യുവതിയെ വീഡിയോയിലൂടെ അപമാനിച്ചു, തെറിവിളി; സൂരജ് പാലക്കാരനെതിരെ കേസ്, ഒളിവില്‍
കോട്ടയം: യുവതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് യൂ ട്യൂബ് ചാനല്‍ അവതാരകന് സൂരജ് പാലാക്കാരനെതിരെ കേസ്. എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. തന്റെ യു ട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിനാണ് പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് പാലാക്കാരന് എന്ന സൂരജ് വി. സുകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ക്രൈം നന്ദകുമാറിനെതിരെ ( ടി പി നന്ദകുമാര്‍ ) പരാതി നല്കിയ അടിമാലി സ്വദേശിനിയുടെ പരാതിയില്‍ തന്നെയാണ് സൂരജ് പാലാക്കരനെതിരേയും കേസെടുത്തിരിക്കുന്നത്. അതേസമയം സൂരജ് പാലാക്കരന് ഒളിവിലാണ് എന്നാണ് വിവരം. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ഇയാള്‍ ഇവിടെ ഇല്ലായിരുന്നു.
കൊല്ലുന്ന നോട്ടം തന്നെ; വീണ്ടും വൈറല്‍ ചിത്രവുമായി സാധിക

ക്രൈം നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെ കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിച്ചു എന്നതാണ് സൂരജ് പാലക്കാരനെതിരായ കേസ്. വീഡിയോയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ട് എന്നാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമേ പട്ടികജാതി - പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും സൂരജ് പാലാക്കാരനെതിരെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് എറണാകുളം സൗത്ത് എ സി പി പി രാജ്കുമാര് പറഞ്ഞു.

ജൂണ്‍ ഇരുപത്തൊന്നിനാണ് സൂരജ് പാലാക്കാരന് യുട്യൂബ് ചാനലില്‍ യുവതിയെ പരസ്യമായി അപമാനിക്കുന്ന പരാമര്‍ശങ്ങളുള്ള വീഡിയോ സംപ്രേഷണം ചെയ്തത്. ഈ വീഡിയോ നാല് ലക്ഷത്തില്‍ അധികം പേര് കണ്ടിരുന്നു. ക്രൈം നന്ദകുമാറിനെതിരെ കെട്ടിച്ചമച്ച കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് വീഡിയോയില്‍ സൂരജ് പാലാക്കാരന് പറയുന്നത്.

മുന്‍ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ക്രൈം നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 17 ന് ആയിരുന്നു ഇത്. ഇതിന് പിന്നാലെയാണ് സൂരജ് പാലാക്കാരന് യുവതിയെ മോശമായി ചിത്രീകരിച്ചത്. ക്രൈം നന്ദകുമാര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ജീവനക്കാരിയെ നിര്‍ബന്ധിച്ചു എന്ന പരാതിയിലാണ് ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

എറണാകുളം നോര്‍ത്ത് പൊലീസില്‍ ജീവനക്കാരി നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ എപ്രില്‍ മാസത്തില്‍ കലൂര്‍ ഫ്രീഡം റോഡിലെ ഓഫീസില്‍ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കണം എന്നും രൂപസാദൃശ്യമുള്ളതിനാല്‍ അതില്‍ സഹകരിക്കണം എന്നുമായിരുന്നു ക്രൈം നന്ദകുമാര്‍ തന്നോട് ആവശ്യപ്പെട്ടത് എന്നുമായിരുന്നു യുവതി പരാതിപ്പെട്ടത്.

എന്നാല്‍ ഈ ആവശ്യം യുവതി നിരസിച്ചതോടെ ഇയാള്‍ മാനസികമായി പീഡനം ആരംഭിച്ചു. അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ ജീവനക്കാരി സ്ഥാപനം വിടുകയായിരുന്നു എന്നാണ് പറയുന്നത്. കഴിഞ്ഞ മേയ് 27ന് കൊച്ചി ടൗണ്‍ പൊലീസിലാണ് യുവതി പരാതി നല്‍കിയത്. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ക്രൈം നന്ദകുമാര്‍ പരാതി നല്‍കിയതിന് പിന്നാലെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിലും, പട്ടികവര്‍ഗ അതിക്രമം തടയല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളുമാണ് ക്രൈം നന്ദകുമാറിനെകതിരേയും ചുമത്തിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ പ്രാഥമികമായി നന്ദകുമാറിനെതിരെ തെളിവുകള്‍ ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications