കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കന്നിയങ്കം ജയിച്ച് കയറാൻ ജോസ് കെ മാണി: ശക്തിയറിച്ച് മാണി സി കാപ്പൻ, പാലായിൽ പോര് കനക്കുന്നു...

Google Oneindia Malayalam News

കോട്ടയം: കോട്ടയത്തെ സംബന്ധിച്ച് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. തിരഞ്ഞെടുപ്പിലെ സ്റ്റാർ മണ്ഡലങ്ങളിലൊന്നാണ് പാലാ. കാലാകാലങ്ങളിൽ രാഷ്ട്രീയ സമവാക്യങ്ങളെല്ലാം മാറിവന്നതോടെ പല മുന്നണികൾക്കൊപ്പവും പാലായ്ക്ക് നിൽക്കേണ്ടിവന്നിട്ടുണ്ട്. യുഡിഎഫിനൊപ്പമായിരുന്ന കേരള കോൺഗ്രസ് ഇടതുമുന്നണിക്കൊപ്പം ചേർന്നത് പാലായെ സംബന്ധിച്ച് നിർണ്ണായകമാണ്. ഈ ബാന്ധവത്തിന്റെ പ്രതിഫലനം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നു. എൽഡിഎഫ് പ്രവർത്തകർ ജോസ് കെ മാണിക്ക് വേണ്ടി വോട്ട് ചോദിക്കുന്നതും ജോസ് കെ മാണിക്ക് വേണ്ടി യുഡിഎഫ് പ്രചാരണം നടത്തുന്നതും ഇതിന്റെയെല്ലാം അന്തിമഫലമാണ്.

കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വീടിന്റെ ചുവരില്‍ വരച്ച് വൈപ്പിനിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ചിത്രങ്ങൾ കാണാം

വേണ്ടെന്ന് പറഞ്ഞാലും വോട്ട്! സിഒടി നസീര്‍ വേണ്ടെന്ന് പറഞ്ഞാലും ബിജെപി വോട്ട് നസീറിന് തന്നെയെന്ന്വേണ്ടെന്ന് പറഞ്ഞാലും വോട്ട്! സിഒടി നസീര്‍ വേണ്ടെന്ന് പറഞ്ഞാലും ബിജെപി വോട്ട് നസീറിന് തന്നെയെന്ന്

 മുന്നണിമാറ്റം

മുന്നണിമാറ്റം


കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സീറ്റ് വിഭജന തർക്കത്തെത്തുടർന്ന് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് എൽഡിഫൊപ്പം ചേരുന്നത്. ജോസ് കെ മാണിയെ എൽഡിഎഫിൽ പ്രവേശിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിനൊപ്പം തന്നെ സിപിഐയും നിന്നതോടെ ജോസ് കെ മാണി വിഭാഗത്തിന് മുന്നണിയിലേക്കുള്ള പ്രവേശനം എളുപ്പത്തിലാവുകയായിരുന്നു.

 ഘടകകക്ഷിക്ക് വേണ്ടി

ഘടകകക്ഷിക്ക് വേണ്ടി

എൽഡിഎഫിലെ ഘടകകക്ഷിയായ എൻസിപിയിലും പാലാ സീറ്റിന് വേണ്ടിയുള്ള മുറവിളി ശക്തമായിരുന്നു. പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി കാപ്പനും നിലപാട് സ്വീകരിച്ചിരുന്നു. പാലാ സീറ്റിന് പകരം മറ്റൊരു സീറ്റ് നൽകാമെന്ന എൽഡിഎഫിന്റെ നിർദേശം അംഗീകരിക്കാൻ കാപ്പൻ തയ്യാറായിരുന്നില്ല. ഇതോടെ എൻസിപി വിട്ട് പുറത്തുവന്ന കാപ്പൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരുകയും ചെയ്തു. ഘടകക്ഷിയായ ജോസ് കെ മാണി വിഭാഗത്തിന് എൽഡിഎഫ് പാലാ സീറ്റ് നൽകുകയും ചെയ്തിരുന്നു.

വടക്കൻ ജില്ലകളിലേക്ക്

വടക്കൻ ജില്ലകളിലേക്ക്


കേരളത്തിൽ വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമങ്ങളാണ് എൽഡിഎഫ് നടത്തിവരുന്നത്. കോട്ടത്തിന് പുറമേ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജോസ് കെ മാണി വിഭാഗത്തിനുള്ള സ്വാധീനവും ജനസമ്മതിയും മുന്നണിക്ക് നേട്ടമാകുമെന്ന് കണ്ടാണ് എൽഡിഎഫിന്റെ ചരടുവലികള്‍. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ മുന്നേറ്റത്തിന്റെ സൂചനയാണ് ചരിത്രത്തിൽ ആദ്യമായി എൽഡിഎഫ് പാലാ നഗരസഭ പിടിച്ചെടുത്തത്.

പാലായിൽ അങ്കം

പാലായിൽ അങ്കം

കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ എം മാണിയുടെ നിര്യാണത്തോടെയാണ് പാലായിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കേരള കോൺഗ്രസ് ജോസ്
ടോമിനെയാണ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയത്. കെ എം മാണിക്കെതിരെ മൂന്ന് തവണ മത്സരിച്ച മാണി സി കാപ്പനെയാണ് എൽഡിഎഫ് അങ്കത്തിനിറക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെഎം മാണിയുടെ ഭൂരിപക്ഷം 4703 വോട്ടിലേക്ക് കുറയ്ക്കുന്നതിൽ മാണി സി കാപ്പന് നിർണ്ണായക പങ്കുണ്ട്.

പാലായിൽ ആര്?

പാലായിൽ ആര്?

എൽഡിഎഫ് മാണി സി കാപ്പന് സീറ്റ് നൽകാത്തത് ഉയർത്തിക്കാണിച്ച് സഹതാപതരംഗം വോട്ടാക്കാനാണ് യുഡിഎഫ് നീക്കം. ഇതോടെ കാപ്പൻ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. പാലായിൽ ബിജെപി സ്ഥാനാർത്ഥിയുണ്ടെങ്കിലും ത്രികോണ മത്സരത്തിന് സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച എൻ ഹരിയ്ക്ക് 24, 821 വോട്ടുകളായിരുന്നു ലഭിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാവട്ടെ 18, 044 വോട്ടുകളാണ് ലഭിച്ചത്. ഡോ. പ്രമീളാ ദേവിയാണ് എൻഡിഎ ടിക്കറ്റിൽ ഇത്തവണ മത്സരിക്കുന്നത്. എന്നാൽ പാലാ ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നത് നിർണ്ണായകമാണ്.

സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍

English summary
Kerala Assembly election 2021: Who will dominate Pala constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X