കോട്ടയത്ത് മൂന്നു പേര്‍ക്കുകൂടി കൊറോണ വൈറസ്: ഒരാള്‍ക്ക് രോഗമുക്തി, ചികിത്സയിലുള്ളത് 32 പേർ!!
കോട്ടയം: കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) ആണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 37 ആയി.
ഫ്ലഡ്മാപ്പിംഗ് പാതിവഴിയിൽ: കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശം തിരിച്ചറിയാൻ സംവിധാനമില്ല!!
എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഒരാള്‍ ഉള്‍പ്പെടെ കോട്ടയം ജില്ലക്കാരായ 32 പേര്‍ക്കാണ് നിലവില്‍ രോഗബാധയുള്ളത്. മസ്‌കറ്റില്‍നിന്നും മെയ് 30ന് എത്തിയ പായിപ്പാട് സ്വദേശി(34)യാണ് രോഗം സ്ഥിരീകരിച്ച ആദ്യത്തെയാൾ. കോട്ടയത്തെ കൊവിഡ് കെയര്‍ സെന്ററില്‍ കഴിയുകയായിരുന്ന ഇയാൾക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഈ മാസം മൂന്നിന് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.
മുംബൈയില്‍ നിന്ന് ട്രെയിനില്‍ മെയ് 26ന് എത്തിയ ചങ്ങനാശേരി മാമ്മൂട് സ്വദേശി(31)യാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി ബസിലും എത്തിയശേഷം ഹോം ക്വാറന്റയിനില്‍ കഴിഞ്ഞ് വരികയായിരുന്നു ഇദ്ദേഹം. മെയ് 27ന് മഹാരാഷ്ട്രയിൽ നിന്ന് വിമാനത്തില്‍ എത്തിയ കങ്ങഴ സ്വദേശിനി(24)യാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. കങ്ങഴയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ് വരുന്നതിനിടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 50 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 48 പേര്‍. സമ്പര്‍ക്കം മൂലം പത്ത് പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര 25, തമിഴ്നാട് 10, കര്‍ണാടക 3, ഉത്തര്‍പ്രദേശ്, ഹരിയാന, ലക്ഷദ്വീപ് ഒന്നുവീതം, ഡെല്‍ഹി 4, ആന്ധ്രപ്രദേശ് 3 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.