സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പയംകുറ്റിമല; വിശ്രമകേന്ദ്രം ഒരുങ്ങി
കോഴിക്കോട്: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ പയംകുറ്റിമലയില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 19.10ലക്ഷം രൂപ ചെലവിട്ടു നിര്‍മിച്ച വിശ്രമകേന്ദ്രവും ശുചിമുറിയും ഉദ്ഘാടന സജ്ജമായി. അടിസ്ഥാന സൗകര്യങ്ങള്‍ കുറവായിരുന്ന പയംകുറ്റിമലയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നിര്‍മാണപ്രവൃത്തികളുടെ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിക്കാണ്. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും വടകര തഹസില്‍ദാര്‍ കണ്‍വീനറുമായ ടൂറിസം വികസന സമിതി ബ്ലോക്ക് പഞ്ചായത്തിനു ഭൂമി വിട്ടു നല്കാന് തയാറായതോടെയാണ് നിര്‍മാണം ആരംഭിച്ചത്.

ഉദയാസ്തമനം കാണുന്നതിനപ്പുറം വെള്ളിയാങ്കല്ലും കാണാന്‍ കഴിയുമെന്നതാണ് നൂറുകണക്കിനു സന്ദര്‍ശകര്‍ എത്തുന്ന പയംകുറ്റിമലയുടെ പ്രത്യേകത. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സഫിയ മലയില്‍, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിഷ, അസിസ്റ്റന്റ് എന്‍ജിനിയര്‍ എസ്. സ്വീറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.
More From
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications