റിമ കല്ലിങ്കലും സംഘവും തകർത്താടി: ഉത്സവ ലഹരിയിലമർന്ന് കോഴിക്കോട്, ഇനിയും ആഘോഷ രാവുകള്‍
കോഴിക്കോട്: കോഴിക്കോടിന്റെ ഓണാഘോഷം ജനകീയ ഉത്സവമായി മാറിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊന്നോണം 2023 ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2022ൽ സംസ്ഥാന സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു തലസ്ഥാനത്തിനു പുറമെ കോഴിക്കോട് ജില്ലയിൽ കൂടി ഓണാഘോഷ പരിപാടി നടത്തണമെന്നത്. വലിയ ആവേശത്തോടെയാണ് ഓണാഘോഷത്തെ ജനങ്ങൾ ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.
2022 ൽ നിന്നും 2023 ലേക്ക് എത്തിയപ്പോൾ ടൂറിസം മേഖലയിൽ കേരളത്തിന് സാർവദേശീയ, ദേശീയ തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. നമ്മുടെ നാടിന്റെ പ്രത്യേകതയും ജനങ്ങളുടെ ആതിഥേയ മര്യാദയും മതസൗഹാർദ്ദ അന്തരീക്ഷവുമാണ് കേരളത്തിലേക്ക് കൂടുതൽ ആളുകൾ കടന്നുവരാൻ കാരണമായത്. ആ സംസ്കാരം ഇനിയും വളർത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്നിഹിതനായിരുന്നു. ഓണത്തോടനുബന്ധിച്ച് കേരളത്തിൽ സംഘടിപ്പിക്കുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായി കോഴിക്കോടും ഉത്സവ ലഹരിയിലാണ്. മതേതര മൂല്യങ്ങൾ ഉയർത്തി പിടിച്ച് നമ്മുടെ നാട് മുന്നോട്ട് വെച്ചിട്ടുള്ള മഹത്തായ സാമുദായിക സൗഹാർദ്ദവും ബന്ധങ്ങളും നിലനിർത്തി കൊണ്ടുപോകാനുള്ള അവസരമായി ഈ ഓണത്തെ കാണണമെന്നും മന്ത്രി പറഞ്ഞു.
പ്രശസ്ത ചലച്ചിത്ര താരങ്ങളായ പത്മശ്രീ ജയറാമും റിമ കല്ലിങ്കലും മുഖ്യാതിഥികളായി. ഓണം എല്ലാവരും ഒത്തുചേർന്ന് തമ്മിൽ കാണുന്ന ഉത്സവമാണെന്ന് ജയറാം പറഞ്ഞു. കലയെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുള്ള സ്ഥലമാണ് കോഴിക്കോട്. ടൂറിസം രംഗത്ത് മികച്ച പ്രകടനമാണ് സംസ്ഥാനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ലോകത്ത് കണ്ടിരിക്കേണ്ട മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയതെന്നും ജയറാം പറഞ്ഞു. കുട്ടിക്കാലം മുതലേ കോഴിക്കോടുമായുള്ള ആത്മബന്ധം ജയറാം ജനങ്ങളുമായി പങ്കുവെച്ചു. കോഴിക്കോടിന്റെ മണ്ണിൽ ആദ്യമായി ഒരു പരിപാടി അവതരിപ്പിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് റിമ കല്ലിങ്കൽ പറഞ്ഞു.
തുടർന്ന് കോഴിക്കോട് ബീച്ചിൽ നൃത്തതാള വിസ്മയത്തിന്റെ തിരയിളക്കം തീർത്ത് റിമ കല്ലിങ്കലും ചെമ്മീൻ ബാന്റും തകർത്താടി. കോഴിക്കോട് ബീച്ചിൽ ആദ്യമായിട്ടായിരുന്നു റിമയും സംഘവും നൃത്ത വിരുന്ന് അവതരിപ്പിച്ചത്. നീലവെളിച്ചം സിനിമയിലെ അനുരാഗ മധുചഷകം, വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യ ഭഗവാനോ, തുടങ്ങി നിരവധി പാട്ടുകൾക്കാണ് റിമയും സംഘവും ചുവടുവെച്ചത്.
നാടൻ പാട്ടുകളും സിനിമാ ഗാനങ്ങളും ഉൾപ്പെടെ കോർത്തിണക്കിയ ചെമ്മീൻ ബാന്റിന്റെ പാട്ടുമേളവും സദസ്സിനെ ആവേശത്തിലാഴ്ത്തി. നാട്ടു നാട്ടു, മുക്കാല മുക്കാപ്പില, കാവലയ്യാ, ചെട്ടിക്കുളങ്ങര ഭരണി നാളിൽ, ഹമ്മ ഹമ്മ, തുടങ്ങിയ ഗാനങ്ങളും കൈതോല പായവിരിച്ച് തുടങ്ങിയ നാടൻ പാട്ടുകളും വയലിനിൽ പാട്ടുകളുടെ സംഗീത മേളവും മ്മീൻ ബാന്റ് ട്രൂപ്പ് ബീച്ചിലെ പൊന്നോണം വേദിയിൽ തീർത്തു. സീനിയേർസ് മേളം ഗ്രൂപ്പിന്റെ ചെണ്ടമേളപ്പെരുക്കവും പാട്ടിനൊപ്പം അരങ്ങേറിയത് കാണികളിൽ ആവേശം നിറച്ചു.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications