കൈത്തറി വികസനത്തിന് കേരള സർക്കാരിന്റെ കൈത്താങ്ങ്; തുറക്കുന്നത് വലിയ സാധ്യതകൾ...
വടകര: കൈത്തറി വികസനത്തിന് സാധ്യതകളേറുന്നു. കൈത്തറി മേഖലയെ ടൂറിസം വികസനവുമായി ബന്ധപ്പെടുത്തിയ കേരള സര്‍ക്കാര്‍ കൈത്തറി വികസനത്തിന് വലിയ സാധ്യതകള്‍ ഉണ്ടാക്കിയിരിക്കയാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് ജോര്‍ജ് കെ. ആന്റണി അഭിപ്രായപ്പെട്ടു. കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു) 14 ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'പരമ്പരാഗത വ്യവസായം: പ്രതിസന്ധിയും പരിഹാരവും' എന്ന വിഷയം സംബന്ധിച്ച് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം കൈത്തറി മേഖലയില്‍ നിന്നും വിതരണം ചെയ്തു കൊണ്ട് ഏറ്റവും പഴക്കം ചെന്ന പരമ്പരാഗത വ്യവസായങ്ങളിലൊന്നായ കൈത്തറി മേഖലയെ സംരക്ഷിച്ച് രാജ്യത്തിനു തന്നെ മാതൃകയാവുന്ന ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. ഒരു ഘട്ടത്തില്‍ മൂന്നര ലക്ഷത്തോളം തൊഴിലാളികളും കുടുംബങ്ങളും ഉണ്ടായിരുന്ന കൈത്തറി മേഖലയില്‍ അവസാനമെടുത്ത സര്‍വെ പ്രകാരം 1,26,000 ഓളം തൊഴിലാളികളും കുടുംബവും മാത്രമെ നിലവിലുള്ളു.

ആഗോളവല്‍ക്കരണ നയം വരുന്നതിനു മുമ്പ് കേരളത്തില്‍ നിന്ന് 350 കോടി രൂപയുടെ കൈത്തറി ഉല്പന്നങ്ങള് കയറ്റി അയച്ച സ്ഥാനത്ത് ഇന്ന് 100 കോടിക്ക് താഴെ മാത്രമായി ചുരുങ്ങിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ പടിപടിയായി ഇല്ലായ്മ ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ആവശ്യമായിരിക്കയാണെന്ന് തുടര്‍ന്നു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കെകെ മമ്മു അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രന് (ഐ.എന്‍.ടി.യു.സി), താവം ബാലകൃഷ്ണന് (എ.ഐ.ടി.യു.സി), സി. ബാലന് (എച്ച്.എം.എസ്), അരക്കന്‍ ബാലന് (സി.ഐ.ടി.യു), വേണു കക്കട്ടില്‍, സി. ഭാസ്കരന്, പി. ഗോപാലന്, ടി.പി. ഗോപാലന്, കെ. മനോഹരന്, സി.എച്ച്.നാണു, എ.കെ. ബാലന്, കെ.സി. പവിത്രന് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം എടോടി കേളുവേട്ടന് സ്മാരക മന്ദിരത്തില്‍ നടന്നു . സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 225 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു .
പടം. കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് ജോര്‍ജ് കെ. ആന്റണി ഉദ്ഘാടനം ചെയ്യുന്നു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications