Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാം കൃത്യമായി അടക്കുന്നുണ്ട് നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല'; കോട്ടയത്തെ വ്യാപാരികള്‍ പറയുന്നു

കോട്ടയം: കഴിഞ്ഞ രണ്ട് മാസം മുമ്പ് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ താണ്ഡവമാടി കാലവര്‍ഷം പോയപ്പോള്‍ ഒരുപാട് പേര്‍ക്കാണ് തങ്ങള്‍ സ്വരുകൂട്ടി വെച്ചതുമൊക്കെ നഷ്ടമായത്. പലയാളുകളുടേയുും ജീവന്‍ പോലും അന്ന് നഷ്ടമായിരുന്നു. നിരവധി പേരുടെ വീടും ഉപജീവനമാര്‍ഗവും ആര്‍ത്തലച്ചെത്തിയ കാലവര്‍ഷം കൊണ്ടുപോയിരുന്നു.

എന്ത്‌ചെയ്യണമെന്നറിയാതെ നോക്കി നില്‍ക്കേണ്ട അവസ്ഥയായിരുന്നു ഇവര്‍ക്ക്. കോട്ടയം ജില്ലയുടെ മലയോര ഗ്രാമമായ കൂട്ടിക്കല്‍ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് മഴയും,ഉരുള്‍പൊട്ടലും രൂക്ഷമായി ബാധിച്ചത്. ഇന്നും അതിന്റെ ദുരിതം പേറി ജീവിക്കുന്നവര്‍ നിരവധിയാണ്. ഈ കാലവര്‍ഷത്തില്‍ കോട്ടയത്ത് വ്യാപാര മേഖലയില്‍ 76 കോടിയുടെ നഷ്ടമാണ് സംഭവിച്ചത്.

1

കടംവാങ്ങിയും ലോണെടുത്തും സ്‌റ്റോക്ക് ഇറക്കിയിരുന്നത് എന്നാല്‍ എല്ലാം വെള്ളം കൊണ്ട് പോകുകയായിരുന്നു. മേശ വലിപ്പില്‍ ഉണ്ടായിരുന്ന കാശ്‌പോലും എടുക്കാന്‍ സാധിച്ചില്ലെന്നും വ്യാപാരികള്‍ പറയുന്നു. വ്പാരികള്‍ക്ക് ആശ്വാസമായി വ്യാപാരി വ്യവസായി ഏകോപന സമിതി 10,000 രൂപ ധനസഹായം നല്‍കിയിരുന്നു അത് മാത്രമാണ് ലഭിച്ചതെന്നും മറ്റ് നഷ്ടപരിഹാരങ്ങളൊന്നും ലഭിച്ചില്ലെന്നും വ്യാപാരികള്‍ പറയുന്നു.

2

26 പേരുടെ വീടും കടയും പൂര്‍ണമായി തകരുകയും. 1,318 വ്യാപാരികള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായതായുമാണ് വിലയിരുത്തുന്നത്. കൂട്ടിക്കല്‍, ഏന്തയാര്‍, ഇളംകാട്, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, എരുമേലി, തെക്കേത്തുകവല, വാളക്കയം, പാറത്തോട്, മണിമല, കുറുവാമൂഴി, ആനക്കല്ല്, മൂന്നിലവ്, പ്ലാശനാല്‍, കങ്ങഴ, ചേനപ്പാടി, മൂക്കംപെട്ടി, തീക്കോയി, മുക്കൂട്ടുതറ, തെക്കേത്തുകവല, പുഞ്ചവയല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നഷ്ടം സംഭവിച്ചത്.

3

സര്‍ക്കാര്‍ സഹായം ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. കാരണം കേന്ദ്ര ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയില്‍ വ്യാപാരികളെ ഉള്‍പ്പെടുത്താത്തത് കാരണം ഇവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ സാധ്യതയില്ല. പരിധിയില്‍ വരുന്നത് വീട്, ഭൂമി, കൃഷി, കന്നുകാലികള്‍ എന്നിവ നശിച്ചവര്‍ക്കും മരണം സംഭവിച്ചവരുടെ ബന്ധുക്കളും മാത്രമാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. എന്നാല്‍ നഷ്ടപരിഹാരമോ സര്‍ക്കാര്‍ സഹായമോ ഒന്നും ലഭിച്ചിട്ടില്ലെങ്കില്‍ ജിഎസ്ടി കൃത്യമായി അടക്കണമെന്നും കറന്റ് ചാര്‍ജ്, വാടക, ബാങ്ക് ലോണ്‍, തൊഴില്‍ നികുതി, ലൈസന്‍സ് പുതുക്കല്‍ ഫീ എന്നിവയ്‌ക്കൊന്നും ഇളവു ലഭിച്ചിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു.

