വീട്ടിലെത്തി കൂട്ടുകാരുമൊത്ത് മദ്യപിച്ചത് ചോദ്യം ചെയ്തു:മുത്തച്ഛൻ കൊച്ചുമകളെ വെട്ടി പരിക്കേൽപ്പിച്ചു
കോട്ടയം: കൂട്ടുകാരുമൊത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത കൊച്ചുമകളെ മുത്തച്ഛൻ ആക്രമിച്ചു. പ്ലസ്ടു വിദ്യാർത്ഥിനിയെയാണ് 76കാരനായ കമലാസനൻ വെട്ടിപ്പരിക്കേൽപ്പിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച കോട്ടത്താണ് സംഭവം. പെൺകുട്ടിയും അമ്മ അമ്പിളിയും മുത്തച്ഛനും മുത്തശിയുമാണ് ഈ വീട്ടിൽ താമസിച്ചു വരുന്നത്. വീട്ടിൽ കൂട്ടുകാർക്കൊപ്പം എത്തി മുത്തച്ഛൻ മദ്യപിക്കുന്നത് സ്ഥിരം സംഭവമായതോടെയാണ് പെൺകുട്ടി എതിർത്തത്. ഇതോടെ പെൺകുട്ടിയുടെ അമ്മ പുറത്തുപോയ തക്കം നോക്കി മുത്തച്ഛൻ ആക്രമിക്കുകയായിരുന്നു.
''ഞാനാ ചെയ്‌തേ'', പൊട്ടിക്കരഞ്ഞ് സൂരജ്, ഉത്രയെ കൊന്നെന്ന് പരസ്യമായി കുറ്റസമ്മതം!
സംഭവം നടന്ന വ്യാഴാഴ്ചയും അമ്പിളി പുറത്തുപോയതോടെ സുഹൃത്തുക്കളുമായി വീട്ടിലെത്തിയ കമലാസനൻ മദ്യപിച്ചിരുന്നു. ഇവർ തിരിച്ചെത്തിയതോടെ കമലാസനനോട് ഇതെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ക്ഷുഭിതനായ ഇയാൾ അടുക്കളയിൽ നിന്നും വെട്ടുകത്തിയെടുത്ത് മകളെ ആക്രമിക്കുന്നത്. ഇതിനിടെയാണ് കൊച്ചുമകൾക്ക് വെട്ടേൽക്കുന്നത്. ഇരുകൈകൾക്കും സാരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
Recommended Video
വെട്ടേറ്റ പെൺകുട്ടിയുടെ രണ്ട് കൈകളിലുമായി എട്ട് തുന്നലുകളുണ്ട്. സംഭവത്തിൽ ആശുപത്രി അധികൃതരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തച്ഛനായ കമലാസനനെ പ്രതിയാക്കിക്കൊണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് കേസെടുത്തതോടെ കമലാസനൻ ഒളിവിൽ പോയിട്ടുണ്ട്. ഭർത്താവ് മരിച്ച അമ്പിളിയും മകളും അമ്മയ്ക്കും അച്ഛനുമൊപ്പം ഒരേ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്.