'വികസനം ചര്‍ച്ച ചെയ്യുന്നത് നാലാംകിട രാഷ്ട്രീയമാണോ?, ദുരവസ്ഥ തന്നെ'; സതീശനോട് വാസവന്
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചയാക്കാന്‍ യു ഡി എഫ് മടിക്കുന്നെന്ന് മന്ത്രി വി എന്‍ വാസവന്. നാടിന്റെ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം എന്ന് പറയുമ്പോള്‍ അത് നാലാംകിട രാഷ്ട്രീയമാണ് എന്ന് മറുപടി പറയുന്ന ദുരവസ്ഥയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എത്തി എന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യത്തിന് അപമാനമാണെന്നും വാസവന് പറഞ്ഞു.
നേരത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വികസനം ചര്‍ച്ചയാക്കാം എന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പറഞ്ഞിരുന്നു. എന്നാല്‍ നാലാം നിരയിലുള്ള നേതാക്കള്‍ വികസന ചര്‍ച്ചയ്ക്കു വിളിച്ചാല്‍ തങ്ങളെ കിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞത്. പുതുപ്പള്ളിയെ പറ്റിയല്ല കേരളത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും സതീശന് പറഞ്ഞിരുന്നു.

സംവാദത്തിന് തയാറാണോ എന്നു മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മന്ത്രി വി എന്‍ വാസവന്റെ പ്രതികരണം. കണ്ണൂരിന്റെ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം എന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി പറഞ്ഞപ്പോള്‍ തങ്ങള്‍ അതിനും തയാറായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അതിന് ശേഷം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് യു ഡി എഫ് ഇല്ലാക്കഥ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതിനു വസ്തുതകള്‍ നിരത്തിയാണ് മറുപടി നല്‍കിയതെന്നും എന്തുകൊണ്ടാണ് നാടിന്റെ വികസനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നത് എന്നും വി എന്‍ വാസവന് ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ മറുപടി സ്വന്തം സ്ഥാനത്തോടു് കാണിക്കുന്ന അവഹേളനമാണ് എന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിലെ ഘടകകക്ഷികള്‍ക്കും നാടിന്റെ വികസന കാഴ്ചപ്പാട് സംബന്ധിച്ച് ഇതേ അഭിപ്രായമാണോ എന്നും മന്ത്രി ചോദിച്ചു.
ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നതിലൂടെ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ജനങ്ങള്‍ക്ക് ഗുണകരമായ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല എന്ന് പരസ്യമായി സമ്മതിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യഥാര്‍ഥ വികസന വിരോധികള്‍ ആരാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ 53 വര്‍ഷം എം എല്‍ എയായിട്ടും പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി വികസനമൊന്നും നടത്തിയിട്ടില്ലെന്ന് എല്‍ ഡി എഫ് പറഞ്ഞിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരാണ് മണ്ഡലത്തില്‍ അടിസ്ഥാന വികസനങ്ങളെല്ലാം നടപ്പാക്കിയത് എന്നായിരുന്നു സി പി എം നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. ഈ ആത്മവിശ്വാസത്തിലാണ് മണ്ഡലത്തില്‍ വികസനം ചര്‍ച്ചയാക്കാന്‍ എല്‍ ഡി എഫ് ആവശ്യപ്പെടുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications