കൊടുവള്ളി എംഎല്‍എയുടെ വാഹനം നിയമം ലംഘിച്ചു; ചോദ്യം ചെയ്തതിന് പീഡിപ്പിക്കുന്നുവെന്ന് ലോറി ഡ്രൈവര്‍
കോഴിക്കോട്: വയനാട് ചുരത്തില്‍വെച്ച് തന്റെ കാര്‍ ഡ്രൈവറോട് തട്ടിക്കയറിയ ലോറി ഡ്രൈവറെ പൊലീസിനെക്കൊണ്ട് പിഴയടക്കാന്‍ നിര്‍ദ്ദേശിച്ച് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് പീഡിപ്പിക്കുന്നതായി പരാതി. കോഴിക്കോട് നിന്നും മൈസൂരിലേക്ക് ലോഡ് കയറ്റി പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറും ഉടമയുമായ കോഴിക്കോട് മായനാട് സ്വദേശി വി എം അഹമ്മദ് അലിയാണ് താമരശ്ശേരി ഡിവൈഎസ്പിക്ക് മുന്നില്‍ പരാതിയുമായെത്തിയത്.
കാരാട്ട് റസാഖ് എംഎല്‍എ ഇടപെട്ട് പൊലീസിനെ ഉപയോഗിച്ച് അനാവശ്യമായി വാഹനം തടഞ്ഞു വച്ചുവെന്ന പരാതിയുമായാണ് ഡ്രൈവര്‍ എത്തിയത്. മണിക്കൂറുകള്‍ കുരുക്കില്‍ പെട്ട ലോറി ഒന്‍പത് ടണ്‍ ഭാരമുള്ള ഈര്‍ച്ചപ്പൊടിയുമായി വൈത്തിരിയിലെത്തിയപ്പോള്‍ എംഎല്‍എ യുടെ നിര്‍ദ്ദേശാനുസരണം പൊലീസ് അടിവാരം എയ്ഡ് പോസ്റ്റിലേക്ക് തിരിച്ചിറക്കി പിടിച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

എംഎല്‍എയുടെ കാറെത്തിയത് എതിര് ദിശയില്‍
ഞായറാഴ്ച ഉച്ചക്ക് ശേഷം 3.30 ഓടെയാണ് ചുരത്തിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട മണിക്കൂറുകള്‍ക്ക് ശേഷം ലോറി ചുരം കയറിയതത്രേ. രണ്ടാം വളവ് മുതല്‍ എട്ടാം വളവ് വരെ വാഹനങ്ങളുടെ നീണ്ട നിരയുള്ള സമയത്ത് എംഎല്‍എ യുടെ വാഹനം എതിര് ദിശയില്‍ നിന്നും വേഗത്തില്‍ വരികയും ലോറിക്ക് മുന്‍പിലെത്തുകയുമായിരുന്നു. തെറ്റായ ട്രാക്കിലൂടെയാണ് എംഎല്‍എയുടെ ഇന്നോവ കാറെത്തിയതെന്ന് അഹമ്മദ് അലി പറഞ്ഞു. എംഎല്‍എയുടെ കാര്‍ എതിര് ദിശയിലൂടെ വന്ന് മുന്നില്‍ ബ്ലോക്കായതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. എംഎല്‍എയുടെ വാഹനത്തിലെ ഡ്രൈവറോട് ഈ രീതിയില്‍ വാഹനം ഓടിച്ചത് ശരിയായില്ലെന്ന് പറഞ്ഞിരുന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ തനിക്കെതിരെ തിരിഞ്ഞു. എംഎല്‍എ വാഹനത്തിലുണ്ടായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു.

പോലീസ് ലോറി കസ്റ്റഡിയിലെടുത്തു
ചുരം കയറി വൈത്തിരി എത്തിയപ്പോള്‍ പൊലീസ് സ്റ്റേഷനു മുന്പില് വച്ച് ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മണിക്കൂറിന് ശേഷം വാഹനം ലക്കിടിയിലേക്ക് മാറ്റുകയും ചെയ്തു. ലക്കിടിയില്‍ നാല് മണിക്കൂര്‍ നേരം പിടിച്ചിട്ട ലോറി താമരശ്ശേരി പൊലീസെത്തിയ ശേഷം അടിവാരം എയ്ഡ് പോസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു. എന്തിനാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്ന് ചോദിച്ചപ്പോള്‍ കൊടുവള്ളി എംഎല്‍എ യുടെ നിര്‍ദ്ദേശമുണ്ടെന്നാണ് പൊലീസ് മറുപടി പറഞ്ഞത്. വാഹനം അടിവാരത്ത് പിടിച്ചിട്ട ശേഷം താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി വാഹനത്തിന്റെ രേഖകള്‍ വാങ്ങിവക്കുകയും ചെയ്തു. എന്നാല്‍ എംഎല്‍എയുടെ നിര്‍ദ്ദേശമുണ്ടായി എന്നല്ലാതെ ചെയ്ത തെറ്റെന്താണെ് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും അഹമ്മദ് അലി പറഞ്ഞു. എംഎല്‍എ യുടെ ഡ്രൈവറുടെ നിയമവിരുദ്ധ പ്രവൃത്തി ചോദിച്ചതില്‍ ആയിരം രൂപ പിഴ അടച്ചാല്‍ വാഹനം വിട്ടു നല്‍കാമൊണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ താന്‍ ചെയ്ത കുറ്റമെന്താണെ് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വന്‍തുക നഷ്ടമുണ്ടായെന്ന്
കഴിഞ്ഞ 35 വര്‍ഷമായി ലോറി ജീവനക്കാരനാണ് അഹമ്മദ് അലി. 10 വര്‍ഷമായി സ്ഥിരമായി കര്‍ണാടകയിലേക്ക് ഈര്‍ച്ചപ്പൊടി കൊണ്ടുപോകു ജോലി ചെയ്യുകയാണ്. ഇതുവരെ വാഹനം സംബന്ധിച്ചോ അല്ലാതയോ ഒരു കേസിലും ഉള്‍പ്പെടാത്ത ആളാണ് താനെും അഹമ്മദ് അലി പറഞ്ഞു. ഹൃദ്രോഗിയായ അഹമ്മദ് അലിയുടെ ഉപജീവന മാര്‍ഗമാണ് ലോറി. ഏറെ പ്രയാസപ്പെട്ടാണ് ലോറിയില്‍ ജോലി ചെയ്തു വരുന്നത്. എംഎല്‍എ യുടെ ഇടപെടലിലൂടെ പൊലീസ് കൈക്കൊണ്ട നടപടിയിലുടെ വന്‍ തുക നഷ്ടമുണ്ടായെും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications