കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഴുത്തറുത്ത് നിതിൻ അമ്മയെ അവസാനിപ്പിച്ചു, മരിച്ചുകിടക്കുന്ന ചിത്രങ്ങൾ കുടുംബ വാട്‌സാപ്പ് ഗ്രൂപ്പിൽ

Google Oneindia Malayalam News

ചങ്ങനാശേരി: മദ്യ ലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയ വാര്‍ത്ത കേരളം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം കോട്ടയം ജില്ലയില്‍ അരങ്ങേറിയത്. തൃക്കൊടിത്താനം അമര കന്യാകോണില്‍ കുഞ്ഞന്നാമ്മ (55) ആണ് 27 കാരനായ മകന്‍ നിതിന്റെ കൊലക്കത്തിക്ക് ഇരയായത്. പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി നിതിന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

അമ്മയും മകനും മാത്രം

അമ്മയും മകനും മാത്രം

തൃക്കൊടിത്താനത്തെ വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന നിതില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്. ഹൃദ്രോഗിയായിരുന്ന കുഞ്ഞന്നാമ്മ ചികിത്സയ്ക്കാവശ്യമായ പണം നിതിന്റെ കൈയില്‍ നിന്നും വാങ്ങിയിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍ വീട്ടില്‍ എപ്പോഴും കലഹം പതിവായിരുന്നു. ഇക്കാര്യം അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

വഴക്ക്

വഴക്ക്

സംഭവം നടക്കുന്ന ദിവസം തിരുവല്ലയില്‍ നിന്നും നിതിന്‍ മദ്യം വാങ്ങി വന്നതും വൈകീട്ട് വീട്ടിലേക്ക് ഭക്ഷണം വാങ്ങിവന്നതും സംബന്ധിച്ച് വഴക്കുണ്ടായി. അപ്പോള്‍ സംഭവിച്ച ബലപ്രയോഗത്തിനിടെയില്‍ കുഞ്ഞന്നാമ്മ അടുത്തിരുന്ന ചുറ്റിക എടുത്ത് അടിക്കുകയും കറിക്കത്തി ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

കഴുത്തറുത്തു

കഴുത്തറുത്തു

ഇതില്‍ പ്രകോപിതനായ നിതിന്‍ അമ്മയില്‍ നിന്നും കത്തി പിടിച്ചേറ്റി വാങ്ങി അമ്മയെ തള്ളിയിട്ട ശേഷം കഴുത്തിലും തലയ്ക്ക് പിന്‍വശത്തും വെട്ടി. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും ചുറ്റികയും മൃതദേഹത്തിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. അതേസമയം, കൊലപാതകത്തിന് ശേഷം നിതിന്‍ അമ്മയുടെ മരിച്ചുകിടക്കുന്ന ഫോട്ടോ കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.

കുറ്റം സമ്മതിച്ചു

കുറ്റം സമ്മതിച്ചു

ഇവരുടെ വീടിന് സമീപത്ത് താമസിക്കുന്ന മാതൃസഹോദരനെ വിളിച്ച് കാര്യം പറയുകയും ചെയ്തു. പിന്നാലെ സ്ഥലത്തെത്തിയ ബന്ധുക്കളും പൊലീസും കണ്ടത് വീടിന്റെ ഗ്രില്‍ പൂട്ടിയിരുന്നതാണ്. പിന്നീട് പൂട്ട് തകര്‍ത്താണ് പൊലീസ് അകത്ത് കയറിയത്. വീട്ടില്‍ തന്നെയുണ്ടായിരുന്ന നിതിന്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് ചെയ്ത് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുഞ്ഞന്നാമ്മയുടെ മൃതദേഹം ഇന്നലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. ഇവരുടെ മറ്റൊരു മകന്‍ ഷാര്‍ജയില്‍ ജോലി ചെയ്യുകയാണ്.

48 മണിക്കൂറിനിടെ

48 മണിക്കൂറിനിടെ

അതേസമയം, കേരളത്തില്‍ മദ്യവില്‍പ്പന പുനരാരംഭിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കം റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കൊലപാതകങ്ങള്‍. 48 മണിക്കൂറിനുള്ളില്‍ നാല് കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. ആദ്യത്തെ സംഭവം കോട്ടയത്തേത്. മലപ്പുറത്ത് മദ്യപിച്ചെത്തിയ മകനും പിതാവും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ തള്ളിവീഴ്ത്തിയതോടെ പിതാവ് മരിച്ചതാണ് രണ്ടാമത്തെ സംഭവം. സുഹൃത്തുക്കള്‍ തമ്മില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചിരുന്നു. മലപ്പുറം താനൂരിലാണ് സംഭവം. ഇതാണ് മൂന്നാമത്തെ കൊലപാതകം.

 48 മണിക്കൂറിനിടെ കേരളത്തെ ഞെട്ടിച്ച നാല് കൊലപാതകങ്ങൾ: വില്ലനായത് മദ്യം, മരിച്ചവരിൽ അമ്മയും അച്ഛനും 48 മണിക്കൂറിനിടെ കേരളത്തെ ഞെട്ടിച്ച നാല് കൊലപാതകങ്ങൾ: വില്ലനായത് മദ്യം, മരിച്ചവരിൽ അമ്മയും അച്ഛനും

ഉത്രകേസില്‍ പ്രതിക്ക് വധശിക്ഷ?; മകന്‍ മുതല്‍ മെഡിക്കല്‍ഷോപ്പ് ജീവനക്കാരന്‍ വരെ സാക്ഷികള്‍ഉത്രകേസില്‍ പ്രതിക്ക് വധശിക്ഷ?; മകന്‍ മുതല്‍ മെഡിക്കല്‍ഷോപ്പ് ജീവനക്കാരന്‍ വരെ സാക്ഷികള്‍

English summary
Kottayam Murder: Nithin Killed His Mother By Strangling, Pictures Are Viral In Family WhatsApp Group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X