4

വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യാനൊരുങ്ങുകയാണിവര്‍. പ്രളയം ബാധിച്ച വ്യാപാരികള്‍ക്കു നഷ്ടപരിഹാരം നല്‍കുക, കടയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക, പ്രത്യേക പ്രളയ ദുരിതാശ്വാസ പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യമെന്നും ഭാരവാഹികള്‍ അറിയിച്ചു.

5

ചട്ടിയും കലവും വില്‍ക്കുന്ന കടയായി തുടങ്ങിയ കട സൂപ്പര്‍ മാര്‍ക്കറ്റ് പോലെ വളര്‍ന്നു. ഒരുപാട് നാളത്തെ കഷ്ടപ്പാട് ഒറ്റ ദിവസം കൊണ്ട് മുഴുവനായും കാലവര്‍ഷം കൊണ്ട് പോയി. 80 വര്‍ഷമായി മണിമലയാറിന്റെ തീരത്ത് ഉണ്ടായിരുന്ന ഒരു കടയുടെ അവസ്ഥയാണിത്. ഇപ്പോഴുള്ളത് ഇവിടെ തറമാത്രം. തെക്കേമറിയില്‍ കണ്ണന്റെയും സെല്‍വിയുടേയുമാണ് കട. കോസ്വേ പാലത്തിനു സമീപമുള്ള കടയുടെ താഴെ നിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കടയോടൊപ്പം വീട്ടില്‍ സ്വരുകൂട്ടിവച്ചിരുന്ന സമ്പാദ്യവും വെള്ളം കൊണ്ട്‌പോയിരുന്നു. നിലവില്‍ ക്യാമ്പിലാണ് ഇവര്‍ കഴിയുന്നത്. ക്യാമ്പ് വിട്ടാല്‍ എങ്ങോട്ട് പോകുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.

Recommended Video

cmsvideo
    'ബിപിൻ റാവത്തിന്റെ മരണത്തിൽ അമേരിക്കക്ക് പങ്ക് ' ചൈനീസ് വെളിപ്പെടുത്തൽ
    6

    ഇവര്‍ മാത്രമല്ല ചായക്കടനടത്തി ജീവിച്ചിരുന്ന സിന്ധു ബിജുവിന്റെ അവസ്ഥയും സമാനമാണ്. കുറുവാമുഴിയിലെ വീടിനോട് ചേര്‍ന്ന് ചായക്കടനടത്തിയാണ് സിന്ധു ജീവിച്ചിരുന്നത്. ഉരുള്‍പൊട്ടലില്‍ വീടും കടയും നശിച്ചു. വാടകയ്ക്ക് വീടെടുക്കാനുള്ള കാശ് പോലും കൈയില്ല. എല്ലാം വെള്ളം കയറി നശിച്ചു. മൂത്തമകള്‍ ഹണി ബിജു ബെംഗളൂരുവില്‍ ബിഎസ്സി നഴ്‌സിങ്ങിനു ചേരാനിരിക്കുകയായിരുന്നു. എന്നാല്‍ മകളുടെ പഠനത്തിനായി സ്വരുകൂട്ടി വച്ചിരുന്നതെല്ലാം മഴ കൊണ്ടുപോകുകയായിരുന്നു. മകള്‍ക്കായി വാങ്ങിയ സാധനങ്ങളും നഷ്ടമായി. തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെയാണ് മകളെ ബംഗളുരുവിലേക്ക് അയച്ചതെന്ന് സിന്ധു പറഞ്ഞു. സിന്ധുവിനൊപ്പം അമ്മയും ഭര്‍ത്താവുമുണ്ട്. ഭര്‍ത്താവിന് കൂലിപണിയാണ്. നിലവില്‍ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവര്‍ കഴിയുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+