദ്ദേഹം ചോദിച്ചു. കെ എം മാണിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള പക കാരണം ഇത്തരം നീചപ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു ക്രിമിനല്‍ കേസ് പ്രതിയെയാണ് കോണ്‍ഗ്രസ് സംരക്ഷിക്കുന്നതെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications