മോഷണം കാമുകിയെ കാണാൻ; അതിബുദ്ധി കാണിച്ച് ബിലാൽ,പോലീസ് പൂട്ടിയത് ഇങ്ങനെ
കോട്ടയം; താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബ സാലിയെന്ന വീടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. വളരെ ക്രൂരമായാണ് ഷീബയെ ബിലാൽ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ബിലാലിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന തരത്തിലായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ ബിലാലിന് അതിബുദ്ധിയാണെന്ന നിലപാടിലാണ് പോലീസ്. തെളിവുകൾ നശിപ്പിക്കാനുള്ള ബിലാലിന്റെ ശ്രമങ്ങളാണ് പോലീസ് വിലയിരുത്തലിന് പിന്നിൽ. ബിലാലിന്റെ കണക്ക് കൂട്ടൽ എല്ലാം പൊളിച്ച് പോലീസ് പ്രതിയെ പൂട്ടുകയായിരുന്നു.

ഓൺലൈൻ ചൂതാട്ടം
ഓൺലൈൻ ചൂതാട്ടത്തിനും ഗെയിമുകൾക്കും അടിമയായിരുന്നു ബിലാൽ. റമ്മിയായിരുന്നു പ്രീയം. ഇതിനായി പണം കണ്ടെത്താനായിരുന്നു കൊല നടത്തിയതെന്ന് രണ്ടാം വട്ട ചോദ്യം ചെയ്യലിൽ ബിലാൽ പോലീസിന് മൊഴി നൽകി. ബിലാൽ പബ്ജിക്കും ഗെയിമുകൾക്കും അടിമയാണെന്ന് നേരത്തേ തന്നെ പിതാവ് നിസാമുദ്ദീൻ വെളിപ്പെടുത്തിയിരുന്നു.

ഒരു ദിവസം 5000 രൂപ വരെ
ഓൺലൈൻ അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ചുള്ള കളിയിലൂടെ ഒരു ദിവസം അയ്യായിരം രൂപ വരെ ബിലാൽ നേടിയിരുന്നു. വരുമാനം നിലച്ചതോടെ ഇതിനായി കൂടുതൽ പണം കണ്ടെത്താനായിരുന്നു ബിലാൽ മോഷണത്തിന് ഒരുങ്ങിയത്. ഇതോടെയാണ് വർഷങ്ങളായി അടുപ്പമുള്ള അബ്ദുൾ സാലിയുടെ വീട്ടിൽ നിന്നും കവർച്ച നടത്താൻ ബിലാൽ തിരുമാനിക്കുന്നത്.

തെളിവ് നശിപ്പിക്കാൻ
സാലിയുടെ വീട്ടിൽ എത്തിയ ബിലാൽ മേശയുടെ ഫ്രെയിം ഉപോയഗിച്ച് ആദ്യം സാലിയെയായിരുന്നു ആക്രമിച്ചത്. പിന്നീട് ഷീബയെ അടിച്ചുവീഴ്ത്തുകയായിരുന്നു. ഇരുവരും എഴുന്നേൽക്കാനുള്ള ശ്രമം നടത്തിയപ്പോൾ വീണ്ടും വീണ്ടും അടിച്ചു. എന്നാൽ സ്വർണവും പണവുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തെളിവ് നശിപ്പിക്കാനുള്ള ബിലാലിന്റെ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.

പാചക വൈദഗ്ദ്യം
ബിലാലിനെ കുരുക്കാൻ പോലീസിനെ തുണച്ചത് ഇയാളുടെ പാചക വൈദഗദ്യമാണെന്ന് അന്വേഷണ സംഘം പറയുന്നു. ചിക്കൻ ബിരിയാണ്,ചില്ലി ചിക്കൻ, പൊറോണട്ട എന്നിവയെല്ലാം വളരെ നന്നായി പാചകം ചെയ്തിരുന്ന ആളാണ് ബിലാൽ. വീട് വിട്ട് പോകുമ്പോഴെല്ലാം ഇയാൾ ഏതെങ്കിലും ഹോട്ടലിലാണ് ജോലിക്ക് കയറാറുള്ളത്. ഈ വഴിക്കായിരുന്നു പോലീസിന്റെ അന്വേഷണം.

മൊബൈൽ ടവർ കേന്ദ്രീകരിച്ച്
മൊബൈൽ ലൊക്കേഷൻ അന്വേഷിച്ച് പോലീസ് അന്വേഷണം വിപുലമാക്കിയപ്പോൾ ബിലാലിന്റെ ടവർ ലൊക്കേഷൻ എറണാകുളത്ത് ആണെന്ന് കണ്ടെത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം നാടുവിട്ട ബിലാൽ കേസിന്റെ ഗതി അറിയാനായി പലപ്പോഴായി ബന്ധുക്കളെ വിളിച്ചിരുന്നു. എറണാകുളം ലൊക്കേഷൻ പരിധിയിൽ ഉള്ള മറ്റൊരു ഫോണിലേക്ക് ബിലാൽ വിളിച്ചതായി പോലീസ് കണ്ടെത്തി.

ഹോട്ടൽ ഉടമയുടേത്
ഇതോടെ ഈ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇതൊരു ഹോട്ടൽ ഉടമയുടേതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇടപള്ളിയിൽ ബിലാൽ ജോലി ചെയ്യുന്ന ഹോട്ടലിൽ അന്വേഷണ സംഘം എത്തി. അവിടെ ജോലി ചെയ്യുകയായിരുന്ന 15 ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഒപ്പമാണ് ബിലാൽ കഴിഞ്ഞിരുത്.
Recommended Video


കാമുകിയെ കാണാൻ
അതേസമയം തനിക്കൊരു കാമുകി ഉണ്ടായിരുന്നതായും പെൺകുട്ടിയുടെ അടുത്തേക്ക് പോകാനുമാണ് മോഷണം നടത്തിയതെന്നും ബിലാൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവർ അസം സ്വദേശിയാണെന്നും ഓൺലൈനിലൂടെയാണ് പരിചയപ്പെട്ടതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. അതിനിടെ ഞായറാഴ്ച വീണ്ടും പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തും. ബിലാൽ താമസിച്ച ആലപ്പുഴയിലെ ലോഡ്ജിലാണ് തെളിവെടുപ്പ് നടത്തുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications