മേയര്‍ ബീന ഫിലിപ്പിനെതിരെ നടപടിക്ക് സിപിഎം; ജില്ലാ ഘടകത്തിന് നിര്‍ദേശം
കോഴിക്കോട്: സംഘപരിവാര്‍ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങി സിപിഎം. നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കി. മേയറുടെ നടപടി ശരിയായില്ലെന്നും പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണെന്നും ജില്ലാ സെക്രട്ടറിയേറ്റും വിലയിരുത്തി.
കേരളത്തിലെ ശിശുപരിപാലനം ശരിയല്ല എന്നും കേരളത്തില്‍ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമാണ് മേയര്‍ ബീനാ ഫിലിപ്പ് ബാലഗോകുലം വേദിയില്‍ പ്രസംഗിച്ചിരുന്നു. ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വിവാദപ്രതികരണം.
'സാറാണെന്ന് കരുതി 2 വര്‍ഷത്തോളം അച്ഛന്‍ അയാളോട് സംസാരിച്ചു': ബാബു ആന്റണിയുടെ പേരില്‍ തട്ടിപ്പ്
ഇതിന് പിന്നാലെ സംഭവം വിവാദമാവുകയായിരുന്നു. പിന്നാലെ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയതായി മേയര്‍ പ്രതികരിച്ചിരുന്നു. .എന്നാല്‍ തന്റെ വാക്കുകള്‍ ദുരുദ്ദേശത്തോടെ വളച്ചൊടിച്ചതാണെന്നും മേയര്‍ ബീന ഫിലിപ്പ് പ്രതികരിച്ചിരുന്നു. മേയറുടെ നിലപാട് സിപിഐഎമ്മിന് ഒരുവിധത്തിനും അംഗീകരിക്കാവുന്നതല്ല. അക്കാരണത്താല്‍ മേയറുടെ നിലപാടിലെ പരസ്യമായി തള്ളുന്നുവെന്നും ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു.
ഇത് കേരള പോലീസിന്റെ ബ്രില്യന്‍സ്; 24 മണിക്കൂറിനുള്ളില്‍ മനോരമയുടെ കൊലപാതകി പിടിയില്‍
മേയർ പരിപാടിയിൽ പ്രസംഗിച്ചത്:
കേരളീയര്‍ കുട്ടികളെ സ്നേഹിക്കുന്നതില്‍ സ്വാര്‍ത്ഥരാണ്. പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം, ചെറുപ്പം മുതല്‍ അവരെ സ്നേഹിക്കണം. ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തുകൊടുക്കുന്നു എന്നതാണ് പ്രധാനം. ഉണ്ണിക്കണ്ണനോട് ഭക്തിയുണ്ടായാല്‍ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല', ബീന ഫിലിപ്പ് പറഞ്ഞു.
ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഐഎം ഘോഷയാത്രകള്‍ സംഘടിപ്പിച്ച് പ്രതിരോധം തീര്‍ക്കുന്ന ഒരു നീക്കത്തിനിടയിലാണ് മേയര്‍ സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകയായി എത്തിയത്. ഇത് പാർട്ടിക്കി വലിയ ക്ഷിണം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.