ചുറ്റിലും തീ, താഴേക്ക് ചാടെന്ന് വീഡിയോകോളില്‍ വീട്ടുകാര്‍; കുവൈത്ത് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി
കോട്ടയം/ കുവൈത്ത് സിറ്റി: കുവൈത്തില്‍ 50 ഓളം പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തില്‍ നിന്ന് കോട്ടയം സ്വദേശി രക്ഷപ്പെട്ടത് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. കറുകച്ചാല്‍ ശാന്തിപുരം ചക്കുങ്കല്‍ തോമസ് ജോസഫ് എന്ന ബിനുവാണ് വീട്ടുകാരുടെ നിര്‍ദേശ പ്രകാരം നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവന് തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് തോമസ് ജോസഫും കുടുംബവും.
ബുധനാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് (ഇന്ത്യന്‍ സമയം 6.30) തോമസ് ജോസഫ് വീട്ടിലേക്ക് വിളിക്കുന്നത്. മകന് ഷോഗന്റെ പരീക്ഷയുടെ ദിവസമായതിനാല്‍ തന്നെ മകന്റെ പരീക്ഷ സംബന്ധിച്ച് വിളിച്ചതാണ് എന്നാണ് വീട്ടുകാര്‍ പുലര്‍ച്ചെയുളള കോള്‍ വന്നപ്പോള്‍ കരുതിയത്. എന്നാല്‍ വീഡിയോ കോളില്‍ കെട്ടിടത്തില്‍ തീപിടിച്ചെന്നും വളരെ മോശം സാഹചര്യമാണ് എന്നും തോമസ് ജോസഫ് വീട്ടുകാരെ അറിയിച്ചു.

താന്‍ മരണത്തിനു കീഴടങ്ങുകയാണെന്നും തോമസ് ജോസഫ് പറഞ്ഞു. എന്നാല്‍ മക്കളായ രൂബേഷും ഷോഗനും ഭാര്യ ബീനയും കെട്ടിടത്തില്‍ നിന്ന് ചാടാന്‍ തോമസ് ജോസഫിനെ നിര്‍ബന്ധിച്ചു. വീട്ടുകാരുടെ വാക്ക് കേട്ട് നാലാം നിലയില്‍ നിന്ന് തോമസ് ജോസഫ് എടുത്ത് ചാടുകയായിരുന്നു. കെട്ടിടത്തിന്റെ പിന്നിലെ തറയില്‍ കൈ കുത്തി മുഖം അടിച്ചാണ് തോമസ് വീണത്.
രണ്ട് കൈകളും ഒടിഞ്ഞു. മുഖത്തിന് ചെറിയ പരിക്കേറ്റിട്ടുമുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച തോമസിനെ കഴിഞ്ഞ ദിവസമാണ് വാര്‍ഡിലേക്ക് മാറ്റിയത്. ദൈവത്തിന്റെ കരങ്ങളാണ് തന്നെ രക്ഷിച്ചത് എന്നും ലൈവ് വിഡിയോ കണ്ടപ്പോഴാണ് മക്കളും ഭാര്യയും കെട്ടിടത്തില്‍ നിന്ന് ചാടാന്‍ പറഞ്ഞത് എന്നും അതു ദൈവനിയോഗം തന്നെയാണ് എന്നും തോമസ് ജോസഫ് പറയുന്നു.
ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന തോമസ് ജോസഫിന്റെ പ്രവാസിയായ സഹോദരന് ബെന്നി ജോസഫ് ആണ് പരിചരണവുമായി ഒപ്പമുള്ളത്. ഏറെക്കാലം കുവൈത്തിലായിരുന്നു തോമസ് ജോസഫിന്റെ കുടുംബം. തോമസ് ജോസഫ് കമ്പനിയിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം മേധാവിയാണ്. അതേസമയം തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ ഉള്ളത്.
അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മംഗഫ് ലേബര്‍ ക്യാംപില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണം. ആറ് നില കെട്ടിടത്തില്‍ 72 മുറികളിലായി 196 പേരാണ് പാര്‍പ്പിച്ചിരുന്നത്. 176 പേരായിരുന്നു അപകടം നടക്കുമ്പോള്‍ ഫ്ളാറ്റിലുണ്ടായിരുന്നത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications