Get Updates
Get notified of breaking news, exclusive insights, and must-see stories!

പിളരുന്തോറും വളരുന്നു..: തിരഞ്ഞെടുപ്പിന് മുമ്പേ ലോക്സഭയില്‍ സീറ്റ് ഉറപ്പിച്ച 'കേരള കോണ്‍ഗ്രസ്'

വളരുന്തോറും പിളരും, പിളരുന്തോറും വളരും എന്ന സിദ്ധാന്തം കേരള കോണ്‍ഗ്രുകളുടെ കാര്യത്തില്‍ ഒരിക്കല്‍ കൂടെ അന്വർത്ഥമാകുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കാന്‍ ഇരു മുന്നളികളും കേരള കോണ്‍ഗ്രസുകാരെ രംഗത്ത് ഇറക്കിയതോടെ ലോക്സഭയിലേക്ക് ഒരു സീറ്റ് ഇത്തവണ കെഎം മാണിയുടെ പിന്മുറക്കാർ ഉറപ്പിച്ച് കഴിഞ്ഞു.

യു ഡി എഫില്‍ ആയിരുന്നപ്പോള്‍ 2009 മുതല്‍ കോട്ടയം സീറ്റില്‍ മത്സരിച്ച് വിജയിക്കുന്നത് കേരള കോണ്‍ഗ്രസ് എം ആണ്. അതിനുമുമ്പ് 1998 മുതല്‍ 2004 വരെ സി പി എമ്മിന്റെ സുരേഷ് കുറുപ്പായിരുന്നു മണ്ഡലത്തില്‍ നിന്നുള്ള വിജയി. 1971 ലും 77 ലും 80 ലും കേരള കോണ്‍ഗ്രസ് കോട്ടയത്ത് നിന്നും വിജയിച്ചിട്ടുണ്ടെങ്കിലും 89 ല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തല വിജയിച്ചു. 91 ലും 96 ലും അദ്ദേഹം വിജയം തുടർന്നു.

kottaym-loksaba

2019 ല്‍ യു ഡി എഫ് സ്ഥാനാർത്ഥിയായി കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചഴിക്കാടന്‍ വിജയിച്ചപ്പോള്‍ അന്നത്തെ സി പി എം ജില്ലാ സെക്രട്ടറിയായിരുന്നു വിഎന്‍ വാസവന്‍ രണ്ടാമതായി. ഒരു ലക്ഷത്തിലേറെ വേട്ടിനായിരുന്നു യു ഡി എഫ് വിജയം. എന്‍ ഡി എ സ്ഥാനാർത്ഥിയായ മുന്‍ എം പി പി സി തോമസ് 1.54 ലക്ഷം വോട്ട് നേടി ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു.

ഇത്തവണ എല്‍ ഡി എഫില്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനായിരിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. തോമസ് ചാഴിക്കാടനെ അവർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ജോസും കൂട്ടരും മുന്നണി വിട്ട സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും സീറ്റ് തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമായിരുന്നു. എന്നാല്‍ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കാനായിരുന്നു അന്തിമ തീരുമാനം.

ഫ്രാന്‍സിസ് ജോർജിനെ തങ്ങളുടെ സ്ഥാനാർത്ഥിയായി ജോസഫ് വിഭാഗം പ്രഖ്യാപിക്കുകയും ചെയ്തു. ഇടുക്കി മുൻ എംപിയും കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാനുമാണ് ഫ്രാന്‍സിസ് ജോർജ്. കേരള കോൺഗ്രസ് സ്ഥാപക ചെയർമാനും മുൻമന്ത്രിയുമായ കെ.എം. ജോർജിന്റെ മകനാണു ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കിയിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു.

കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ ഡി എഫില്‍ എത്തിച്ചത്. മുന്നണി വിടാതിരുന്ന ജോസഫ് വിഭാഗം യു ഡി എഫില്‍ തുടരുകയും ചെയ്തു. ജോസിന്റെയും കൂട്ടരുടേയും വരവ് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും മധ്യകേരളത്തില്‍ എല്‍ ഡി എഫിന് വലിയ മുന്നേറ്റം നല്‍കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കാമെന്നാണ് ഇടത് പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+