Get Updates
Get notified of breaking news, exclusive insights, and must-see stories!

മിത്ത് വിവാദത്തില്‍ എന്‍എസ്എസ് പ്രക്ഷോഭത്തിനില്ല; നിയമപരമായി നേരിടും, അന്തസുള്ള നിലപാടെന്ന് ഗണേഷ് കുമാര്‍

കോട്ടയം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ശാസ്ത്രം, വിശ്വാസം, മിത്ത് പരാമര്‍ശത്തില്‍ പ്രക്ഷോഭപരിപാടികള്‍ തീരുമാനിക്കാതെ എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം. യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പ്രക്ഷോഭത്തെ കുറിച്ച് പറയുന്നില്ല. എന്നാല്‍ സ്പീക്കറുടെ പ്രസ്താവനയെ നിയമപരമായി നേരിടും എന്ന് എന്‍ എസ് എസ് അറിയിച്ചു. ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല.

ഷംസീര്‍ പ്രസ്താവന തിരുത്തി ഖേദം പ്രകടിപ്പിക്കണം എന്നും എന്‍ എസ് എസ് ആവര്‍ത്തിച്ചു. സ്പീക്കറുടെ വിവാദ പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമുണ്ടാകാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ വിശ്വാസ സംരക്ഷണത്തിനായി നിയമ മാര്‍ഗം തേടാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.

NSS

യോഗത്തില്‍ എല്‍ ഡി എഫ് എം എല്‍ എയായ കെ ബി ഗണേഷ് കുമാറും പങ്കെടുത്തു. സ്പീക്കറുടെ വിശദീകരണം ഉരുണ്ടുകളിയാണെന്ന് എന്‍ എസ് എസ് വിലയിരുത്തി. എന്‍ എസ് എസ് ഉപാധ്യക്ഷന്‍ സംഗീത് കുമാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ കോടതിയുടെ പരാമര്‍ശം വരട്ടെ എന്ന നിലപാടിലാണ് എന്‍ എസ് എസ്.

അതേസമയം എന്‍ എസ് എസ് സ്വീകരിച്ചത് അന്തസായ തീരുമാനമാണ് എന്ന് കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. ഒരു അക്രമ സമരത്തിനും കേരളത്തിലെ ജനങ്ങളുടെ മതസൗഹാര്‍ദം തകര്‍ക്കാനും പോകാതെ എന്‍ എസ് എസ് വളരെ മാന്യമായ നിലപാടാണ് എടുത്തിട്ടുള്ളത്. നിയമപരമായി തെറ്റുകളെ നേരിടുക എന്നതാണ് എന്‍ എസ് എസിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു മുതലെടുപ്പിനും എന്‍ എസ് എസ് കൂട്ടുനില്‍ക്കില്ല.

തെറ്റ് കണ്ടാല്‍ നിയമത്തിന്റെ വഴി സ്വീകരിക്കുക എന്നുള്ളതാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പറഞ്ഞത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അക്കാര്യം നിങ്ങള്‍ അദ്ദേഹത്തെ കാണുമ്പോള്‍ ചോദിച്ചാല്‍ മതി എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. നേരത്തെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന ആവശ്യം സി പി എം തള്ളിയിരുന്നു.

തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര നടത്തിയ വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്. സാധാരണ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയാണ് യോഗം ചേരാറുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+