പാലാ കേരള കോൺഗ്രസിന്റെ വത്തിക്കാൻ എങ്കിൽ, അതിന്റെ പോപ്പ് വേറെ! ജോസ് 'ജൂനിയർ മാന്‍ഡ്രേക്'... ആഞ്ഞടിച്ച് കാപ്പൻ
പാലാ: ഐശ്വര്യ കേരള യാത്രയിലൂടെ യുഡിഎഫില്‍ പ്രവേശിച്ച മാണി സി കാപ്പന്‍, ജോസ് കെ മാണിയ്‌ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് തുടങ്ങിയത്. പാലാ, കേരള കോണ്‍ഗ്രസിന്റെ വത്തിക്കാന്‍ ആണെങ്കില്‍, താന്‍ ആണ് പോപ്പ് എന്നാണ് കാപ്പന്‍ പറഞ്ഞത്. മാണി സി കാപ്പന്‍ ജൂനിയര്‍ മാന്‍ഡ്രേക് ആണെന്നും എല്‍ഡിഎഫിന്റെ കഷ്ടകാലം ആരംഭിച്ചു എന്നും കാപ്പന്‍ പറഞ്ഞു.
കാപ്പന് പീതാംബരൻ മാസ്റ്ററുടെ പിന്തുണ: ആവശ്യം ന്യായം, പാർട്ടി വിടാനുള്ള തീരുമാനം വഞ്ചനയല്ല വേദന
ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാപ്പന്‍. വിശദാംശങ്ങള്‍ നോക്കാം...
പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം
പാലാ ചങ്കാണ്
പാലാ സീറ്റ് വാഗ്ദാനം ചെയ്തുകൊണ്ടാണ് ജോസ് കെ മാണിയെ എല്‍ഡിഎഫിലേക്ക് കൊണ്ടുവന്നത് എന്നാണ് മാണി സി കാപ്പന്‍ പറയുന്നത്. സീറ്റ് സംബന്ധിച്ച് തര്‍ക്കം തുടങ്ങിയപ്പോള്‍, പാലാ തന്റെ ഹൃദയ വികാരമാണെന്നാണ് ജോസ് കെ മാണി പറഞ്ഞത്. എന്നാല്‍ പാല തന്റെ ചങ്കാണെന്ന് അന്നേ മറുപടി കൊടുത്തിട്ടുണ്ട് എന്നാണ് കാപ്പന്‍ പറയുന്നത്.
വത്തിക്കാനും പോപ്പും
പാലാ കേരള കോണ്‍ഗ്രസിന്റെ വത്തിക്കാന്‍ ആണെന്നാണ് ജോസ് കെ മാണി പറഞ്ഞത്. എന്നാല്‍ ആ വത്തിക്കാനിലെ പോപ്പ് വേറെ ആണെന്ന കാര്യം ജോസ് മറന്നുപോയി എന്നാണ് കാപ്പന്‍ പറഞ്ഞത്. വരുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ അത് മനസ്സിലാക്കിക്കൊടുക്കുമെന്നും അദ്ദേം പറഞ്ഞു.
ജൂനിയര്‍ മാന്‍ഡ്രേക്ക്
ജോസ് കെ മാണി, ജൂനിയര്‍ മാന്‍ഡ്രേക് സിനിമയിലെ പ്രതിമ പോലെ ആണെന്നും മാണി സി കാപ്പന്‍ പരിഹസിച്ചു. യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് സന്തോഷപൂര്‍വ്വം ഏറ്റുവാങ്ങിയതിനാല്‍ എല്‍ഡിഎഫിന്റെ കഷ്ടകാലം തുടങ്ങിയെന്നും കാപ്പന്‍ പറഞ്ഞു.
കഷ്ടകാലം തുടങ്ങിയത്
ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയതിന് ശേഷം എല്‍ഡിഎഫിന്റെ കഷ്ടകാലം തുടങ്ങിയതിന് ഉദാഹരണമായി കാപ്പന്‍ മുന്നോട്ട് വയ്ക്കുന്നത് സ്വര്‍ണക്കടത്ത് കേസ് ആണ്. എന്തായാലും പിണറായി വിജയന്‍ ആ സിനിമ ഒന്ന് കാണാന്‍ തയ്യാറാകണം എന്നും കാപ്പന്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഐശ്വര്യകേരള യാത്രയില്‍
എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ എന്‍സിപി തീരുമാനിച്ചതോടെ കാപ്പന്‍ യുഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തിയപ്പോള്‍ ശക്തിപ്രകടനത്തോടെ അതില്‍ അണിനിരന്ന് യുഡിഎഫിലെത്തിയത്. ഐശ്വര്യ കേരള യാത്രയില്‍ നടത്തിയ പ്രസംഗത്തിലാണ് കാപ്പന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തിരുനക്കര കൊച്ചുകൊമ്പന്‍
കാപ്പന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഏറ്റവും അധികം ആഹ്ലാദിക്കുന്നത് പിജെ ജോസഫ് ആണ്. തിരുനക്കര കൊച്ചുകൊമ്പന്‍ എന്നാണ് കാപ്പനെ ജോസഫ് വിശേഷിപ്പിച്ചത്. പാലായില്‍ ജോസ് കെ മാണിയെ അടിയറവ് പറയിപ്പിക്കുക എന്നതാണ് ജോസഫിന്റെ ലക്ഷ്യം.
കാപ്പന് പീതാംബരൻ മാസ്റ്ററുടെ പിന്തുണ: ആവശ്യം ന്യായം, പാർട്ടി വിടാനുള്ള തീരുമാനം വഞ്ചനയല്ല വേദന