13 കാരിയെ പീഡിപ്പിച്ച കേസ്; 14 വര്‍ഷത്തിന് ശേഷം അമ്മയും രണ്ടാനച്ഛനും അടക്കം 8 പ്രതികള്‍ക്ക് ശിക്ഷ
കോഴിക്കോട്: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും രണ്ടാനച്ഛനും ഉള്‍പ്പടയുള്ള എട്ട് പ്രതികള്‍ക്കും തടവ് ശിക്ഷ വിധിച്ച് കോടതി. മുക്കം സ്വദേശികളായ മാതാവും രണ്ടാനച്ഛനുമാണ് ശിക്ഷിക്കപ്പെട്ടത്. രണ്ടാനച്ഛന് അടക്കം ഏഴ് പ്രതികള്‍ക്ക് 10 വര്‍ഷം തടവും മാതാവിന് ഏഴ് വര്‍ഷം തടവുമാണ് വിധിച്ചത്. രണ്ട് പ്രതികളെ കോടതി കോടതി വെറുതെ വിട്ടു. പോക്സോ വകുപ്പുകള്‍ കൂടി ചേന്ന കേസില്‍ കോഴിക്കോട് അതിവേഗ കോടതി ജഡ്ജി ശ്യാംലാലാണ് കേസില്‍ വിധി പ്രസ്താവിച്ചത്.
2006-07 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പതിമൂന്ന് വയസുകാരിയെ മാതാവിന്റെ സഹായത്തോടെ രണ്ടാനച്ഛന് പീഡിപ്പിച്ചെന്നും പിന്നീട് മറ്റ് പ്രതികള്‍ക്ക് കൈമാറിയെന്നുമാണ് കേസ്. പണം വാങ്ങിയാണ് പെണ്‍കുട്ടിയെ മറ്റ് പ്രതികള്‍ക്കായി കാഴ്ചവെക്കുകയായിരുന്നെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികളെ പിടികൂടിയെങ്കിലും പലതവണ പ്രോസിക്യൂട്ടര്‍മാരെ മാറ്റിയിരുന്നു. പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതും കേസില്‍ കാലതാമസം ഉണ്ടാക്കുകയായിരുന്നു.
ഒടുവില്‍ 14 വര്‍ഷത്തിന് ശേഷമാണ് കോഴിക്കോട് അതിവേഗ കോടതി കേസില്‍ വിധി പറഞ്ഞത്. ഐപിസി 376,373 വകുപ്പുകൾ പ്രകാരമാണ് കോടതി വിധി.
കോണ്‍ഗ്രസിന്റെ കോട്ടയം മോഹങ്ങള്‍ പൊലിയുന്നു; വെല്ലുവിളിയായി പിസി ജോര്‍ജും പിജെ ജോസഫും