'വിവാഹത്തിന് മുൻപും ഉപദ്രവിച്ചു, മരണത്തിന് പിന്നാലെ ലൈവ്', റിഫയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ
കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി അഭിഭാഷകനായ പി റഫ്താസ്. റിഫയുടെ ഭര്‍ത്താവായ മെഹ്നാസ് വിവാഹത്തിന് മുന്‍പും റിഫയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് അഭിഭാഷകന്‍ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. റിഫയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് അഭിഭാഷകന്‍ ആരോപിക്കുന്നു. റിഫയുടെ മൃതദേഹത്തില്‍ കഴുത്തിന് ചുറ്റും പാടുളളതായി ദുബായിലെ സര്‍ക്കാര്‍ രേഖകളില്‍ നിന്നും വ്യക്തമായിട്ടുളളതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു.
മെഹ്നാസ് പറയുന്ന പല കാര്യങ്ങളും വിശ്വസനീയമല്ലെന്നാണ് അഭിഭാഷകന്‍ പറയുന്നത്. റിഫയുടെ മരണത്തിന് തൊട്ട് പിന്നാലെ മെഹ്നാഫ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. റിഫയുടെ സഹോദരനും ബന്ധുക്കളും അടക്കമുളളവര്‍ ദുബായില്‍ തന്നെയാണ് താമസിക്കുന്നത്. സംഭവ ദിവസം റിഫയുടെ സഹോദരനെ വിളിച്ച് പറഞ്ഞത് മെഹ്നാസ് ആണ്. മെഹ്നാസ് പറഞ്ഞത് റിഫ ഒരു പൊട്ടത്തരം ചെയ്തുവെന്നും ആശുപത്രിയിലാണ് എന്നുമാണ്.
'ദിലീപിന് എതിരെ വലിയ മാഫിയ', ആ പിതൃശൂന്യ ഓഡിയോ ആരുടേതാണെന്ന് രാഹുൽ ഈശ്വർ
വിവരം അറിഞ്ഞ് സഹോദരന്‍ ചെല്ലുമ്പോള്‍ കാണുന്നത് റിഫയുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റുന്നതാണ്. സംഭവം നടന്നതുമായി ബന്ധപ്പെട്ട് മെഹ്നാസ് പറയുന്ന സമയത്തിലും വ്യത്യാസമുളളതായി റിഫയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറയുന്നു. റിഫയുടെ മരണം നടന്ന് മൂന്നാമത്തെ ദിവസം പോയ മെഹ്നാസ് പിന്നെ റിഫയുടെ ബന്ധുക്കളെ ബന്ധപ്പെട്ടിട്ടല്ല. കുട്ടിയെ കാണാന്‍ പോലും മെഹ്നാസ് വന്നിട്ടില്ലെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു.
റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന സാക്ഷി മെഹ്നാസുമായി റൂം പങ്കിട്ടിരുന്ന സുഹൃത്താണ്. ഇയാളെക്കുറിച്ച് ഇപ്പോള്‍ യാതൊരു വിവരവും ഇല്ലെന്നും വിളിക്കാനൊ ബന്ധപ്പെടാനോ സാധിക്കുന്നില്ലെന്നും അഭിഭാഷകന്‍ പറയുന്നു. വിവാഹത്തിന് മുന്‍പ് തന്നെ റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഒരിക്കല്‍ മാളില്‍ വെച്ച് മെഹ്നാസ് റിഫയുടെ മുഖത്ത് അടിച്ചിരുന്നു. സുഹൃത്തുമായി സംസാരിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മറ്റൊരിക്കല്‍ ഇരുമ്പ് വടി കൊണ്ട് കാല്‍ അടിച്ച് പൊട്ടിച്ചതായി റിഫയുടെ അച്ഛന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. റിഫയുടെ ഫോണ്‍ കാണാനില്ലെന്നും അത് മെഹ്നാസിന്റെ കൈവശമാണെന്നും അഭിഭാഷകന്‍ പറയുന്നു.
കറുപ്പിന് ഇത്ര അഴകോ! ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്മയി, ചിത്രങ്ങൾ വൈറൽ
റിഫയുടെ മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. കഴുത്തിന് ചുറ്റും പാട് ഉളളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്റെ നേതൃത്വത്തിലുളള സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ശരീരത്തില്‍ വിഷാംശം കലര്‍ന്നിരുന്നോ എന്ന് കണ്ടെത്താന്‍ ആന്തരികാവയവങ്ങള്‍ ഇന്ന് ഫോറന്‍സിക് പരിശോധനയും രാസപരിശോധനയും നടത്തും. റിഫയുടെ കുടുംബത്തിന്റെ പരാതിയില്‍ മെഹ്നാസിന് എതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിട്ടുണ്ട്
Recommended Video