ആരെയും വിശ്വാസമില്ലേ? ആയിരം ദിനങ്ങള്‍ക്കിടെ കോഴിക്കോട്ട് അഞ്ചാമത്തെ കമ്മിഷണര്‍
കോഴിക്കോട്: പിണറായി സര്‍ക്കാര്‍ ആയിരംദിനം പിന്നിടുമ്പോള്‍ കോഴിക്കോട്ട് വരുന്നത് അഞ്ചാമത്തെ പൊലീസ് കമ്മിഷണര്‍. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉമാ ബെഹ്റയായിരുന്നു സിറ്റി പൊലീസ് കമ്മിഷണര്‍. 2017 ജനുവരിയില്‍ ഇവരെ മാറ്റി ജെ ജയനാഥിനെ നിയമിച്ചു. ഇദ്ദേഹം തുടരവെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ബോംബേറുണ്ടായത്. ഇതു സംബന്ധമായി നടന്ന അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ജയ്നാഥിനെ മാറ്റി എസ്. കാളിരാജ് മഹേഷ്കുമാറിനെ കമ്മിഷണറായി നിയമിച്ചത്.
എന്നാല്‍ ശബരിമല പ്രശ്നത്തില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ അഴിഞ്ഞാടുകയും ക്ഷേത്രവളപ്പില്‍ ആയുധം സൂക്ഷിച്ചതില്‍ കേസെടുക്കാതിരിക്കുകയും ചെയ്തത് വിവാദമായതിനെ തുടര്‍ന്ന്, കമ്മിഷണറുടെ അടുത്ത് വീഴ്ചയുണ്ടായെന്ന പരാതി വ്യാപകമായി. തുടര്‍ന്ന് ജനുവരി 12ന് കാളിരാജ് മഹേഷ്കുമാറിനെ മാറ്റി കോറി സഞ്ജയ്കുമാര്‍ ഗുരുഡിനെ കമ്മിഷണറായി നിയമിച്ചു. പദവിയില്‍ രണ്ടു മാസം പൂര്‍ത്തിയാവുന്നതിന് മുമ്പാണ് ഇപ്പോള്‍ അദ്ദേഹത്തെ മാറ്റി എ വി ജോര്‍ജ്ജിനെ നിയമിച്ചിരിക്കുന്നത്.

എ.വി ജോര്‍ജ്ജ് ഇത് രണ്ടാം തവണയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറാകുത്. നിലവില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ആഭ്യന്തര സുരക്ഷാവിഭാഗം എസ്.പിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ഇതിന് മുമ്പ് 2014ലാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറായി പ്രവര്‍ത്തിച്ചത്. 1995 മുതല്‍ ടൗണ്‍, നടക്കാവ് സി.ഐ ആയി പ്രവര്‍ത്തിച്ച ഇദ്ദേഹം പിന്നീട് അസി. കമ്മിഷണമറായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് എസ്.പിയായ ഇദ്ദേഹം ഐ.എ.എസ് ലഭിച്ചതോടെയാണ് കമ്മിഷണര്‍ പോസ്റ്റിലെത്തിയത്.
രണ്ടു മാസത്തിനുള്ളില്‍ അനേകം മികച്ച പദ്ധതികള്‍ നടപ്പിലാക്കിയാണ് സഞ്ജയ്കുമാര്‍ ഗുരുദിന് കോഴിക്കോടുനിന്ന് വിടവാങ്ങുത്. ട്രാഫിക് മേഖലയിലാണ് ഇദ്ദേഹം ഏറെ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഗതാഗത ലംഘനങ്ങള്‍ കണ്ടെത്തുവാന്‍ പോലീസുകാരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുന്ന സീറോ അവര്‍ പദ്ധതിയാണ് ആദ്യം നടപ്പിലാക്കിയത്. ഈ പദ്ധതിയിലൂടെ ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് കൂടി അറിയിക്കാനുള്ള വാട്സ്ആപ് നമ്പറടക്കം ഉണ്ടാക്കി. ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ പ്രതികരണമായിരുന്നു ഈ പദ്ധതിക്ക്. നഗരത്തിലെ പൊലീസ് സ്റ്റേഷനുകള്‍ ശുചീകരിക്കാനുള്ള കയ്സെന്‍ പദ്ധതിയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. യുവതലമുറയെ ലഹരിയില്‍നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് അബ്യൂസ് പ്രിവന്‍ഷന്‍ ടാസ്ക് (അഡാപ്റ്റ്) എന്ന പദ്ധതിയും അദ്ദേഹം ആവിഷ്കരിച്ചിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications